![]() |
കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു |
ആരാണ് ഈ കേരളത്തിലെ 'താലി'-ബാനി എന്നറിയേണ്ടേ? പത്തനംതിട്ട ജില്ലയിലെ മുളക്കുഴ സ്വദേശി 'കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു'. തറവാട്ടു പേരില്‍ തന്നെ സനാതന ഹിന്ദു ധര്‍മം തുളുമ്പുന്ന പയ്യന്. നല്ല ആര് എസ എസ് തറവാടി ചെക്കന്. പ്രണയ യുദ്ധം ജയിക്കാനായി ബിനു 'പാഞ്ചജന്യം' ആയി ഉപയോഗിച്ചത് 'ആസിഡ്'' ആണെന്ന് മാത്രം. പോരാതെ 'പാഞ്ചാലി ശരിഅത്ത് ' പ്രകാരം രണ്ടാം വിവാഹത്തിനാണ് ഈ ആര് എസ് എസ് ഭീകരന് ശ്രമിച്ചതും! പാപ പരിഹാരാര്‍ത്ഥം ഇവന്റെ 'ശിവലിംഗം' ആസിഡില്‍ മുക്കിയെടുത്തു പുണ്യാഹം തെളിയിച്ചു ശുദ്ധി വരുത്തേണ്ടതുണ്ട്. പതിവ് പോലെ ബൂലോകത്തെ 'ആസ്ഥാനം നിരീശ്വര വാദികള്‍' ഈ 'പത്തനംതിട്ട 'താലി'-ബാന്‍ ആക്രമണം കണ്ടില്ലെന്നു നടിച്ചു!
യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് സംഭവം: ബി.ജെ.പി പ്രാദേശിക നേതാവും കൂട്ടു പ്രതിയും പോലിസ് പിടിയില്‍
പത്തനംതിട്ട: യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവും മാതൃ സഹോദര പുത്രനും പോലിസ് പിടിയില്‍. ബി.ജെ.പി പ്രാദേശിക നേതാവ് മുളക്കുഴ കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനുവിനെയും മാതൃ സഹോദരി പുത്രനും കേസിലെ രണ്ടാം പ്രതിയുമായ രാജേഷിനെയുമാണ് കോയമ്പത്തൂരില്‍ നിന്നും പോലിസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മുളക്കുഴ കോട്ട എല്‍.പി സ്കൂളിന് സമീപം വടക്കേക്കര വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജലികൃഷ്ണ(22)ന്റെയും മാതാവ് ശ്രീകുമാരിയുടെയും മുഖത്തേക്ക് ബൈക്കിലെത്തിയ പ്രതികള്‍ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. യുവാക്കള്‍ അഞ്ജലിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കൊറിയറില്‍ പാഴ്സലുണ്െടന്നും വീടറിയാത്തതിനാല്‍ പുറത്തിറങ്ങി നില്ക്കുന്നതിനും ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഹെല്‍മറ്റ് ധാരികളായ രണ്ടു പേര് ബൈക്കിലെത്തുകയും കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റ യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നല്കിയ മൊഴിയിലാണ് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്റെ ഡയറക്ടറിലൊരാളായ ബിനുവാണ് സംഭവത്തിന് പിന്നിലെന്നറിയുന്നത്.ബിനു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ബിനു പാണ്ടനാട് സ്വദേശിനി ബിജിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വിവാഹമനോചനത്തിന് ഇപ്പോള്‍ കേസ് നടക്കുകയാണ്. ഇതിനിടയില്‍ പലപ്രാവശ്യം അഞ്ജലിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പറയപ്പെടുന്നു. ടി.ടി.സി കഴിഞ്ഞതിന് ശേഷമാണ് ബിനുവിന്റെ സ്കൂളില്‍ അധ്യാപികയായി അഞ്ജലി ജോലിക്ക് പ്രവേശിച്ചത്. യുവതിയുടെ വിവാഹം അടുത്ത ഞായറാഴ്ച കോടുകുളഞ്ഞി സ്വദേശിയുമായി നടക്കാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ കൈ ആര്.എസ്.എസുകാര്‍ വെട്ടിയിരുന്നു. ഇതിന് ചൂടാറുംമുമ്പേയാണ് അതേ സംഘടനയുടെ പ്രാദേശിക നേതാവ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളിച്ചത്. ഇതോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ഥി ഗ്രാമമായ കോട്ട പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ വക്കിലാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായി തുടരുന്ന പ്രദേശത്ത് നിയമപാലകര്‍ പ്രവേശിക്കുന്നതിന് വിസമ്മതിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ജില്ലക്ക് പുറത്തുനിന്നുള്ള അപരിചിതര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും പരിസരവാസികള്‍ പറയുന്നു. കോഴഞ്ചേരി സി.ഐ ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലാണ് രണ്ടു കേസുകളിലും അന്വേഷണം നടന്നിരുന്നത്.
തേജസ് ദിനപത്രം, ജനുവരി 12 2011
തുടര്‍ വായനക്ക്
ഹിന്ദുത്വരിലെ കാമദാഹികള്‍
'ഭാരത സംസ്കാരത്തിന്റയും സ്ത്രീയേ ബഹുമാനിക്കുന്നതിന്ടയും' ഹോള്‍ സെയില്‍ കച്ചവട പ്രസ്ഥാനക്കാരന് ആര് എങ്കിലും ജയ് വിളിച്ചു കാണുമോ!?
മറുപടിഇല്ലാതാക്കൂഹിന്ദു ബോംബ് പൊട്ടിക്കല്‍ പ്രസ്ഥാനം ആയ അഭിമന് ഭാരത് പ്രവര്‍ത്തകര്‍ ആയ പ്രതികളേ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ എല്ലാം വന്ദേ മാതരം വിളിക്കുന്നവര്‍ ആണല്ലോ ഈ പ്രതിയുടേ പ്രസ്ഥാനക്കാര്‍!!!!
എല്ലാവരും മനപൂര്‍വ്വം മുക്കിക്കളഞ്ഞ ആ വാര്‍ത്തയേപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.......
http://indiansatan.blogspot.com/2011/01/blog-post_10.html
നന്ദി സാത്താന്, ദൈവങ്ങളെക്കാളും സത്യം വിളിച്ചു പറഞ്ഞതിന്.
മറുപടിഇല്ലാതാക്കൂസംഘപരിവാരത്തിന്റെ ഔദ്യോഗിക പത്രമായ ‘ജന്മഭൂമി’യേക്കാൾ ജാഗ്രതായാണ് കേരളത്തിലെ ‘മതേതര’ മാധ്യമങ്ങൾ സംഘബന്ധമുള്ള വാർത്തകൾ മൂടിവെക്കുവാൻ കാണിക്കുന്നത്. അസീമാനാന്ത സ്വാമിയുടെ വെളിപ്പെടുത്തലുകൾ ഒരു പത്രത്തിലും, ചാനലുകളിലും ബ്രേക്കിങ് ന്യൂസ് ആവാതിരിക്കുവാനും, ന്യൂസ് ഹവർ വിഷയമാകാതിരിക്കുവാനും കാണിക്കുന്ന ജാഗ്രത ഇവരൊക്കെ ഏതു പക്ഷത്ത് നിൽക്കുന്ന് എന്നതിന്റെ തെളിവാണ്.
മറുപടിഇല്ലാതാക്കൂ'കാമാസക്തര്ക്ക് കാര്യസാധ്യം' മാന്ത്രിക ഏലസ്സ് വില്പന തകൃതി
മറുപടിഇല്ലാതാക്കൂകോഴിക്കോട്: കാമാസക്തര്ക്ക് ആഗ്രഹ സഫലീകരണ വാഗ്ദാനവുമായി കാമദേവാകര്ഷണ ഏലസ്സ് വില്പന തകൃതി. ദിവസേന നിരവധിപേരാണ് ഈ ഏലസ് തട്ടിപ്പിനിരയായി പണവും മാനവും നഷ്ടമാവുന്നത്.
ഒരു സംസാരമോ സ്പര്ശനമോകൊണ്ട് എതിര്‍ലിംഗത്തില്‍പെട്ടവരെ ആകര്‍ഷിക്കാനും അവരുമായി ബന്ധമുണ്ടാക്കാനും കഴിയും എന്ന് പറഞ്ഞ് 3000 രൂപക്കാണ് 'ദിവ്യ' ഏലസ്സ് വില്‍ക്കുന്നത്. ജീവിതവിജയം വാഗ്ദാനം ചെയ്ത് അറബി മാന്ത്രിക ഏലസ്സ് വില്പനയിലൂടെ തട്ടിപ്പുനടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശി കളരിത്തൊടി ഉസ്മാന് മുസ്ലിയാരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷിക്കുന്നതിനിടെയാണ് കാമദേവാകര്ഷണ ഏലസ്സ് രംഗം കൊഴുപ്പിക്കുന്നത്.
തിരുവനന്തപുരം ബാലരാമപുരത്തെ ഒരു ജ്യോതിഷാലയത്തിന്റെ മറവില്‍ ക്ഷേത്ര ശാന്തിക്കാരനാണ് 'ദിവ്യ' ഏലസ്സ് നിര്‍മിച്ച് വില്പന നടത്തുന്നത്.
ഏലസ്സ് ധരിക്കുന്നവരെ കാമദേവന് പൂര്‍ണമനസ്സോടെ അനുഗ്രഹിക്കുമെന്നും അവരുടെ ആഗ്രഹം സാധിക്കുമെന്നുമാണ് നിര്‍മാതാക്കളുടെ അവകാശവാദം.
സ്ത്രീ-പുരുഷഭേദമന്യേ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഏലസ്സ് ഉപയോഗിക്കാമെന്നും പൊതുസ്വീകാര്യത, ധനലബ്ധി, രാജയോഗം എന്നിവക്കും പിണങ്ങിപ്പിരിഞ്ഞ ഭാര്യാഭര്ത്താക്കന്മാര്, കാമുകി-കാമുകന്മാര് എന്നിവരെ കൂട്ടിയോജിപ്പിക്കാനും ഏലസ്സ് വഴിവെക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. നേരിട്ടും മണിയോര്‍ഡര്‍ അയക്കുന്നവര്‍ക്ക് തപാലിലൂടെയുമാണ് ഏലസ്സ് നല്‍കുന്നത്.
'ദിവ്യ' ഏലസ്സ് ധരിച്ച് പത്തുദിവസം കഴിഞ്ഞാല്‍ പത്തു ശതമാനവും ഒരുമാസം കഴിഞ്ഞാല്‍ 40 ശതമാനവും മൂന്നു മാസം കഴിഞ്ഞാല്‍ 90 ശതമാനവും പ്രശ്നങ്ങള്‍ തീരുമെന്നും ആഗ്രഹങ്ങള്‍ സഫലമാകുമെന്നുമാണ് സ്ഥാപനം അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലും ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ഏജന്റുമാരുണ്ട്. ആവശ്യക്കാരെ കണ്ടെത്തി ഏലസ്സിന്റെ ഫലസിദ്ധി വിശദീകരിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. സ്ഥാപനം നേരിട്ടാണ് ഏലസ്സ് കൈമാറുക