2011, ജനുവരി 30, ഞായറാഴ്‌ച

ദലിത് വേട്ടയ്ക്കെതിരേ സെലീന പ്രക്കാനം

ദലിത് വേട്ടയ്ക്കെതിരേ ഡി.എച്ച്.ആര്‍.എം സംസ്ഥാന ഓര്‍ഗനൈസര്‍ സെലീന പ്രക്കാനം നയിക്കുന്ന പ്രചാരണജാഥ ഇന്നു പത്തനംതിട്ടയില്‍ നിന്നാരംഭിക്കും. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മാഹുതി ചെയ്ത ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്‍ കൊടുമണ്‍ കാരിക്കല്‍ കോളനിയിലെ അജിത്തിന്റെ കുഴിമാടത്തില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കേരളത്തിലെ മുഴുവന്‍ ദലിത് കോളനികളിലും പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദലിതര്‍ക്കു നേരെയുള്ള പോലിസ്-സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനെതിരേ നടപടി സ്വീകരിക്കുക, ദലിത് വേട്ടക്കെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണുക എന്നീ വിഷയങ്ങളുന്നയിച്ചാണ് ജാഥ.

2011, ജനുവരി 27, വ്യാഴാഴ്‌ച

ചിത്രകാരന്റെ സ്ത്രീ പീഡനം, സംഘ പരിവാരത്തിന്റെയും


രാമേശ്വരത്ത് നിന്നൊരു കാഴ്ച: വിശുദ്ധ പശുവും സ്ത്രീയും
ചിത്രകാരന്റെ ഇയ്യിടെ വന്ന മൂന്നു പോസ്റ്റുകളില്‍ നിന്നുള്ള ഭാഗങ്ങളാണ്  താഴെ.  ആദ്യത്തെ രണ്ടെണ്ണം തമ്മിലുള്ള വൈരുധ്യം കണ്ടാല്‍ മൂന്നാമത്തെ പോസ്റ്റിലുള്ള "മൂഡ്‌ ഡിസോഡര്‍" എന്ന മാനസികാവസ്ഥ എന്താണെന്ന്  "ബുദ്ധി വികാസം കുറവുള്ളവര്‍ക്ക്" പിടി കിട്ടും.

"ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു".  "ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ???  ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത."
( ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ ! ജനുവരി  26, 2011 )


"അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്.  അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി. "

( അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!! November 4, 2010


"വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല."
(ബൈപോളാര്‍ മൂഡ് ഡിസോഡര്‍.  ജനുവരി  25,2010)

ഇന്ത്യയിലെ സവര്‍ണ സമൂഹത്തിനും സംഘ പരിവാരത്തിനും ചിത്രകാരനും  ഒരു പോലെയുള്ള ദ്വന്ദ ഭാവങ്ങളാണ് ഇതില്‍ ആദ്യത്തെ രണ്ടു പോസ്റ്റിലും കാണുക.  നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ  "ഭാരത മാതാവ്" എന്ന് ഓമനിച്ചു വിളിക്കുകയും  അതിലെ ഭൂപ്രദേശത്ത് വസിക്കുന്ന ദുര്‍ബലരുടെ  ജനാധിപത്യാവകാശങ്ങള്‍ "പൌരുഷത്തോടെ" ഹനിക്കുകയും ചെയ്യുക. ഇന്ത്യയിലെ എല്ലാ  പ്രാദേശിക, വിഘടനവാദ  പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും ലളിതമായ ഈ കൊച്ചു കാരണമേ ഉള്ളൂ. കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ്  സംഘര്‍ഷ ബാധിത മേഖലകള്‍, എന്നിവിടങ്ങളിലെ ജനത എന്താണ്  ആഗ്രഹിക്കുന്നതെന്ന്   'റിപബ്ലിക് ഓഫ് ഇന്ത്യ' എന്ന  ഈ നാടിന്റെ ദില്ലി കേന്ദ്രീകൃതമായ, സവര്‍ണന്റെ ഉടമസ്ഥതയിലുള്ള ഭരണ സംവിധാനം മനസ്സിലാക്കിയിരുന്നുവെങ്കില്‍  ഇവിടെ ഒരു വിഘടന വാദവും തല പൊക്കുമായിരുന്നില്ല. 

എന്താണ് 'റിപബ്ലിക് ദിനം' കൊണ്ടു രാഷ്ട്ര മീമാംസയില്‍ അര്‍ത്ഥമാക്കുന്നത്  എന്നതിനെ കുറിച്ച് ചിത്രകാരനെ പോലെ പലരും അജ്ഞരാണ്.  'റിപബ്ലിക്' എന്ന പദം സംസ്കൃതത്തില്‍ നിന്നോ മലയാളത്തില്‍ നിന്നോ ഉണ്ടായതല്ല.  വയാഗ്ര അടിച്ചു  'പൌരുഷം'  പുറത്തു കാണിക്കുന്ന ഒരു രാഷ്ട്രസങ്കല്പമാണ്  'റിപബ്ലിക്' എന്ന് കരുതുന്ന സവര്‍ണ വിഡ്ഢികളാണ്  ഇന്ത്യയുടെ ശാപം. അവര്‍ക്ക് ദളിതനായ ഇന്ത്യന്‍ ഭരണ ഘടന ശില്പി ഡോ. അംബേദ്‌കറോടും അദ്ദേഹം ഉയര്‍ത്തി പിടിച്ച മാനവിക നിലപാടുകളോടും ഇന്നാട്ടിലെ പിന്നാക്ക സമൂഹങ്ങളോടും പരമ പുച്ച്ചമാണ്. അവര്‍ കീഴാളര്‍ക്കു നേരെ 'ത്രിശൂലവുമെടുത്തു' ഇന്ത്യന്‍ രിപബ്ലികില്‍  'മനുസ്മ്രിതി' നില നിര്‍ത്താന്‍ പാട് പെടുകയാണ്. 

ലാറ്റിന്‍ ഭാഷയിലെ res publica, എന്ന പദത്തില്‍ നിന്നും ഉടലെടുത്ത 'റിപബ്ലിക്' എന്നതിന്റെ മലയാള അര്‍ഥം 'പൊതു കാര്യം എന്ന്  പരിഭാഷ പ്പെടുത്താം. ഇംഗ്ലീഷില്‍  public affair എന്നാണ്‌ അര്‍ഥം കാണുന്നത്. നിയമ വാഴ്ച, ജനകീയ ജനാധിപത്യം എന്നിവയ്ക്ക് പരമ പ്രാധാന്യമുള്ള രാഷ്ട്ര സങ്കല്പമാണ് 'റിപബ്ലിക്''. ഉപദേശീയതകളെ 'റിപബ്ലിക്' ബഹുമാനത്തോടെ അന്ഗീകരിക്കുന്നുമുണ്ട്. അതായത് കേരളവും ഒരു കൊച്ചു റിപബ്ലിക് ആണെന്ന് സാരം. ഉദാഹരണത്തിന് അമേരിക്കന്‍ ഭരണ ഘടനയുടെ നാലാം ആര്‍ട്ടിക്കിള്‍ നോക്കുക :  "guarantee[s] to every State in this Union a Republican form of Government". ഇതൊന്നും അറിയാത്ത,  രാഷ്ട്രത്തിന്റെ 'പൌരുഷം' തോക്കിന്‍ കുഴലിലൂടെ പുറത്തെടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ 'ഇന്ത്യ' എന്ന ബഹുസംസ്കാര രാഷ്ട്രസങ്കല്പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യ ദ്രോഹികളാണ്.  ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ഉപദേശീയതകളെ അന്ഗീകരിക്കുന്നത് കൊണ്ടാണ് സംഘ പരിവാരം അത് മാറ്റി 'വന്ദേ മാതരം' ആക്കണമെന്ന്  നിരന്തരം ആവശ്യപെടുന്നതും.  

സ്ത്രീയോടുള്ള സവര്‍ണ സമൂഹത്തിന്റെ അതേ കാഴ്ച്ചപാട്  തന്നെയാണ് ചിത്രകാരന്റെ ഭാഷ നിഘണ്ടുവില്‍ ഉടനീളം നാം കാണുക. സവര്‍ണര്‍ വിശുദ്ധ പശുവിനെയും സ്ത്രീകളെയും ഒരു പോലെയാണ് കാണുന്നത്. രണ്ടിനെയും സൈദ്ധാന്തിക തലത്തില്‍ പൂജിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍  പശുവും സ്ത്രീയും  'ലിംഗപൂജ' ക്ക് ശേഷം ഉപേക്ഷിക്കുന്ന  'ഗര്‍ഭ നിരോധന ഉറകള്‍' പോലെയാണ്. കറവ വറ്റിയ പശുക്കളെ തെരുവോരങ്ങളിലും അബലകളായ വിധവകളെ  അമ്പലതിണ്ണകളിലും ഉപേക്ഷിക്കും.  സരസ്വതി പൂജ, ദുര്‍ഗാ പൂജ, നാരീ പൂജ, യോനീ പൂജ, ദേവദാസി, വിധവ വിവാഹ നിഷേധം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലൂടെ  സവര്‍ണന്റെ ഭാരതീയ സ്ത്രീ സങ്കല്‍പം കടന്നു പോകുന്നു. വൃന്ദാവന്‍ നഗരത്തിലെ 15,000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ പേരില്‍ 40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ജീവിക്കുന്നതും  ഈ രാജ്യത്താണ്.  ഇതിനെതിരെ വരുന്ന എല്ലാ സാംസ്കാരിക ഇടപെടലുകളേയും ഹിന്ദു ഫാസിസം തെരുവില്‍ നേരിട്ട് തോല്പിക്കും. ഹിന്ദു വിധവകളുടെ  കഥ സിനിമയാക്കാന്‍ നോക്കിയ ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുക.

സംഘപരിവാറിന്റെ പൌരുഷം തുടിക്കുന്ന  ഈ സവര്‍ണ സങ്കല്‍പം നമ്മുടെ സാമൂഹ്യ ജീവിതത്തെയും വികസനത്തെയും തകര്‍ത്തു കൊണ്ടിരിക്കയാണ്. ബലാല്‍സംഗമാണ് ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച രേഖപെടുത്തിയ കുറ്റം എന്ന് കാണുക. ഓരോ നാല് മണിക്കൂറിലും ഒരു പെണ്ണ് ഈ നാട്ടില്‍ സ്ത്രീധന പീഡനത്തിനു വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വരുന്നു. (NCRB)  ലോകത്ത് നടക്കുന്ന പ്രസവ സംബന്ധമായ മരണങ്ങളില്‍  ഇരുപതു ശതമാനവും ഇന്ത്യയിലാണ്. പ്രതി വര്ഷം 80,000 സ്ത്രീകള്‍ ഗര്‍ഭചിദ്രത്തിനിടെ മാത്രം മരണപ്പെടുന്നു. ഇതില്‍ അധികവും സ്ത്രീ ഭ്രൂണ ഹത്യ ആണ് താനും.  32% ബി ജെ പി വോട്ടു നേടുന്ന ഉത്തര്‍ പ്രദേശിലാണ്  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ സംബന്ധമായ മരണങ്ങള്‍ നടക്കുന്നത്. 

ഇന്ത്യയിലെ  593 ജില്ല കളില്‍  378 ലും ലൈംഗിക താല്പര്യങ്ങള്‍ ഉള്ള മനുഷ്യ കടത്തു നടക്കുന്നു. രാജ്യത്തെ 60 % വേശ്യകളും പിന്നാക്ക സമുദായങ്ങളില്‍  നിന്നാണ്.  മധ്യ പ്രദേശ്‌ എന്ന ആര്‍ എസ് എസ് നിയന്ത്രിത സംസ്ഥാനത്തെ 96.7 % വേശ്യകളും പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളില്‍ നിന്നാണ്. ഇതില്‍ 95 % പാരമ്പര്യമായി അത് ചെയ്യേണ്ടി വരുന്നവരാണ്.  (Shakthi Vahini - UNDP Report 2006)

സംഹാരാത്മകമായ തീവ്ര ഹിന്ദുത്വം നില നില്കുന്നത് സ്ത്രീയുടെ മേലുള്ള 'പൌരുഷ' വാഴ്ച്ചയിലൂടെയാണ്. ഇന്ത്യയില്‍ സംഘ പരിവാരത്തിന് മേധാവിത്വമുള്ള എല്ലാ  സ്ഥലങ്ങളിലും സ്ത്രീ പാര്‍ശ്വവല്കരണം ഭീതിദമായ തോതിലാണ്.  ഹിന്ദുത്വ പാര്‍ടി ഭരിക്കുന്ന കര്‍ണാടകത്തില്‍ ദൈവത്തിനു നിവേദ്യം വെച്ച 25,000 വരുന്ന ദളിത്‌ വേശ്യകളെ കുറിച്ചുള്ള BBC റിപ്പോര്‍ട്ട്‌  കാണുക.  ബ്രാഹ്മിന്‍ വേശ്യകളെ ദേവദാസി പണിക്ക് വേണ്ടെന്നാണ് സവര്‍ണരുടെ നിലപാട്. ദിനേന മൂന്നു ദളിത്‌ സ്ത്രീകള്‍ ഈ രാജ്യത്ത് ബലാല്‍ സംഘത്തിനു ഇരയാകുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍  ഭൂരിഭാഗം ദളിതരും നിരക്ഷരരായതിനാല്‍ അവര്ക് നേരെയുള്ള അതിക്രമങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. 

ഇന്ത്യയിലെ ദരിദ്രരില്‍ ബഹു ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സവര്‍ണ ഹിന്ദുവിന്റെ കലയോ സംസ്കാരമോ അല്ല ഉള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊരു ഭാഗം വരുന്ന തുകക്ക് തുല്യമായ ധനം ഇന്ന് 35 ഹിന്ദു കുടുംബങ്ങള്‍ കൈവശം വെക്കുന്നുണ്ട്.  രാജ്യത്തെ 85% പിന്നാക്ക സമുദായങ്ങളെയുംപുച്ഛത്തോടെ ജാതീയമായി കാണുന്ന ഒരു കോര്‍പ്പറേറ്റ് ഹിന്ദുത്വ യുഗത്തിനാണ് ആത്യന്തികമായി എല്ലാ രാമന്മാരും ഇന്ന് ജയ് ശ്രീ രാം മുഴക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരത്തിന്റെ സവിശേഷമായ ജാതി ഘടന മാറ്റാതെ ഇതില്‍ നിന്നും  ഇന്ത്യന്‍ റിപബ്ലികിനു മോചനമില്ല.  
അന്ധ വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനം നേരിടുന്ന പലരും പെണ്ണുങ്ങളാണ്. ഇന്ത്യയില്‍ incest നു വിധേയമാകുന്ന പെണ്‍കുട്ടികളില്‍ 4 % പേര്‍ സ്വന്തം അച്ഛന്മാരില്‍ നിന്നാണത്രേ. സാക്ഷാല്‍ ബ്രഹ്മാവ്‌ മകള്‍ പദ്മയെ (സരസ്വതി) കാമപൂര്തിക്ക് ഉപയോഗിച്ചെന്നു വരെ പുരാണങ്ങള്‍ പറയുന്നു.  ലിംഗം തന്നെ ദൈവമായിരിക്കെ incest നെ മാത്രം നമുക്ക് നിഷേധിക്കാനാവില്ലല്ലോ? നമ്മുടെ രാജ്യത്തെ incest കണക്കു BBC റിപ്പോര്‍ട്ട്‌ ചെയ്തത് ഇവിടെ കാണുക.
കാശ്മീരികളില്‍ സിംഹ ഭാഗവും മുസ്ലിംകളായത്‌ കൊണ്ട്  അവിടെ നടക്കുന്ന സമരങ്ങള്‍ 'ഇസ്ലാംമത ഭീകരര്‍' നടത്തുന്നതാണെന്ന് സംഘ പരിവാരവും ചിത്രകാരനും ഒരുമിച്ചു പറയുന്നു.  ഇന്ത്യയില്‍ പല പ്രദേശങ്ങളിലും കാണുന്ന  സമാനമായ പ്രതിഷേധങ്ങളെ  അവിടങ്ങളിലെ ജനത വിശ്വസിക്കുന്ന മതവുമായി കൂട്ടി കാണാറില്ല. പിന്നെ എന്ത് കൊണ്ട് കാശ്മീരിലെ പ്രശ്ങ്ങള്‍ മാത്രം "മത ഭീകരത" ആകുന്നു? മുസ്ലിം ഭൂരിപക്ഷ കാശ്മീരിലെ രാജാവ് ഒരു ഹിന്ദുവായിരുന്നു.  ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവും മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരും ഉള്പെട്ടതാണ്‌ ഈ സംസ്ഥാനം. മുസ്ലിം ജനസന്ഗ്യ കുറയ്ക്കുന്ന രീതിയില്‍  ഈ സംസ്ഥാനത്തേക്ക് കുടിയേറ്റം നടത്തുന്നുവെന്നും കാഷ്മിരികള്‍ പറയുന്നു. 

അതെന്തായാലും കാശ്മീര്‍ സംബന്ധമായി  ഇന്ന് നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടം കാശ്മീര്‍ ജനതയെ മുഖവിലക്കെടുക്കുന്ന പല നിലപാടുകളും  എടുത്തിട്ടുണ്ട്. ഇതാണ്  ബി ജെ പിക്ക് പിന്തുണ നല്‍കുന്ന 'കാശ്മീര്‍ പണ്ഡിറ്റ്‌'  എന്ന സവര്‍ണ ബ്രാഹ്മണരെ പ്രകോപിപ്പിക്കുന്നതും.  ലോകത്തിലെ ഏറ്റവും വലിയ പട്ടാള കേന്ദ്രീകൃത  പ്രദേശമാണ് ഇന്ന് ഇന്ത്യയിലെ കാശ്മീര്‍ സംസ്ഥാനം. ഏഴു കാഷ്മീരിക്ക് ഒരു പട്ടാളക്കാരന്‍ എന്ന അനുപാതം.! അവിടെ നമ്മുടെ പട്ടാളക്കാര്‍ എല്ലാ അര്‍ത്ഥത്തിലും 'വെടി വെപ്പ്' നടത്തുന്നുണ്ട്.  കാഷ്മിരികളില്ലാത്ത കാശ്മീര്‍ ഭൂപ്രദേശമാണ് ബി ജെ പി ക്കാരായ  ഇന്ത്യയിലെ സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നത്. പതിവില്‍ നിന്നും മാറി  ഡോ. മന്‍മോഹന്‍  സിങ്ങും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും കാശ്മീരികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്ന നിലയിലേക്ക് നീങ്ങുന്നു. 

കാശ്മീര്‍ അടക്കുള്ള ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ സംഘര്‍ഷം നില നിര്‍ത്തേണ്ടത് ആയുധ കച്ചവടം കണക്കു കൂട്ടുന്ന അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്. അത് രാഷ്ട്ര താല്പര്യമായി കാണരുത്. പാകിസ്ഥാനിലെയും  ഇന്ത്യയിലെയും  പട്ടാളത്തിലും ചാര സംഘടനകളിലും  ആയുധ കച്ചവടക്കാരുടെ  ഒറ്റുകാര്‍ നിരവധിയാണ്. കച്ചവടത്തില്‍ നിന്നും വിഹിതം പറ്റുന്ന സംഘ പരിവാരത്തിനും, പട്ടാളത്തിലെ അവരുടെ മാഫിയക്കും ഇന്ത്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ താല്പര്യം കാണും.  

രാജ്യത്തിന്റെ നികുതി പണം ജനങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും അത് വഴി ക്ഷേമ രാഷ്ട്രം കെട്ടി പടുക്കുകയുമാണ് ഭരണ കൂടം ചെയ്യേണ്ടത്. ഇന്ത്യയുടെ സമ്പൂര്‍ണമായ ജനാധിപത്യ വല്കരണം ആണ് ഇതിനു പരിഹാരം. ഇന്ന്  സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിമിതമായ, ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥയാണ്‌   ഇന്ത്യക്കുള്ളത്.  വികസനത്തിന്‌ യൂറോപിനെ അനുകരിക്കുകയാണ് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗം. അവിടത്തെ ജനാധിപത്യ വല്കരണത്തിന്റെ  ഒരു കൊച്ചു ഉദാഹരണം പറയാം. സ്വിറ്റ്സര്‍ലന്‍ഡ് എന്നത് വളരെ സമ്പന്നമായ ഒരു കൊച്ചു രാഷ്ട്രമാണെന്ന്  പരക്കെ അറിയാം. എന്നാല്‍ സ്വിസ്സ് പൌരത്വം ലഭിക്കുന്നതിനു ഒരു വിദേശിയെ പിന്തുണയ്ക്കുന്ന പ്രധാന രേഖ നല്‍കുന്നത് അവിടത്തെ പഞ്ചായത്ത് വാര്‍ഡ്‌ തലത്തിലുള്ള സമിതിയാണ്. അതില്ലാതെ സ്വിസ് പൌരത്വം നിങ്ങള്ക്ക് ലഭിക്കില്ല. ഇന്ത്യയിലാണെങ്കില്‍ ഇത് നേരെ മറിച്ചാകും,  ദില്ലിയിലാകും അത് നടക്കുക. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പത്തിലുള്ള "ഗ്രാമ സ്വരാജ്" ഇന്ത്യയിലെ സവര്‍ണ വര്‍ഗം ഇന്ന് കാണിക്കുന്ന ദില്ലി കേന്ദ്രീകൃത ഭരണത്തില്‍ നിന്നും എത്രയോ അകലെയാണ്!

കാശ്മീരിലെ പ്രശ്നങ്ങള്‍  സംഘപരിവാരം ഇന്ത്യന്‍ പതാക ഉയര്‍ത്തി തീര്കാവുന്നതല്ല എന്ന്  സാമാന്യ ബോധമുള്ള എല്ലാവര്ക്കും അറിയാം. സംഘപരിവാരത്തിന്റെ ഈ കാശ്മീര്‍  "പൌരുഷ പ്രകടനം" കൊണ്ട് ഈ നാടിനോ ജനങ്ങള്‍ക്കോ ഒന്നും നേടാനില്ല. 

തങ്ങള്‍ക്കിഷ്ടപെടാത്തവര്‍ ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നുണ്ടോ, അവരില്‍ ആരെങ്കിലും അത് തല തിരിച്ചു കെട്ടിയിരിക്കുന്നോ എന്ന് നോക്കാന്‍ സംഘ പരിവാരത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കാം. എന്നാല്‍ ആര്‍ എസ് എസ് കാര്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ സ്വഭാവം അന്ഗീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ നാഗ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് അതിത് വരെ ഉയര്ത്തിയിട്ടുമില്ല.  

ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്‌  ഇന്ത്യയില്‍  എല്ലായിടത്തും  സ്ത്രീ, പുരുഷ, ജാതി, മത, ഭേദമന്യേ, പട്ടിണിയില്ലാതെ, ഭീതിയില്ലാതെ യാത്ര ചെയ്യാനാകുന്ന ദിവസം എന്നാണോ അന്നാണ്  "റിപബ്ലിക്  ഓഫ്  ഇന്ത്യ"  എന്ന രാഷ്ട്ര സങ്കല്‍പം പൂര്‍ണമാകുന്നത്.  അന്ന് കേരളത്തില്‍ വരുന്ന കാശ്മീരി കമ്പിളി കച്ചവടക്കാരോട് കേരളത്തിലെ പോലിസ് ശത്രു രാജ്യക്കാരോടെന്ന  പോലെ പെരുമാറില്ല. അന്ന് കാഷ്മീരികള്‍ 'നിങ്ങള്‍ ഇന്ത്യക്കാരനാണോ' എന്ന് നമ്മോടു ചോദിക്കയുമില്ല. എന്നാകും കാശ്മീരി ആപ്പിളുകള്‍ കേരളത്തിലെ കടകളില്‍ ലഭ്യമാകുന്നത്?  എന്നാകും കാശ്മീരിലേക്ക്  മലയാളികള്‍ക്ക് വിനോദ യാത്ര പോകാനാകുക? അത്തരം ഒരു ജനുവരി ഇരുപത്തിആറു എന്നായിരിക്കും നാം ആഘോഷിക്കുക ? 

ജയ്‌ ഹിന്ദ്‌!

തുടര്‍ വായനക്ക്
ആയുധ വ്യാപാരം പട്ടിണിയെ എങ്ങിനെ ബാധിക്കുന്നു?
വിവിധ രാജ്യങ്ങളിലെ ലിംഗ വിവേചന റിപ്പോര്‍ട്ട്‌ 
കാശ്മീര്‍ റിപ്പോര്‍ട്ട്‌ ഹ്യുമന്‍ റൈട്സ് വാച്

2011, ജനുവരി 17, തിങ്കളാഴ്‌ച

സിറ്റിസന്‍ ജേര്‍ണലിസ്റ്റ് പോസ്റ്റ്‌ ചെയ്യാന്‍ മറന്നു പോയ ഒരു ലവ് ജിഹാദ് വാര്‍ത്ത

കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു
'ഓ, അഞ്ജലി, അഴകുള്ള അഞ്ജലി കൃഷ്ണ'  എന്ന തലകെട്ടില്‍ 'ഹിന്ദു യുവതിക്ക്  നേരെ 'താലി'-ബാന്‍  ഭീകരന്‍ ബിനു ആസിഡ് ഒഴിച്ച' താഴെ ചേര്‍ത്ത  വാര്‍ത്ത മംഗളത്തിലും മാതൃഭൂമിയിലും  ജന്മഭൂമിയിലും കൌമുദിയിലും  ദീപികയിലും ആരും  വായിച്ചു കാണില്ല. സംഭവം  നടന്നത്  കേരളത്തിലായതിനാലും പ്രതി  'സംഘ പരിവാര ഹിന്ദു ഭീകരന്‍' ആയതിനാലും   'ഭാരതീയ പത്രപ്രവര്‍ത്തക കേന്ദ്രം' സെന്‍ട്രല്‍ കമാന്‍ഡ്  ഈ വാര്‍ത്ത പൂഴ്ത്തി കളഞ്ഞു.  അഫ്ഗാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്യാനും അമേരിക്കന്‍ - ഇസ്രയേല്‍  ആയുധ വ്യവസായികള്‍ക്ക് വേണ്ടി ഇവിടെ നിന്നു 'ഇസ്ലാമിക ഭീകര വാര്‍ത്തകള്‍'  ഇന്ഗ്ലിഷിലേക്ക്   മൊഴിമാറ്റം ചെയ്യാനുമാണ്  കൊച്ചിയില്‍ സംഘപരിവാരം  'പയനിയര്‍' (Daily Pioneer)  ന്യൂസ്‌ ഡസ്ക് തുറന്നിട്ടുള്ളത്. 

ആരാണ് ഈ കേരളത്തിലെ 'താലി'-ബാനി എന്നറിയേണ്ടേ? പത്തനംതിട്ട ജില്ലയിലെ  മുളക്കുഴ സ്വദേശി 'കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു'.  തറവാട്ടു പേരില്‍ തന്നെ സനാതന ഹിന്ദു ധര്‍മം തുളുമ്പുന്ന പയ്യന്‍. നല്ല  ആര്‍ എസ എസ്  തറവാടി ചെക്കന്‍. പ്രണയ യുദ്ധം ജയിക്കാനായി  ബിനു 'പാഞ്ചജന്യം' ആയി ഉപയോഗിച്ചത് 'ആസിഡ്'' ആണെന്ന് മാത്രം. പോരാതെ  'പാഞ്ചാലി ശരിഅത്ത് ' പ്രകാരം  രണ്ടാം വിവാഹത്തിനാണ്   ഈ ആര്‍ എസ്  എസ് ഭീകരന്‍ ശ്രമിച്ചതും! പാപ പരിഹാരാര്‍ത്ഥം ഇവന്റെ 'ശിവലിംഗം' ആസിഡില്‍ മുക്കിയെടുത്തു പുണ്യാഹം തെളിയിച്ചു ശുദ്ധി വരുത്തേണ്ടതുണ്ട്.  പതിവ് പോലെ ബൂലോകത്തെ 'ആസ്ഥാനം നിരീശ്വര വാദികള്‍' ഈ 'പത്തനംതിട്ട 'താലി'-ബാന്‍ ആക്രമണം കണ്ടില്ലെന്നു നടിച്ചു!  
യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് സംഭവം: ബി.ജെ.പി പ്രാദേശിക നേതാവും കൂട്ടു പ്രതിയും പോലിസ് പിടിയില്‍

പത്തനംതിട്ട: യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവും മാതൃ സഹോദര പുത്രനും പോലിസ് പിടിയില്‍. ബി.ജെ.പി പ്രാദേശിക നേതാവ് മുളക്കുഴ കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനുവിനെയും മാതൃ സഹോദരി പുത്രനും കേസിലെ രണ്ടാം പ്രതിയുമായ രാജേഷിനെയുമാണ് കോയമ്പത്തൂരില്‍ നിന്നും പോലിസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മുളക്കുഴ കോട്ട എല്‍.പി സ്കൂളിന് സമീപം വടക്കേക്കര വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജലികൃഷ്ണ(22)ന്റെയും മാതാവ് ശ്രീകുമാരിയുടെയും മുഖത്തേക്ക് ബൈക്കിലെത്തിയ പ്രതികള്‍ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. യുവാക്കള്‍ അഞ്ജലിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കൊറിയറില്‍ പാഴ്സലുണ്െടന്നും വീടറിയാത്തതിനാല്‍ പുറത്തിറങ്ങി നില്‍ക്കുന്നതിനും ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഹെല്‍മറ്റ് ധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തുകയും കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റ യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നല്‍കിയ മൊഴിയിലാണ് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്റെ ഡയറക്ടറിലൊരാളായ ബിനുവാണ് സംഭവത്തിന് പിന്നിലെന്നറിയുന്നത്.ബിനു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ബിനു പാണ്ടനാട് സ്വദേശിനി ബിജിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വിവാഹമനോചനത്തിന് ഇപ്പോള്‍ കേസ് നടക്കുകയാണ്. ഇതിനിടയില്‍ പലപ്രാവശ്യം അഞ്ജലിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പറയപ്പെടുന്നു. ടി.ടി.സി കഴിഞ്ഞതിന് ശേഷമാണ് ബിനുവിന്റെ സ്കൂളില്‍ അധ്യാപികയായി അഞ്ജലി ജോലിക്ക് പ്രവേശിച്ചത്. യുവതിയുടെ വിവാഹം അടുത്ത ഞായറാഴ്ച കോടുകുളഞ്ഞി സ്വദേശിയുമായി നടക്കാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ കൈ ആര്‍.എസ്.എസുകാര്‍ വെട്ടിയിരുന്നു. ഇതിന് ചൂടാറുംമുമ്പേയാണ് അതേ സംഘടനയുടെ പ്രാദേശിക നേതാവ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളിച്ചത്. ഇതോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ഥി ഗ്രാമമായ കോട്ട പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ വക്കിലാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായി തുടരുന്ന പ്രദേശത്ത് നിയമപാലകര്‍ പ്രവേശിക്കുന്നതിന് വിസമ്മതിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ജില്ലക്ക് പുറത്തുനിന്നുള്ള അപരിചിതര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും പരിസരവാസികള്‍ പറയുന്നു. കോഴഞ്ചേരി സി.ഐ ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലാണ് രണ്ടു കേസുകളിലും അന്വേഷണം നടന്നിരുന്നത്.

തേജസ്‌ ദിനപത്രം, ജനുവരി 12  2011

തുടര്‍ വായനക്ക് 
ഹിന്ദുത്വരിലെ കാമദാഹികള്‍ 

ശബരിമലയിലെ ഭീകരാക്രമണം, അനുശോചിക്കടെയ് ഉവ്വേ

ഈ കേരളവും , ഇന്ത്യാ നാടും  അടുത്ത അമ്പതു വര്‍ഷത്തേക്കെങ്കിലും നന്നാവില്ലെന്നു എനിക്കറിയാം. അതിനാല്‍ ഞാന്‍ കുറച്ചു കാലം  ബ്ലോഗിങ്  ഒഴിവാക്കി ഭോഗിച്ചു കൊണ്ടിരിക്കാമെന്ന് കരുതിയതായിരുന്നു.  അപ്പോഴാണ്‌  ശബരിമല  ഭീകരാക്രമണ കഥ  പുറത്തു വന്നത്.  
"കേരളത്തിലെ ശബരിമലയിലെ പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചത് മകരജ്യോതി കഴിഞ്ഞ് മലയിറങ്ങിയ 102 അയ്യപ്പഭക്തര്‍. പരിക്കേറ്റത് 64 പേര്‍ക്ക്. ഇതില്‍ 12 പേരുടെ നില ഗുരുതരം." 
ഈ പോസ്റ്റില്‍ അവസാനം  കാണുന്ന "ഉന്തും തള്ളും' മരണ കണക്കുകള്‍  ഞാന്‍ മുമ്പേ ശേഖരിച്ചു വെച്ചതാണ്.  ഇന്ത്യയില്‍ ശബരിമലയില്‍ നടന്നത് പോലുള്ള  സംഭവങ്ങളില്‍ (stampede) മരിച്ചവരുടെ സംഖ്യ, ഇന്നാട്ടില്‍  സംഘ പരിവാരവും,  ഇസ്രായേലി മൊസാദും, പാകിസ്താന്‍ ഐ എസ ഐ യും  ഒക്കെ ചേര്‍ന്ന് നടത്തിയതും നടത്താന്‍ പോകുന്നതുമായ മൊത്തം ഭീകരാക്രമണങ്ങളെക്കാള്‍ പത്തിരട്ടിയാണ്.  ഈ നാട്ടില്‍ ഓരോ മരണവും ഒരു കച്ചവടമാണ്. ലാഭം കൊയ്യാവുന്ന കച്ചവടം.

"ഇത്തവണ 40 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നും അത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും കേള്‍കുന്നു. ഇത്തരം അപകടങ്ങള്‍  ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമല അടക്കമുള്ള സ്ഥലങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്‍കാമെന്ന്  ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ .കെ .രാധാകൃഷ്ണന്‍  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു."

അല്ല
രാധാകൃഷ്ണന്‍ മേനനെ, ഇങ്ങിനെ കുറെ 'ഉന്തും തള്ളും' മൂലമുള്ള  അമ്പല മരണങ്ങള്‍ ഈ നാട് എത്ര കാലമായി കാണുന്നു? ഭക്തി മൂത്ത ഇത്രയും ഭീമമായ  ഒരു  ജനകൂട്ടത്തെ   ഐ എസ ആര്‍ ഓ  ചിത്രങ്ങളുമായി  നിയന്ത്രിക്കാമെന്നതു പോലെയുള്ള  വലിയ കാര്യങ്ങള്‍ മേനോന്‍ പറയുമ്പോള്‍ സാദാ 'ഐ.ക്യു (IQ)  മാത്രമുള്ള എന്നെ പോലെയുള്ള മനുഷ്യര്‍ ചിരിച്ചു പോകും.  മേനോന്റെ ജാതിക്കാരായ പത്രക്കാര്‍ക്ക്  ( ജാതി = നായര്‍) മാധ്യമ രംഗത്ത് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍  ഇത്തരം ബഹിരാകാശ വിഡ്ഢിത്തങ്ങള്‍ വലിയ ലീഡ് വാര്‍ത്തയാകും.  'ദേശീയ സുരക്ഷ'  പറഞ്ഞു  ഗൂഗിള്‍ മാപ്പിനെതിരെ പട പ്രഖ്യാപിച്ച ഹിന്ദുത്വ സൈനികരുടെ നാട്ടിലാണ് മേനോന്‍ ഇത്തരം 'മാപ്പ്‌'ബുദ്ധി പറയുന്നത്!  ഈ മാപ്പെങ്ങാനും ഒരു വിദേശിയുടെ കൈയില്‍ എത്തിയാലത്തെ പുകില്‍, മേനോന്‍ ഓര്‍ത്തു കാണില്ല.

എന്നാല്‍ 'മകര ജ്യോതി' എന്ന ശബരിമല ദേവസ്വം  വക റോക്കെറ്റ്‌  കത്തിക്കല്‍ പരിപാടിക്ക്  ഒരു ശാസ്ത്രീയ സഹായം  'കൂടല്‍ മാണിക്യം മേനോന്' നല്‍കാം. ഉദാഹരണത്തിന്, ശബരിമല ഭക്തരുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഐ എസ ആര്‍ ഓ  സഹായത്തോടെ പൊന്നമ്പലമേട്ടില്‍ 'മകര ജ്യോതി റോക്കെറ്റ്‌' കത്തിക്കുന്ന സമയം കൂട്ടി കൊണ്ടിരിക്കാം.  ബഹിരാകാശത്ത് വെച്ച്  മകര ജ്യോതി കത്തിച്ചാല്‍ ഇന്നത്തെ പോലെ യുക്തിവാദികള്‍ക്ക്  ഇത് തട്ടിപ്പാണെന്ന്  തെളിയിക്കാന്‍ പറ്റില്ല.  റോക്കെറ്റ്‌ വിക്ഷേപിക്കുന്ന പോലെ ഘട്ടം ഘട്ടമായി കത്തിച്ചാല്‍   എല്ലാ ഭകതര്‍ക്കും  ക്രമപ്രകാരം സമാധാനത്തില്‍ മകരജ്യോതി കണ്ടു സായൂജ്യം അടയാം. ഉന്തും തള്ളും ഒഴിവാക്കാം. അതോടെ ഈ തട്ടിപ്പിന്  ഒരു 'ക്രയോജെനിക് 'ശാസ്ത്രീയ മാനം കൂടെ നല്‍കാന്‍  സംഘ പരിവാരത്തിന് ആകും. 

തിരക്ക് കൂടുതലുണ്ടാക്കിയത് തമിഴരാണെന്നു വാര്‍ത്ത.  വേണമെങ്കില്‍ തമിഴന്മാര്‍ക്ക് വേണ്ടി തമിഴ് ഭാഷയില്‍ ഒരു പ്രഖ്യാപനം  നടത്തിയതിനു ശേഷം ഒരു  പ്രത്യേക കത്തിക്കല്‍ സെഷനും ആകാം. തമിഴരല്ലേ  കൂടുതല്‍ കാണിക്ക തരുന്നതും. നമുക്കവരോട് 'നന്ദ്രി' പറയണ്ടേ? തോമസ്‌ ഐസകും ഈ 'ഒറ്റ തവണ മകര ജ്യോതി കാണിക്കാത്ത പരിപാടി' ഇഷ്ടപ്പെടും. 'ജോര്‍ജു കുട്ടിയല്ലേ' സര്‍ക്കാര്‍ ഘജനാവില്‍ വരുന്നത്. അതല്ലേ അതിന്റെ ഒരു ശാസ്ത്രീയമായ ശരി 'മേന്‍നെ'? 


കക്ഷി രാഷ്ട്രീയക്കാര്‍ അവരുടെ സ്ഥിരം എതിരാളികളെ  പൊന്നമ്പലമേട്ടിലെ ഈ കൂട്ട മനുഷ്യ കുരുതിക്ക്  കാരണക്കാരായി കണ്ടു കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു.  പ്രതിപക്ഷം ഭരണ പക്ഷത്തെ  പഴിക്കുന്നു.  അവര്‍ തിരിച്ചു കേന്ദ്രത്തെ പഴിക്കുന്നു. സാമാന്യ ബുദ്ധിക്ക്  താഴെ ചിന്തിക്കുകയും,  ആയുധ കച്ചവടക്ക്കാര്‍ക്ക് വേണ്ടി   ഭീകര കഥകള്‍ നിര്‍മിക്കുകയും ചെയ്യുന്ന  "ഇന്റെല്ലിജെന്‍സ്  വിഭാഗം  സാദാ   'പോലിസിനെ' തിരെ വിരല്‍ ചൂണ്ടുന്നു.

ഹിന്ദു വോട്ടുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത  സംഘ പരിവാരം  ഇടതന്മാരെയും  സോണിയയെയും  കുറ്റപ്പെടുത്തുന്നു.  പക്ഷെ അപ്പോഴും പതിവ് പോലെ ആര്‍ എസ എസുകാര്‍ 2004 ലെ  മറ്റൊരു 'ഉന്തും തള്ളും' മനുഷ്യ കുരുതി മറക്കുന്നു! ഉത്തര പ്രദേശത്തെ തല മൂത്ത ബി ജെ പി  നേതാവും  വാജ്പായീയുടെശിങ്കിടിയുമായ ലാല്‍ ജി ടാണ്ടന്‍  (Lal Ji Tandon) വര്ഷം തോറും  ജന്മദിന റാലി നടത്താറുണ്ട്‌ .  ഇതൊരു പാര്‍ടി പരിപാടിയാണ്. 2 ഏപ്രില്‍  2004 നു നടന്ന റാലിയില്‍  15 ,000  പേര്‍ പങ്കെടുത്തു.  ദരിദ്രരെ ആകര്‍ഷിക്കാനായി  ബി ജെ പി നേതാവ് സൌജന്യമായി സാരീ വിതരണം ചെയ്തിരുന്നു.  വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും കാരണം  21 സ്ത്രീകള്‍  കൊല്ലപെട്ടു. പിന്നെ ഒരു കൈ കുഞ്ഞും. ഗുരുതരമായ പരുക്ക് ഏറ്റവര്‍  28.
മരണപെട്ടവര്‍ ഹിന്ദുക്കളായിരുന്നുവെങ്കിലും, സംഘ പരിവാര ബന്ധമുള്ളവരായിരുന്നു എങ്കിലും  ബി ജെ പി ഈ മരണങ്ങള്‍ എണ്ണിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല. ഭീകരന്‍ ലാല്‍ജിയെ ജയിലില്‍ ഇട്ടുമില്ല, അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല.  പേരിനൊരു കേസെടുത്തു.  ദോഷം പറയരുതല്ലോ. മരണപെട്ടവരുടെ ആശ്രിതര്‍ക്ക് കുങ്കുമ വര്‍ണത്തിലുള്ള പുതിയ സാരികള്‍ നല്‍കി ബി ജെ പി ക്കാര്‍ അവരെ ആശ്വസിപിച്ചു! അതാണ്‌ "തിളങ്ങുന്ന ഇന്ത്യ" യിലെ ശ്രീ ശ്രീ യുടെ "ആര്‍ട്ട് ഓഫ് ലിവിംഗ്". 2007ല്‍ ലാല്‍ജി യെ കോടതി കുറ്റവിമുക്തനാക്കി! 2009ല്‍  ലാല്‍ ജി ടാണ്ടന്‍ , വാജ്പായീ യുടെ സ്ഥിരം ലോകസഭ മണ്ഡലമായ  ലക്നോവില്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ടു.  ബി ജെ പിക്കാരെ പോലെ "crowd controle management" അറിയാവുന്നവരല്ല ഇടതു സര്‍ക്കാര്‍ എന്ന് ശബരിമല ഭീകരാക്രമണം കൈകാര്യം ചെയ്ത രീതി തെളിയിക്കുന്നുണ്ട്.  ബി ജെ പി ആണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ മരിച്ച തമിഴ്  ഭക്തരുടെ ആശ്രിതര്‍ക്ക് ഒരു ടെലിവിഷന്‍ സെറ്റ് കൊടുത്തു സുഖിപ്പിക്കുമായിരിന്നു!

ഇവിടെ ഒരൊറ്റ ബുദ്ധി ജീവിയും ഇത്തരം "ഉന്തും തള്ളും" മരണങ്ങളുടെ  അടിസ്ഥാനപരമായ, സാമൂഹ്യപരമായ  കാരണം  ചര്‍ച്ച ചെയ്യാറില്ല.  അതില്‍ പ്രധാനമാണ്  ഭക്തരുടെ  "സ്വയം നിയന്ത്രണം".  ഇന്ത്യയിലെ ഒരു മനുഷ്യ ജീവിയും പൊതു സ്ഥലത്ത്  വരിയായി നില്‍ക്കാന്‍ ഇഷ്ടപ്പെടില്ല.  പ്രത്യേകിച്ച്  മലയാളികള്‍.  കാരണം വരിയില്‍ നില്‍കുന്നവരെ 'വടിയാക്കി' ഉള്ളിലൂടെ കാര്യം ശരിയാക്കുന്ന കല ഇന്നാട്ടില്‍ ബ്രാഹ്മണന്‍ പണ്ടേ വികസിപ്പിച്ചിട്ടുണ്ട്.  വരിയില്‍ നില്കേണ്ടാത്ത  മുന്ന്നാക്കക്കാരന്റെ 'മെറിറ്റ്‌''  എന്ന അനീതി അടിസ്ഥാനമാക്കി 'ചാതുര്‍വര്‍ണ്യം ' കൊണ്ട് ഹിന്ദു മതം സ്ഥാപിതവല്‍കരിക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യം എന്ന പാശ്ചാത്യ വങ്കത്തം വന്നപ്പോള്‍ അതിനു ഒവ്ദ്യോഗിക അന്ഗീകാരവുമായി. ദൈവങ്ങളുടെ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ വരെ ഇതാണ് ഈ നാട്ടിലെ പൊതു രീതി. കാശും, ജാതിയും പെരുമയും നോക്കി ദൈവങ്ങള്‍ ഇറങ്ങി വന്നു ദര്‍ശനം നല്‍കും.
ദേവസ്വം അധികാരി വന്നു വിശിഷ്ട അതിഥിയെ കൂട്ടി കൊണ്ട് പോയി വിഗ്രഹത്തെ തൊഴാന്‍ സഹായിച്ച വാര്‍ത്ത മാതൃഭൂമിയും ജന്മഭൂമിയും ഒരുമിച്ചു ദിനേനെ റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരിക്കുന്നു.  മോഹന്‍ ലാല്‍ നായര്‍ക്കു അമ്പലങ്ങളില്‍ കിട്ടുന്ന പ്രത്യേക പരിഗണന വായിച്ചു അധകൃതരായ ഭക്തര്‍ സായൂജ്യം അടയും.

ഞാന്‍ കൂടുതലൊന്നും പറയുന്നില്ല . ആദ്യം വന്നവര്‍ക്ക് കാര്യം നടത്തി കൊടുക്കുന്ന ഒരു പൊതു രീതി സമൂഹത്തിലുണ്ടാക്കാന്‍  ദൈവങ്ങളും വേശ്യകളും സര്കാരും രാഷ്ട്രീയക്കാരും പത്രക്കാരും ശ്രമിക്കട്ടെ.  അങ്ങിനെ വന്നാല്‍ വിദേശമദ്യ കടയില്‍  മാത്രം അല്ല,
എവിടെയും ജനങ്ങള്‍  വരിയായി നില്കും.  ചെറിയ ബുദ്ധി പ്രയോഗിച്ചു സമൂഹത്തില്‍ അടിസ്ഥാന മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഈ തെണ്ടികളൊക്കെ എന്തിനു ചാനലുകാരുടെ കൊപ്രായത്തിനു സ്തുതി പാടുന്നു?

അമ്പലങ്ങളിലെ ജനത്തിരക്കില്‍ മരിച്ചവര്‍

 
17 ഒക്ടോബര്‍   2010
സ്ഥലം : തില്‍ദിഹ  ക്ഷേത്രം, ബാങ്ക ജില്ല, പട്നയില്‍ നിന്നു 200 കി മീ. അകലെ, ബീഹാര്‍
ജനതിരക്കിന് കാരണം : നവരാത്രി ഉത്സവത്തിനോടനുബന്ധിച്ചു  ദുര്ഗ ദേവിയുടെ  പ്രീതി നേടാനായി ഇവിടെ 40,000 ആടുകളെ അറുത്തു. ഇറച്ചി വെട്ടുകാരന്റെ മുന്നിലേക്ക്‌ ഭക്തര്‍ ഇരച്ചു കയറിയതിനിടെ മരണങ്ങള്‍
മരണംസംഖ്യ  : 10 , സ്ത്രീകള്‍ (4 ) കുട്ടികള്‍ ( ) മുതിര്‍ന്നവര്‍ (6 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 11
ജനകൂട്ടം : 400, 000

16 മെയ്‌   2010

സ്ഥലം : ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍,
ജനതിരക്കിന് കാരണം : റെയില്‍വേ അധികാരികള്‍ തീവണ്ടി വരുന്നതിനു തൊട്ടു മുമ്പ് പ്ലാട്ഫോരം  മാറ്റം പ്രഖ്യാപിക്കുന്നു. പിന്നീടു ഉന്തും തള്ളും.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ (1 ) കുട്ടികള്‍ (1 )

ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 8
ജനകൂട്ടം: വിവരം ലഭ്യമല്ല.

 

4 മാര്‍ച്ച്‌  2010
സ്ഥലം : രാം ജാനകി ക്ഷേത്രം, കുണ്ട, പ്രതാപ്ഗര്‍ ജില്ല , ഉത്തര്‍ പ്രദേശ്‌
ജനതിരക്കിന് കാരണം : കൃപാല് മഹാ രാജ്  എന്ന ഹിന്ദു ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ ഭാര്യയുടെ മോക്ഷത്തിനായി ഭക്ഷണ വസ്ത്ര  വിതരണം, പട്ടിണി പാവങ്ങള്‍ ആശ്രമത്തിന്റെ ഇരുമ്പ് വാതില്‍ പൊട്ടിച്ചു അകത്തു കടന്നു.
മരണംസംഖ്യ  : 63 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 15
ജനകൂട്ടം : 10, 000
 
22 ജൂലൈ   2009 (TNN )
സ്ഥലം : ഗംഗ നദിക്കര, വാരണാസി
ജനതിരക്കിന് കാരണം : പുലര്‍ കാലത്തെ സൂര്യ ഗ്രഹണ  സമയത്തുള്ള ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ ( 0) കുട്ടികള്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 0
ജനകൂട്ടം : 700, 000

20 ഡിസംബര്‍  2009 (
TNN )
സ്ഥലം : ദോരാജി  ക്ഷേത്രം, രാജ്കോട്ട്,
ജനതിരക്കിന് കാരണം : ജാനകി ദര്‍ശനത്തിനായുള്ള വൈഷ്ണവ ക്ഷേത്രത്തിലെ ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 8 , സ്ത്രീകള്‍ ( 7) കുട്ടികള്‍ (1 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 37
ജനകൂട്ടം : 100, 000

30 സെപ്റ്റംബര്‍  2008  (BBC )

സ്ഥലം : ചാമുണ്ട ദേവി ക്ഷേത്രം, ജോധ്പൂര്‍, രാജസ്ഥാന്‍ 
ജനതിരക്കിന് കാരണം : നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പുരാതന കോട്ടയുടെ ചുമര്‍ ഇടിഞ്ഞു വീണു. പിന്നീട് ദേവി ദര്‍ശനത്തിനെത്തിയ ഭക്തര്കിടയില്‍ 'ബോംബ്‌' ഊഹാപോഹവും.
മരണംസംഖ്യ  : 150 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 60

ജനകൂട്ടം : 10, 000

03 ഓഗസ്റ്റ്‌  2008 (BBC )

സ്ഥലം : നൈന ദേവി ക്ഷേത്രം, ഹിമാചല്‍ പ്രദേശ്‌  
ജനതിരക്കിന്  കാരണം :കനത്ത മഴയെ തുടര്‍ന്ന് പത്തോളം പാറകള്‍ ഇടിഞ്ഞു വീണത്‌  ഭക്തരില്‍ പരിഭ്രാന്തി പടര്‍ത്തി

മരണംസംഖ്യ  : 150 , സ്ത്രീകള്‍ (45 ) കുട്ടികള്‍ (40 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 230


ജനകൂട്ടം : 10, 000

ജൂലൈ   2008  (TNN )

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :

27   മാര്‍ച്ച്‌   2008 (BBC )

സ്ഥലം : കാറില ഗ്രാമ ക്ഷേത്രം, ഭോപാല്‍,  മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം :ക്ഷേത്രത്തിലേക്ക് ഭക്തര്‍ മുകളിലൂടെ കയറാന്‍ ശ്രമം

മരണംസംഖ്യ  : 10 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :8

ജനകൂട്ടം : വിവരം ലഭ്യമല്ല.

00   ജനുവരി    2008  (TNN)

സ്ഥലം :  ദുര്ഗ മല്ലേശ്വര ക്ഷേത്രം,  വിജയ വാഡ, ആന്ധ്ര പ്രദേശ്‌,    
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :  വിവരം ലഭ്യമല്ല.
 
00   ഒക്ടോബര്‍     2007  (BBC)
സ്ഥലം :  പാവാഗഹ്  ക്ഷേത്രം,  ഗുജറാത്ത്‌  
ജനതിരക്കിന് :  

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (4 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം : വിവരം ലഭ്യമല്ല.

04   നവംബര്‍    2006  (BBC)

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  വിഗ്രഹ ദര്‍ശനത്തിനു ഭക്തര്‍ ഇടിച്ചു കയറി 

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :18

ജനകൂട്ടം :4000

00   ജനുവരി    2005   (BBC)

സ്ഥലം :  മന്ധര്‍  ക്ഷേത്രം, മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം : ഇഷ്ട പൂജയായ തേങ്ങ പൊട്ടിക്കല്‍ മൂലം കോണി പടിയില്‍ വഴുക്ക്, തുടര്‍ന്ന് തേങ്ങ വില്കുന്ന കടകള്‍ ഭക്തര്‍ തീ വെക്കുന്നു. പിന്നീട് വൈദ്യുതിയും ഗ്യാസും സ്ഫോടനത്തിന്റെ ഗതി മാറ്റുന്നു.  

മരണംസംഖ്യ  : 258 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :200

ജനകൂട്ടം :400,000

12   ഏപ്രില്‍     2004  (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം :  ബി ജെ പി സംസ്ഥാന നേതാവ് ലാല്‍ജി ടാന്ടന്റെ വര്ഷം തോറും നടത്താറുള്ള ജന്മ ദിന റാലിയില്‍ സൌജന്യമായി സാരീ വിതരണം. വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും

മരണംസംഖ്യ  : 21 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :28

ജനകൂട്ടം : 15 ,000

00   ഓഗസ്റ്റ്‌      2003 (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം  : ഗോദാവരി നദിയില്‍ പുണ്യ സ്നാനം ചെയ്യാനുള്ള ഭക്തരുടെ തിക്ക്  

മരണംസംഖ്യ  : 40 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 500 , 000

15   ജനുവരി      1999 (BBC)

സ്ഥലം :  ശബരി മല അമ്പലം, കേരളം
ജനതിരക്കിന് കാരണം  : മകര വിലക്ക് കാണാനുള്ള  ഭക്തരുടെ തിക്ക്  കുന്നിടിച്ചലിനു കാരണം ആയി

മരണംസംഖ്യ  : 52 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 200 , 000