2012, ജനുവരി 24, ചൊവ്വാഴ്ച

കേരളത്തിലെ മുല്ലപൂ വിപ്ലവം

കേരളത്തില്‍ ഉയര്‍ന്നു വന്ന ഇമെയില്‍ ചോരണവുമായി ബന്ധപ്പെട്ടു ഇമെയില്‍ അയച്ച വ്യക്തിയുടെ വിശദീകരണം ഇപ്പോള്‍ ബ്ലോഗില്‍ ലഭ്യമാണ്. ( ലിങ്ക് അവസാനം കാണുക.) പോലിസ് നിരീക്ഷണത്തിന് വിധേയമായെന്നു കരുതേണ്ട  ഉള്ളടക്കം താഴെ ചിത്രത്തില്‍  കാണാം. 
കടപ്പാട് : http://hafeezkv.blogspot.com/
അപരിചിതര്‍ക്ക് പോലും ഇമെയിലുകള്‍  BCC, CC ചെയ്യുന്ന ഏര്‍പ്പാട്  പലരിലും കാണാറുണ്ട്‌. പലരും സ്വന്തം വാദങ്ങള്‍ക്ക് അനുകൂലികളെ സൃഷ്ടിക്കാന്‍ മാസ് ഇമെയില്‍ ചെയ്യാറുമുണ്ട്. 'മദനി'യുടെ മോചനം തേടുന്ന  ഒരു മാസ് മെയില്‍ ആണ്,  ഭീകര കഥയായി ഇപ്പോള്‍ പോലിസ് അന്വേഷിക്കുന്നത് എന്ന് വേണം കരുതാന്‍. അതെന്തായാലും 'മാസ് ഇമെയില്‍' രോഗമുള്ളവര്‍ക്ക്  കേരളത്തിലെ ഈ 'ഇമെയില്‍' ഭീകര വേട്ട ഒരു പാഠം ആകട്ടെ.  Missed Call അടിച്ചു പൈസ ലാഭിക്കുന്ന മലയാളി പൊതു ബോധത്തിന്റെ മറ്റൊരു വകഭേദം ആണീ BCC, CC സൂക്കേട്‌.  

പോലിസ്  'ഭീകര'നിഘണ്ടുവില്‍ പെടുത്തിയിരിക്കാന്‍  സാധ്യത ഉള്ള "INDIAN JASMINE REVOLUION" "MANY TAHRIR SQUARES" തുടങ്ങിയ  ആലങ്കാരിക പദങ്ങള്‍ അല്ലെങ്കില്‍ MADANI എന്ന 'കൊടും ഭീകരന്‍' എന്നിവ ആയിരിക്കണം  ഈ പോലിസ് വേട്ടക്കു കാരണം എന്ന് തോന്നുന്നു. ഈ മാസ്സ് മെയില്‍ അയച്ച വ്യക്തിക്ക്   കേരളത്തിലെ പോലിസ് സംവിധാനത്തിലെ ഒരു വിഭാഗം വര്‍ഗീയവല്‍കരിക്കപ്പെട്ടുവെന്നു മുമ്പേ അറിയാം  എന്ന് വ്യക്തം.  ഇത്തരം പദങ്ങളൊന്നും ആസ്വദിക്കാവുന്ന കലാ-സാംസ്കാരിക- രാഷ്ട്രീയ  ബോധം  നമ്മുടെ നാട്ടില്‍ ഇടതു പക്ഷക്കാര്‍ക്ക്  പോലും  ഇല്ല. എന്നിട്ടല്ലേ പോലീസിനു?  ഇമെയില്‍ അയച്ചയാള്‍ 'മദനി'യുടെ ജയില്‍  മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ ഇതില്‍ ഒരിടത്തും 'സിമി' എന്ന പദം വരുന്നില്ല. 'മദനി'ക്ക് വേണ്ടി പറയുന്നവരെല്ലാം 'സിമി' യുമായി ബന്ധമുള്ളവര്‍ എന്നൊരു നിഗമനത്തിലാണ് നമ്മുടെ പോലിസ്. 'സിമി'യുമായി ബന്ധപെടുത്തി ആരെയും തകര്‍ക്കാം. ടി. സിദ്ധീക്ക് എന്ന യൂത്ത് കോണ്‍ഗ്രസ്‌ നേതാവിന് സീറ്റ്‌ നിഷേധിക്കാന്‍ വേണ്ടി പോലും 'സിമി'യെ കരുവാക്കി.

അറബ് ഭാഷയിലെ  'തഹരീര്‍ ' എന്നതിന് പകരം  'വിമോചനം' എന്ന അതിന്റെ തനി മലയാള വിവര്‍ത്തനം മെയിലില്‍ ഉണ്ടായാലും പോലീസിനു ഇത്രയും പ്രശനം കാണില്ല. അറബ് -ഉര്‍ദു ഭാഷയിലെ എല്ലാ പദങ്ങളെയും നാം  ഇസ്ലാം മതവുമായി ബന്ധപ്പെടുത്തുന്നത് കൊണ്ടാണ്, 'ഇന്ത്യന്‍ മുജാഹിദീന്‍' 'ലക്ഷരെ തയ്യെബ' തുടങ്ങിയ അജ്ഞാത  ഭീകര സംഘടനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നത്.  സത്യത്തില്‍,  അറബ് ഭാഷ സംസാരികുന്നവരില്‍  20 ശതമാനം അറബ്  രാജ്യങ്ങളിലെ തന്നെ പൌരന്മാരായ ക്രിസ്താനികളും, ജൂതരും ആണ് എന്നാണ്  PEW റിസര്‍ച്ച് റിപ്പോര്‍ട്ട്‌. 'ഭാഷയെയും' 'മതത്തെയും' വേര്‍തിരിച്ചു കാണാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത്തരം ഇടുങ്ങിയ  ചിന്ത കാരണം  സംസ്കൃതം അഹിന്ദുക്കള്‍  പഠിക്കരുതെന്നും, മുസ്ലിംകള്‍ ഉര്‍ദു മാത്രമേ സംസാരിക്കാവൂ എന്നുമൊക്കെ ചിന്തിക്കുന്നവരുടെ എണ്ണം നമുക്കിടയില്‍ കൂടുതലാണ്. 

'മുല്ലപൂ വിപ്ലവം' അല്ലെങ്കില്‍ 'അറബ് വസന്തം' നടന്ന പല അറബ്  നാടുകളില്‍ നിന്നും വ്യത്യസ്തമായി, നമ്മുടെ ഇന്ത്യയില്‍  ബാബാ സാഹെബ് അംബേദ്‌കര്‍ മുന്‍കയ്യെടുത്തു എഴുതി തയാറാക്കിയ  ഒരു ജനാധിപത്യ ഭരണ ഘടന വര്‍ഷങ്ങളായി  നില നില്കുന്നുണ്ട്. മുസ്ലിംകളെ പോലെ ദളിത്‌, പിന്നാക്ക ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയുടെ ജാതീയ വ്യവസ്ഥയില്‍ സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയ വിവേചനത്തിന് ഇരയാകുന്നുമുണ്ട്. ലോക മുസ്ലിം ജനസന്ഗ്യയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ്  ഇന്ത്യ എന്നും ഓര്‍ക്കുക. (PEW Report കാണുക). നമ്മുടെ പ്രിയപ്പെട്ട രാജ്യത്തു വംശീയവും വര്‍ഗീയവുമായി സങ്ങര്ഷങ്ങള്‍ ഉണ്ടാക്കേണ്ടതും നില നിര്തെണ്ടതും ആയുധം വില്പന ജീവിത മാര്‍ഗമാക്കിയ അമേരിക്ക, ഇസ്രയേല്‍, തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്.

'ഭീകരത' എന്ന പദം കമ്പോള ശക്തികളുടെ താല്പര്യമാണ്. അത് ദേശ സുരക്ഷയില്‍ എഴുതി  ചെര്തതോടെ  'ദാരിദ്ര്യ നിര്‍മാര്‍ജനം' അവഗണിക്കപ്പെട്ടു. പട്ടിണി കിടന്നു മരിക്കുന്നവരുടെ കണക്കു അവഗണിക്കപ്പെടുകയും സ്ഫോടനങ്ങളിലെ മരണകണക്കു   പര്‍വതീകരിക്കപെടുകയും  ചെയ്തു. ഈ പെരുപ്പിച്ചു കാണിക്കുന്ന ഭീകര  സ്ഫോടനങ്ങലെക്കാള്‍ എത്രയോ ഇരട്ടിയാണ് അമ്പലങ്ങളിലെ തിക്കിലും തിരക്കിലും മരിക്കുന്ന ഭക്തരുടെ എണ്ണം പോലും എന്നും ജനം മറന്നു. എന്നിട്ടും സ്ഫോടനങ്ങളുടെ വാര്‍ഷിക ദിനങ്ങള്‍ ദേശീയ സുരക്ഷാ ഉത്സവങ്ങളായി. അതിനോടൊപ്പം   'ഭീകരതയുടെ' പേരില്‍  വ്യാജമോ, ദുര്‍ബലമോ ആയ കേയ്സുകള്‍ സൃഷ്ടിച്ചു  പിന്നാക്ക വിഭാഗത്തിലെ  പൌരന്മാരെ ഭീകരരാക്കി ജയിലിലോ, നിയമ കുരുക്കിലോ തളക്കുന്നു. ഇതിന്റെയൊക്കെ  പിന്നില്‍ അതി ശക്തരായ അന്താരാഷ്‌ട്ര ആയുധ കച്ചവടക്കാരും അവര്‍ക്ക് വേണ്ടി കമ്മീഷന്‍ അടിസ്ഥാനത്തില്‍ ദേശദ്രോഹ പണി ചെയ്യുന്ന പോലിസ്, സുരക്ഷാ ഉദ്യോഗസ്ഥരുംമാണ്.  വികി ലീക്സ് സ്ഥാപകനെതിരെ ഉയര്‍ന്ന കേയ്സുകളിലും ഈ കരങ്ങള്‍ കാണാം. ഇന്ത്യയില്‍ ചരിത്രപരമായി തന്നെ ഈ അധികാരി വര്‍ഗ്ഗത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ടവര്‍ മുസ്ലിമ്കാലോ, ദളിതരോ അടങ്ങിയ പിന്നാക്ക വിഭാഗം  ആകുന്നു. ദളിതരോ ആദിവാസിയോ ആകുമ്പോള്‍ “മാവോ വാദി’ എന്ന് വിളിക്കുമെന്ന വ്യതാസം മാത്രം.

ആഗോള ആയുധ വിപണനത്തിന് ഇഷ്ടപ്പെട്ട രണ്ടു പ്രത്യയ ശാസ്ത്രങ്ങള്‍ ആണ് സയണിസം, ഹിന്ദുത്വം എന്നിവ. ഇന്ത്യയിലെ അവരുടെ എജെന്റുമാരാകാന്‍  എന്ത് കൊണ്ടും യോഗ്യത സംഘ പരിവാരത്തിനാണ്.  മത സംഘടനകള്‍ യഥാര്‍ത്തത്തില്‍ ശ്രദ്ധിക്കേണ്ടത് നിരായുധീകരണത്തിനാണ്. സങ്ങര്ഷങ്ങള്‍ സൃഷ്ടിച്ചു ആയുധങ്ങള്‍ വില്കാന്‍ ശ്രമിക്കുന്ന കമ്പോള ശക്തികളുടെ ചട്ടുകങ്ങലാകുകയാണ് ഇന്ന് പല മത സംഘടനകളും. ആയുധ കച്ചവടക്കാര്‍ക്ക്  വേണ്ടി നിയമത്തെ വളച്ചൊടിക്കുന്ന പോലിസ്, രാജ്യ രക്ഷാ തുടങ്ങിയ  വിഭാഗത്തിലെ ഉന്നതന്മാര്‍ക്ക് കിമ്പളം കിട്ടുന്നത് മക്കളുടെ ഉപരി പഠനം, അല്ലെങ്കില്‍ അന്താരാഷ്‌ട്ര കമ്പനികളില്‍ മക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ഉയര്‍ത്ന്ന ശമ്പളത്തോടെ ജോലി, വിദേശ രാജ്യങ്ങളില്‍  സ്ഥിര താമസം,  അടുത്തൂണ്‍ പറ്റിയാല്‍ ‘തിങ്ക്‌ ടാങ്ക്’ എന്നറിയപ്പെടുന്ന ഉപജാപ കേന്ദ്രങ്ങളില്‍ തൊഴില്‍ എന്നീ വകയിലാണ്. ‘രാജ്യ സ്നേഹം’ 'രാജ്യ രക്ഷ' എന്നീ  മേല്‍വിലാസങ്ങളില്‍  ‘അഴിമതി’ നടത്തുന്നത് ഇന്ത്യയില്‍ നിയമ വിധേയം ആണ് താനും. കാരണം ഇവക്കു വേണ്ടി  40% ത്തിനു മുകളില്‍ നമ്മുടെ ബജറ്റ് വിഹിതം നീക്കി വെക്കുന്നുവെങ്കിലും  അവ  നിയമ നിര്‍മാണ സഭയുടെ സാമ്പത്തിക മേല്‍നോട്ടത്തിനു പുറത്താണ്. 

ഈ സംഭവത്തിലെ   ഇമെയില്‍ അയച്ച വ്യക്തിയെ  പോലെ,  വിവേക ബോധമില്ലാതെ ഒരു കാലത്ത്  ആവേശത്തില്‍ മുസ്ലിം പ്രശ്നങ്ങള്‍ സംസാരിച്ചതിന്റെ മറ്റൊരു ഒരു ഇരയാണ് അബ്ദുല്‍ നാസര്‍ മദനിയും എന്ന് മനസ്സിലാക്കുക. ബാല്‍ താക്കറെയെ പോലെ  വിഷം തുപ്പിയ ആളായിരുന്നില്ല മദനി. എന്നാല്‍ ഇന്ത്യയുടെ സമ്പൂര്ണ ജനാധിപത്യ വല്കരണത്തിനെതിരെ പലപ്പോഴും നില്‍കുന്ന പോലിസ്, കോടതി തുടങ്ങിയ ഭരണ ഘടനക്കകത്തെ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും അവയെ  നിയന്ത്രിക്കുന്ന മുന്നാക്ക വര്‍ഗ ശക്തികളുടെ കുതന്ത്രങ്ങളെയും കുറിച്ച്  മദനിക്ക് ഇനിയും മനസ്സിലാക്കാന്‍ ആയിട്ടില്ല. മുസ്ലിം സമൂഹം  ഭരണകൂടത്തില്‍ പിടി ഒരുക്കിയ സവര്‍ണരുടെ  കെണികളെ  മനസ്സിലാക്കി കൊണ്ട്  പൊതു സമൂഹവുമായി വിവേക പൂര്‍വ്വം സംവദിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സിമി രോസേബെല്‍ ജോണ്‍
"ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്നൊരു പ്രമേയം പൊതു ചര്‍ച്ചക്ക്,  ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഉയര്‍ത്തിയതോടെയാണ് 'സിമി' എന്ന ഒരു ചെറു സംഘടന വേട്ടയാടപ്പെട്ടത്. നിരോധനം നില നിര്‍ത്താനായി പിന്നീട് പല  സ്ഫോടന കേസുകളിലും ആ സംഘടനയുടെ പേര്  ചാര്‍ത്തി കൊണ്ടിരിക്കുന്നു.  സാക്ഷാല്‍ 'RSS' തന്നെ  പല തവണ നിരോധിക്കപ്പെട്ട സംഘടനയാണ്. എന്നാല്‍ അവരുമായി ബന്ധമുള്ള ആരും ഇത്തരം വിവേചനത്തിന് വിധേയമായിട്ടില്ല.  'സിമി' എന്ന പേരുള്ള എന്തും ഇന്ന്  നിരീക്ഷണ വിധേയമായാണ്. കേരളത്തിലെ പ്രമാദമായ ഒരു ഇമെയില്‍ ഭീകര കഥയിലെ നായകന്‍ 'സിമി' എന്ന പെണ്‍കുട്ടിയെ പ്രണയിച്ച നിരാശ കാമുകന്‍ ആയിരുന്നുവെന്നു കൂടെ  ഓര്‍ക്കുക. എന്തിനധികം,  കേരളത്തിലെ പ്രമുഖ  യൂത്ത് കോണ്‍ഗ്രസ്‌ നേതാവായിരുന്ന,  'സിമി റോസബെല്‍ ജോണ്‍' എന്ന സുന്ദരി പോലും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന് പുറത്തായ മട്ടിലാണ്. 'മദനി' ക്ക് വേണ്ടി രണ്ടു വാക്ക് പണ്ടെങ്ങോ ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞതോടെ അയാള്‍ സംഘ പരിവാരത്തിന്റെ ഹിറ്റ്‌ ലിസ്റ്റില്‍ പെട്ടതും ഈ കേരളത്തിലാണ്.  'മദനി' എന്നോ 'സിമി' എന്നോ ആരെങ്കിലും പറഞ്ഞാലോ എഴുതിയാലോ അവരുടെ കാര്യം കട്ടപൊക എന്ന് ഗുണ പാഠം.

വിവാദ ഇമെയില്‍,  അയാളുടെ കുറിപ്പോടെ ഇവിടെ കാണാം.

2012, ജനുവരി 22, ഞായറാഴ്‌ച

മാതൃഭുമി യിലെ ബോംബ്‌ നിര്‍വീര്യമാക്കല്‍ വിദഗ്ത്തന്മാര്‍

ചില പത്ര പ്രവര്‍ത്തകര്‍, തങ്ങള്കിഷ്ടപ്പെട്ട  ബോംബുകള്‍ക്ക് വീര്യം കൂട്ടും. എന്നാല്‍ ചിലത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കും. വിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍, വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം  ഇവിടെ  വായിക്കുക.

2012, ജനുവരി 9, തിങ്കളാഴ്‌ച

ഇനി പെരുന്നയിലും ഹൈ കോടതി ബെഞ്ച്‌ വരുമോ?

മുന്നാക്കക്കരായ ജാതി തലവന്മാരോട്  ഉന്നതന്യായാധിപന്മാര്‍ക്ക്  എത്ര മാത്രം വിധേയത്വമാകാം? മാതൃഭൂമി  ദിനപത്രത്തിന്റെ  ജനുവരി 8, ഞായറാഴ്ച എറണാകുളം ജില്ല വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ,ഒരു വാര്‍ത്ത കാണുക.
റീപുബ്ലിക് ഓഫ്  ഇന്ത്യയുടെ സുപ്രീം കോര്‍ട്ട് ജഡ്ജുമാര്‍, കേരളത്തിലെ എക്സിക്യൂട്ടീവ് തലവന്‍,  കേരള ഹൈ കോടതി ജഡ്ജുമാര്‍ എന്നീ മഹത്തുക്കള്‍  നായര്‍ സര്‍വീസ് സൊസൈറ്റി തലവന്‍ കെ. നാരായണ പണിക്കരെ കാണാന്‍ അങ്ങോരുടെ കാറിലേക്ക്  കൂട്ടമായി  പോയ 'നായര്‍ മാഹാത്മ്യം' ആണ് നാം വായിച്ചതു. ഈ ഉന്നത ഉദ്യോഗസ്ഥര്‍ വരിയായി നിന്ന്  ജാതി തലവനെ, അല്ലെങ്കില്‍ തങ്ങളുടെ  'ഗോഡ് ഫാദറെ' കണ്ടു വണങ്ങി പോന്നു. 'പണിക്കര് ചേട്ടനെ' കണ്ടു കോരിത്തരിച്ച ഒരു നായര്‍ പത്ര പ്രവര്തകന്റെതാകണം  മേല്‍ റിപ്പോര്‍ട്ട്‌. 
ഉമ്മന്‍ ചാണ്ടി പോയത് മനസ്സിലാക്കാം. പക്ഷെ  നമ്മുടെ ഉന്നത ന്യായാധിപരോ? ഇതാണ്  കൂട്ടരേ, ഇന്ത്യന്‍ ഭരണ ഘടനയുടെ ശരിയായ ഔദ്യോഗിക പ്രോടോകോള്‍.  ജാതി കഴിഞ്ഞേ എന്തും.  വെള്ളാപള്ളി നടേശന്‍, കാന്തപുരം അബൂബാകെര്‍ മുസ്ലിയാര്‍, ഫാദര്‍ അച്ചാരുപറമ്പില്‍, സി കെ ജാനു, എന്നിങ്ങനെ ഏതെങ്കിലും പിന്നാക്ക -ന്യൂനപക്ഷ സമുദായ നേതാക്കന്മാരെ  കാണാന്‍ ഈ ന്യായാധിപന്മാര്‍  ഇറങ്ങി വരുമായിരുന്നോ?  അങ്ങിനെ സംഭവിച്ചാല്‍ നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ അത് റിപ്പോര്‍ട്ട്‌ ചെയ്യുമായിരുന്നു?  Think About it.   ജുഡീശ്യറിയില്‍ നിലനില്‍കുന്ന  ഈ ജാതി പ്രോട്ടോകോള്‍, അല്ലെങ്കില്‍ ജാതീയാടിസ്ഥാനതിലുള്ള കീഴ്വഴക്കം (Legal maxim based on Indian caste system) പുസ്തകത്തിന്റെ കോപ്പി  വിവകരാവകാശ നിയമ പ്രകാരം  ചോദിച്ചാല്‍ നിങ്ങള്ക്ക് കിട്ടില്ല. കാരണം ഇത്  'ശബരിമലയിലെ ശാന്തിയുടെ  പേരകുട്ടി  രാഹുല്‍ ഈശ്വറിനെ പരികര്മി ആക്കാനായുള്ള ആചാരം' പോലെ അലിഖിതവും, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണ്‌!  ബഹു. കോടതിയുടെ വിശ്വാസ കാര്യങ്ങളില്‍ ഒരു സാധാരണ പൌരനു, അല്ലെങ്കില്‍  ഏതെങ്കിലും അധസ്ഥിത'ശുംഭനു' എന്ത് കാര്യം? 'കോടതിയലക്ഷ്യം' എന്ന ചക്രായുധം എതിരാളികള്‍ക്ക് നേരെ അലക്ഷ്യമായി  അവര്‍ക്ക് എപ്പോഴും പ്രയോഗിക്കാം.

എന്‍ എസ് എസ നായന്മാര്‍ കേരളത്തിലെ ഹൈ കോടതിയിലും  സുപ്രീംകോടതിയിലും സ്ഥിരായി വ്യവഹാരം നടത്തി ജയിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം  തന്നെ ധാരാളം. സംവരണം തുടങ്ങിയ  സാമൂഹ്യ പുനര്‍ നിര്മാനതിനുതകുന്ന മിക്ക തര്കങ്ങളിലും നായര്‍മാര്‍ അടങ്ങുന്ന  മുന്നാക്ക വിഭാഗത്തിന് അനുകൂലമായ വിധികളാണ് ഒട്ടു മിക്കപോഴും നമ്മുടെ കോടതികള്‍  പുറപ്പെടുവിക്കാര് എന്നത്  യാദ്രിശ്ചികമല്ല. അറിയപ്പെടുന്ന കണക്കുകള്‍ വെച്ച് 80  ശതമാനത്തില്‍ അധികമാണ് ഉയര്‍ന്ന കോടതികളില്‍  ജഡ്ജ്  പണി ചെയ്യുന്ന മുന്നാക്കജാതിക്കാര്‍. പാര്‍ലിമെന്റ്  ഭരണഘടനാ റിവ്യൂ കമ്മിറ്റിയുടെ  2002-ലെ കണക്കു പ്രകാരം, 610 ഹൈ കോടതി ജഡ്ജുമാരില്‍ 20 നു താഴെ മാത്രമേ പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ! കോടതിയിലെ ജുഡീഷ്യല്‍ റാങ്കിലുള്ളവരുടെ നിയമനങ്ങള്‍ നിയന്ത്രിക്കുന്നത്‌ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ പോലുള്ള ഒരു സംവിധാനത്തിലൂടെ അല്ല. നിലവിലുള്ള  ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീതം വെച്ചെടുക്കുന്ന  രീതിയിലാണ് ഇതിന്റെ ക്രമീകരണം. ജഡ്ജുമാരുടെ റാങ്ക് ലിസ്റ്റ്, അതില്‍ നിന്നും ആളെ തെരഞ്ഞെടുക്കല്‍  എന്നിവ കോടതിക്കകത്ത് നടക്കുന്ന പ്രക്രിയ ആണ്.   

ജുഡീഷ്യറിയില്‍ രാഷ്ട്രീയമായ നിയമനങ്ങള്‍ വരുന്നത് പ്രോസിക്യൂഷന്‍ രംഗത്ത് പരിമിതം. ഇതില്‍ ജാതി കളി അപാരമാണ് താനും . പിന്നാക്കക്കാരന്റെ  നിയമനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരങ്ങള്‍ ചൂണ്ടി കാട്ടി ഇല്ലാതാക്കാന്‍ കോടതി വളപ്പിലെ മുന്നാക്ക അഭിഭാഷക ഉദ്യോഗസ്ഥ വൃന്ദം പൊതു താല്പര്യ ഹര്‍ജി ആയുധമാക്കാറുണ്ട്. ആകെ 35 പേരുള്ള കേരള ഹൈ കോടതി ജഡ്ജുമാരില്‍  നായര്‍, മുന്നാക്ക ക്രിസ്ത്യന്‍ പ്രാതിനിധ്യം അവരുടെ ജനസന്ഗ്യയേക്കാള്‍ എത്ര ഇരട്ടിയാണ്! ഏറ്റവും അടുത്ത നടന്ന നിയമനങ്ങള്‍ പോലും ഇത് തെളിയിക്കുന്ന്നു. (എ.വി. രാമകൃഷ്ണപിള്ളയും ബാബു മാത്യു പി. ജോസഫുമാണ് പുതിയ ജഡ്ജിമാര്‍.) മുന്നാക്കക്കാര്‍ പുലര്‍ത്തി വരുന്ന ജുഡിഷ്യല്‍ മേഖലയിലെ കള്ളത്തരങ്ങളെ വിമര്ശിക്കുന്നതിനിടെ കോണ്‍ഗ്രസ്‌ അംഗം സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ ഇന്ത്യന്‍  പാര്‍ലിമെന്റിലെ  ജുഡീഷ്യല്‍ കമ്മിറ്റി (2007)  ഇന്ത്യന്‍ സുപ്രീം കോടതിയുടെ 1993 ലെ തന്നെ അഭിപ്രായം രേഖപെടുത്തിയിരുന്നു.  "Even today, there are complaints that generations of men from the same family or caste, community or religion, are being sponsored and initiated and appointed as judges, thereby creating a new theory of judicial relationship." 

2006-ല്‍ പ്രസിദ്ധപ്പെടുത്തിയ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍  ഭീതിതമായ തോതില്‍ മുസ്ലിംകളെ നീതി ന്യായ മേഖലയില്‍ പാര്‍ശ്വവല്കരിച്ചതായി കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു. ന്യൂനപക്ഷ പ്രീണനം ആരോപിച്ചു സവര്‍ണര്‍ സംവരണ ശ്രമങ്ങളെ തകര്‍ത്തു കൊണ്ടേയിരിക്കുന്നു.  മുസ്ലിം ജനസന്ഗ്യ കൂടുതലുള്ള  12 സംസ്ഥാനങ്ങളില്‍ 8 % ത്തില്‍ താഴെയാണ്  ഈ മേഖലയില്‍ മുസ്ലിം പ്രാതിനിധ്യം! ഖുറാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള  റിട്ട്‌ ഹര്‍ജി കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജും, സായിബാബയുടെ ഭക്തയും ആയിരുന്ന  ശ്രീമതി പത്മാ ഖസ്തഗിര്‍  1985 ഏപ്രില്‍ ഒന്നാം തീയതി ഫയലില്‍ സ്വീകരിക്കുക വരെ ഉണ്ടായി. ഇന്ത്യയിലെ ജഡ്ജുമാരില്‍ നിരവധി പേര്‍ സത്യാ സായി ബാബ അടക്കമുള്ള ആള്‍ ദൈവങ്ങളുടെ ഭക്തരും, ജാതി ചിന്ത ഉള്ളവരുമാണ്‌. കേന്ദ്ര അഭ്യന്തര വകുപ്പിന്റെ  കണക്കുകള്‍ പ്രകാരം ജില്ല / സെഷന്‍സ് കോടതികളിലൂടെയാണ് 80 % വ്യവഹാരങ്ങളും ഇന്ന്  തീര്‍പ് കല്പിക്കപെടുന്നത്. എന്നാല്‍ നയപരമായ, സാമൂഹ്യ പ്രാധാന്യമുള്ള പല പ്രശ്നങ്ങളും തീര്‍പ് കല്പിക്കുന്നത് ഉയര്‍ന്ന കോടതികളിലാണ്. ഉദാഹരണത്തിന്, സാമൂഹ്യ സമത്വത്തിനു വേണ്ടി ജനപ്രതിനിധികള്‍  പാസ്സാക്കി  എടുക്കുന്ന സംവരണം പോലുള്ള വിഷയങ്ങള്‍ക്കെതിരെ ഹൈ കോടതി, സുപ്രീം കോടതി എന്നിവ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്  സാധാരണമാണ്. തങ്ങളുടെ അധികാരം നഷ്ടപെടുമോ എന്ന സവര്‍ണ ജാതി താല്പര്യം മാനിച്ചാണ് ഇത്തരം വിധികള്‍ എന്ന് കാണാം.

ഡിസംബര്‍ 2016 നു വിരമിക്കുന്ന, പട്ടാമ്പി സ്വദേശിയായ, കേരള ഹൈ കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ലവ് ജിഹാദ് വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ വ്യാജ ഊഹാപോഹങ്ങളെ തെളിവായി സ്വീകരിച്ചു അന്വേഷണത്തിന് ഉത്തരവിട്ടതോര്‍ക്കുക. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്  എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു  'ലോലന്‍ മുസ്ലിയാര്‍' എന്ന  അന്താരാഷ്‌ട്ര ഭീകരന്‍ റോമിയോ ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള  ഒരു കൂട്ടം സംഘ പരിവാര പത്ര പ്രവര്‍ത്തകരുടെയും, പോലിസ് സേനയിലെ തന്നെ ചില കാവിക്കാരുടെയും  വ്യാജ റിപ്പോര്‍ട്ടുകള്‍ മാത്രമായിരിക്കുമോ അദ്ധേഹത്തിന്റെ വിധിക്ക് കാരണം?
കാക്കി ട്രൌസര്‍ ഇട്ടു, വടിയുമായി ആര്‍ എസ എസ  ഡ്രില്‍ ചെയ്തിരുന്ന  പലരും അത് തല്‍കാലം ഊരി  വെച്ച് ജഡ്ജുമാരാകുകയും  ഗ്രിഹാതുരത്വം പുതുക്കാനായി ഇടക്കൊക്കെ വന്നു ജന്മാഷ്ടമി, വിവേകാനന്ദ ജയന്തി, തുടങ്ങിയ സംഘ പരിപാടികളില്‍ പങ്കെടുക്കുകയും അടുത്തൂണ്‍ പറ്റിയാല്‍ തിരിച്ചു ബി ജെ പി യിലെത്തി മന്ത്രിയോ നിയമ നിര്‍മാണ സഭയിലോ അന്ഗം ആകുകയും ചെയ്യുന്ന  നാടാണ് ഭാരതം. ബി ജെ പി നേതാവ്  ജസ്റിസ് ഗുമന്‍ ലാല്‍ ലോധ, അയോധ്യ യിലെ ബാബറി മസ്ജിദിനകത്ത്‌ വിഗ്രഹം പ്രതിഷ്ടിക്കാന്‍ ജനുവരി 5, 1950നു  അനുമതി നല്‍കിയ  ആലപുഴ കൈനകരി സ്വദേശിയും  ജില്ല മജിസ്ട്രടുമായിരുന്ന  കെ കെ നായര്‍ തുടങ്ങിയവര്‍ ഉദാഹരണം. കെ കെ നായര്‍ പിന്നീട് ജനസന്ഘം അന്ഗമായി പാര്‍ലിമെന്റില്‍ എത്തി. 

രാഷ്ട്രീയത്തിന് പുറത്തുള്ള  ജാതി ബന്ധം സവര്‍ണര്‍  ഏപോഴും  പ്രകടിപ്പിക്കാറുണ്ട്.  സംഘപരിവാരം വിവിധ  പേരില്‍ പടച്ചുണ്ടാക്കുന്ന സംഘടനകളുടെ ചടങ്ങുകളില്‍ റിട്ടയേര്‍ഡ്‌  ജസ്റ്റിസ്‌  വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് ആര്‍. ഭാസ്കരന്‍, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ തുടങ്ങി സര്‍വീസില്‍ ഉള്ളവരും പിരിഞ്ഞവരും ഒരു പോലെ പങ്കെടുക്കുന്നതായി വാര്‍ത്തകളില്‍ കാണാം. സവര്‍ണ കല, വിദ്യാഭ്യാസം, സാഹിത്യം, ദേശസ്നേഹം,  എന്നിവയുടെ പേരില്‍ സംഘടിപ്പിക്കുന്ന  ഇത്തരം ചടങ്ങുകളില്‍ സവര്‍ണ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള  ശ്രമങ്ങളോ, ജാതി -രാശി പൊരുത്തം നോക്കിയുള്ള വിവാഹ ആലോചനകളോ മറ്റോ ആകും പ്രധാനമായും നടക്കുക.  കൊച്ചിയിലെ  സംഘ പരിവാര  സംഘടനകളില്‍  ഏറ്റവും സജീവമായ വ്യക്തിയാണ്  റിട്ട.ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യര്‍.   ഇയ്യിടെ സുപ്രീം കോടതിയില്‍ സംവരണവുമായി  ബന്ധപ്പെട്ട ഒരു വിഷയത്തില്‍  കേരള പി എസ സി ക്ക് വേണ്ടി ഹാജരായ വിശ്വനാഥ അയ്യരുടെ വാദങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെ തോല്പിക്കുകയാണ് ചെയ്തത്. അച്യുതാനന്ദന്റെ കാലത്ത് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ആയിരുന്ന പി.ജി. തമ്പി  പോലും പല കാര്യങ്ങളിലും 'നായര്‍' താല്പര്യം സംരക്ഷിക്കാനുള്ള രീതിയിലാണ് പെരുമാറിയതെന്ന് കാണാം. 

നായന്മാര്‍ക്കും സംഘ പരിവാരത്തിനും ഇഷ്ട്രപ്പെട്ട ജഡ്ജിമാറുള്ള സ്ഥലം നോക്കിയാണ് ആര്‍ എസ് എസ്സും , സുബ്രഹ്മണ്യന്‍ സ്വാമിയും. എന്‍ എസ, എസും  അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിധി കോടതിയില്‍ നിന്നും വാങ്ങിക്കുന്നത്.  മലഗോവ്,അജ്മീര്‍ മുതലായ സ്ഫോടന കേസില്‍  ആര്‍ എസ് എസ്  കേന്ദ്ര നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പേര് പ്രതിസ്ഥാനത്ത് വന്നപ്പോള്‍  സംഘ പരിവാരത്തിനു കലിപ്പ് വന്നു  സി ബി ഐക്കെതിരെ  നോട്ടീസ് അയക്കുകായി. ഇന്ദ്രേഷ് കുമാറിനെ സംരക്ഷിക്കാന്‍ ഭരണകൂടത്തില്‍, കോടതിയില്‍  ആളുകളുണ്ട് എന്നതിനാല്‍ അയാള്‍ ഒരിക്കലും ജയിലില്‍ കിടക്കില്ല.
മാധുരി ഗുപ്ട
ചാരവൃത്തിക്ക് അറസ്റ് ചെയ്യപ്പെട്ട പാകിസ്ഥാനിലെ ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞ മാധുരി ഗുപ്തയ്ക്കു പോലും ഇവിടെ ജാമ്യം ലഭിച്ചു. എന്നാല്‍  'ഭീകരവാദി' എന്ന ആജീവനാന്ത ചാപ്പ കുത്തി,  മദനിയെ നിരന്തരമായി ജയിലില്‍ ഇടുന്നതും കോടതി വിധികളിലൂടെ തന്നെ. രാജ്യ ദ്രോഹ കുറ്റം ഉണ്ടായിട്ടു പോലും, ബ്രാഹ്മണ ജാതിക്കാരിയായ മാധുരി ഗുപ്തക്ക് വെറും മൂന്നു വര്‍ഷ തടവാണ് വിധിച്ചത് ! അങ്ങിനെ  ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. വികലാങ്ങനും രോഗിയുമായ  അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിക്കുന്ന കോടതികള്‍ തന്നെ ബാലകൃഷ്ണ പിള്ളക്കും, സന്തോഷ്‌ മാധവന്‍ നായര്‍ക്കും, സുഖ്രാമിനും,  സ്ത്രീ പീഡന കേസില്‍ പ്രതിയായ സംഘ പരിവാര്‍ സ്വാമിയും മുന്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുമായ ചിന്മയാനന്ദക്കും ജാമ്യം നല്‍കും. 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 
 'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'സമദൂരവും' 'ശരിദൂരവും' പറഞ്ഞു  'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണ്  NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്. കോടതികളില്‍ ജയിക്കുന്ന ഈ രണ്ടു വര്‍ഗ്ഗവും നേരിട്ട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്കാന്‍ വിധിക്കപെട്ടവരാന് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നല്ല ഭാഗമാണ്. 

എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന 140 മണ്ഡലങ്ങളില്‍നിന്ന് 73 ഹിന്ദുക്കളാണ് ജയിച്ചുവന്നിട്ടുള്ളത്. ഇതില്‍ 36 പേരും നായന്മാരാകുന്നു.  ജനസംഖ്യയനുസരിച്ച് 17 സീറ്റിനേ നായര്‍ക്ക് അര്‍ഹതയുള്ളൂ. ബാക്കി, 37ല്‍ 16 പേര്‍ പട്ടികജാതി/വര്‍ഗക്കാരാണ്.  രണ്ട് പേര്‍, എസ്.  ശര്‍മയും ടി.എന്‍. പ്രതാപനും ധീവരരാണ്. സി.എന്‍. ബാലകൃഷ്ണന്‍ എഴുത്തച്ഛന്‍ സമുദായക്കാരന്‍.  18 പേര്‍ മാത്രമാണ് ഈഴവര്‍. ജനസംഖ്യയില്‍ വെറും 12 ശതമാനം മാത്രമുള്ള നായര്‍ക്ക് 36 സീറ്റും 28 ശതമാനമുള്ള ഈഴവന് വെറും 18 സീറ്റും.  ഈഴവര്‍ക്ക് 35 സീറ്റു കിട്ടണം. 2006ല്‍ ഇരുമുന്നണികളിലും കൂടി നായര്‍ ഇതിലും കൂടുതലുണ്ടായിരുന്നു-86 പേര്‍! തോറ്റ നായര്‍ സ്ഥാനാര്തികളുടെ എണ്ണം ഇവിടെ കുറിക്കുന്നില്ല.  രമേശ്‌ ചെന്നിത്തലയുടെ പഴയ ഗണ്‍മാന്റെ മകന്‍ എം ലിജു എന്ന യൂത്ത് കോണ്‍ഗ്രസ്‌  നേതാവ് വരെ തോറ്റ നായര്‍ ഗണത്തില്‍ പെടും.  കേരളത്തിലെ 13ാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം,  ഇങ്ങിനെ: ആകെ പോള്‍ ചെയ്ത വോട്ട്: 1,74,37,652. യു.ഡി.എഫ്: 80,02808, എല്‍.ഡി.എഫ്: 78,46,672. വോട്ടുശതമാനം: യു.ഡി.എഫ് 45.89 (2006ല്‍ 42.99), എല്‍.ഡി.എഫ്: 44.9 (2006ല്‍ 48.58). ബി.ജെ.പി 6.07 (2006ല്‍ 4.75).

ഭൂരിപക്ഷ വോട്ടോടെ, ജനാധിപത്യ സ്ഥാപനങ്ങള്‍ പാസക്കിയെടുക്കുന്ന നിയമങ്ങള്‍,  പിന്നാക്ക വിഭാഗങ്ങള്‍ക്ക്  അനുകൂലമായാല്‍ അവ നിയമാധിഷ്ടിതമായി  തകര്‍ക്കാനുള്ള ഒരു കേന്ദ്രമായാണ് സവര്‍ണര്‍ കോടതികളെ കാണുന്നത്.  സവര്‍ണരുടെ ജാതി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കഴിയും. കാരണം അവിടെ സവര്‍ണര്‍ക്കു കനത്ത ഭൂരിപക്ഷമുണ്ട്. കോടതികള്‍ ഗവണ്മെന്റ് എന്ന ചട്ടകൂടിലെ അവിഭാജ്യ ഘടകമാണ് താനും. അങ്ങിനെ ജാതീയമായ ന്യൂന പക്ഷമായ സവര്‍ണ വിഭാഗം, ജുഡിഷ്യറി, മാധ്യമങ്ങള്‍, ബ്യൂറോക്രസി, എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തെ നിരന്തരമായി വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.  'ലോക്പാല്‍' പോലെയുള്ള അതിശക്തമായ നീതിന്യായ സ്ഥാപനങ്ങള്‍ വരുകയും അവിടെ സവര്‍ണര്‍ക്കു  കോടതികളിലെ  പോലെ ഭൂരിപക്ഷം വരികയും ചെയ്‌താല്‍, നിയമ നിര്‍മാണ സഭകളെയും, ഭരണ നിര്‍വഹണ വിഭാഗത്തെയും അവരുടെ വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കഴിയും. സവര്‍ണരെ പോലെ, ചാണക്യന്റെ അര്‍ഥശാസ്ത്രം പഠിച്ചു, അതിലെ  എല്ലാ കുബുദ്ധിയും ഉള്‍ക്കൊണ്ട്‌, പിന്നാക്ക അധസ്ഥിത സമൂഹം മുന്നോട്ടു പോകാന്‍ പഠിച്ചില്ലെങ്കില്‍, ജനാധിപത്യവും ആത്മാഭിമാനവും, സ്വാതന്ത്ര്യവും അവനു എന്നും കിട്ടാകനി ആയി നില കൊളളും.