2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

പോപ്പുലര്‍ ഫ്രണ്ട്‌ എന്ന മീശ മാധവന്‍

സാത്താന് സ്തോത്രം! കേരളത്തില്‍ പുത്തരിയല്ലെങ്കിലും ഇത്തവണ ഒരു  'കൈ വെട്ടു' കുറ്റം,  ഇസ്രയേലിന്റെയും അതുവഴി  അന്താരാഷ്ട്ര മാധ്യമങ്ങളുടെയും  ശ്രദ്ധ പിടിച്ചു പറ്റി. തൊടുപുഴ ന്യൂ മാന്‍ കോളേജിലെ പ്രൊഫസര്‍ T J ജോസഫ്‌ എന്ന അധ്യാപകന്റെ കൈ വെട്ടി മാറ്റിയ കേസില്‍ 53 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു! ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ എങ്കിലും പ്രതികളുടെ എണ്ണത്തിലെ ബാഹുല്യം  കൊണ്ട് കുറ്റം ശ്രദ്ധേയമാണ്. 
മത നിന്ദ നടത്തിയതിനു പിടിയിലായ Prof ജോസഫ്‌ 
'മഠയന്‍' എന്ന് കേരള വിദ്യാഭ്യാസ മന്ത്രി സാക്ഷ്യപ്പെടുത്തിയ  ഈ അധ്യാപകന്റെ കൈ വെട്ടുന്നതിനു പകരം,പരദൂഷണം തൊഴിലാക്കിയ, മലയാളത്തിലെ ഏതെങ്കിലും ഒരു ടി വി ചാനെലുകാരന്റെ നാവ്   പിഴുതെടുത്തിരിന്നുവെങ്കില്‍ പൊതു ജനം 'പോപ്പുലര്‍ ഫ്രണ്ട്' കാരെ പൂവിട്ടു പൂജിക്കുമായിരുന്നു. ഔചിത്യ ബോധമില്ലാത്ത, അന്യരുടെ സ്വകാര്യതയെ മാനിക്കാത്ത, പട്ടിണി കാരണം വിഷം കഴിച്ചു മരിച്ച ദരിദ്രന്റെ മരണവീട്ടിലേക്ക് വീഡിയോ ക്യാമറയുമായി കടന്നു വരുന്ന 'പാഷാണം വര്‍ക്കിമാര്‍' എന്ന നിലയിലാണ്  മിക്ക  മാധ്യമ പ്രവര്‍ത്തകരെയും, പൊതു സമൂഹം കാണുന്നത്.
ജോസഫ്‌ തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഭാഗം താഴെ. 

മുഹമ്മദ്‌  : പടച്ചോനെ, പടച്ചോനെ
ദൈവം  : എന്താടാ നായിന്റെ മോനെ! 
മുഹമ്മദ്‌ : ഒരു  അയില,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
ദൈവം : മൂന്നു കഷണമാണെന്നു എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!

ഒരു ജോസഫ്‌ പാരഡി:

പ്രൊഫ. ജോസഫ്‌  : പിതാവേ, പിതാവേ 
സാത്താന്‍  : എന്താടാ നായിന്റെ മോനെ! 
പ്രൊഫ. ജോസഫ്‌ : ഒരു  വലതു കൈ,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
സാത്താന്‍  : സ്വന്തം കൈക്ക് ഏറ്റ വെട്ടുകള്‍ ഒന്നൊന്നായി എണ്ണി നോക്കാന്‍  എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!
(ഒറിജിനല്‍ ചോദ്യ പേപ്പര്‍ ചിത്രമായി അവസാനം കാണാം)
സാമാന്യ ബോധമുള്ള, നാലക്ഷരം എഴുതാനറിയാവുന്ന ഒരാളും, 'വിശ്വാസിയായ  മന്ദബുദ്ധി' പ്രൊഫസര്‍ തയ്യാറാക്കിയ പോലെ ചോദ്യ പേപ്പര്‍ രൂപപ്പെടുത്തുകയില്ലെന്നു കാണിക്കാനാണ് ഇത്തരം വില കുറഞ്ഞ ഒരു പാരഡി എനിക്ക് കുറിക്കേണ്ടി വന്നത്. വായനക്കാര്‍ സദയം ക്ഷമിക്കുക. 

ഞാന്‍  പൊതു സമൂഹത്തിലെ ക്രിസ്ത്യന്‍ സേവനങ്ങളെ കുറച്ചു കാണുന്നില്ല.  ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 % മാത്രമാണെങ്കിലും അവരാണ് രാജ്യത്തെ 20 % പ്രാഥമിക വിദ്യാഭ്യാസ സൌകര്യവും, 10 % സാക്ഷരത, പൊതു ജനാരോഗ്യ മേഖലകളും, 25 % അനാഥ അഗതി മന്ദിരങ്ങളും 30 % കുഷ്ഠ രോഗികള്‍, വികലാന്ഗര്‍, എന്നിവയെ പരിചരിക്കുന്ന കേന്ദ്രങ്ങളും നടത്തുന്നത്  എന്ന്  ഇന്ത്യയുടെ ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. താഹിര്‍ മഹ്മൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.   


ജാതീയത മാറാത്ത വിമോചനം 
മണ്ടന്‍ ജോസഫിന് പിന്തുണയുമായി  ഒരു ചെന്നായ കൂട്ടം കേരളത്തിലുണ്ട്. അതില്‍ മുന്നിലുള്ളത് ഒറീസയില്‍ ക്രിസ്ത്യാനികളെ പച്ചക്ക് കത്തിച്ചു കൊന്ന 'കാവി  ഭീകരര്‍'! കോളേജ് നടത്തുന്ന സഭ ജോസഫിനെ നിരാകരിച്ചുവെന്നത് നല്ല കാര്യം. പക്ഷെ   'liberation  theology' കൊണ്ട് മോചിപ്പിക്കാവുന്നതിനും അപ്പുറത്താണ് വിവിധ മുന്നാക്ക ക്രിസ്ത്യന്‍ സഭകളില്‍  ഒളിഞ്ഞിരിക്കുന്ന  സവര്‍ണ ജാതീയ സങ്കല്‍പ്പങ്ങള്‍.

എന്നെ അല്ഭുതപ്പെടുതുന്നത് ഈ മണ്ടന്‍ അധ്യാപകന് ലഭിക്കുന്ന ചില  'ഉദര ബുദ്ധി ജീവി' കളുടെ പിന്തുണ ആണ്. പ്രത്യേകിച്ചും മുഖ്യ ധാര വിപ്ലവ പക്ഷത്തിന്റെ. ഇത്തരം രക്ത സാക്ഷി പരിവേഷം ആണല്ലോ 'സര്‍വീസ് സംഘടനാധിഷ്ടിത വിപ്ലവത്തിന്റെ' അടിസ്ഥാന രഹസ്യം. അങ്ങോരുടെ ചോദ്യ പേപ്പര്‍ വായിച്ചാല്‍ എന്ത് കൊണ്ടും പു ക സ യുടെ നേതൃ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണ് പ്രൊഫസര്‍ T J ജോസഫ്‌ എന്ന് എതൊരു 'ബേബി'ക്കും തോന്നി പോകും. ജോസഫിനെ  മുമ്പ്  'മഠയന്‍' എന്ന് വിളിച്ച എം എ ബേബി, പിന്നീട്  'ജോസഫ്‌ പുണ്യവാളന്‍' ആക്കി ഉയര്ത്തെഴുന്നെല്‍പിച്ചു.  ബേബിക്കും കുറച്ചൊക്കെ സമുദായ സ്നേഹം കാണുമല്ലോ. പക്ഷെ, എന്താണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉദാത്ത ഭാവം സഖാക്കളെ ?

'നായിന്റെ മോനെ'പൊതു പഠന പദ്ധതിയുടെ ഭാഗമാവുന്നു!

'പൊതു പഠനം' (public education) എന്നത് ഒരു നിര്‍ണിത ചട്ടകൂടിനകത്തു വിവിധ സമൂഹങ്ങള്കിടയില്‍ പൊതു ധാരണയോടെ നിര്‍മിച്ചെടുത്ത ഒന്നാണ്. ഒരു ബഹു സ്വര സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്രം പ്രകടിപ്പിക്കാനായി ഒരു പാട് മേഖലകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്നിരിക്കെ ജോസഫ്‌ എന്തിനു "നായിന്റെ മോനെ" എന്ന പദം 'പൊതു പഠന' മേഖലയിലേക്ക് ഉള്‍പ്പെടുത്തി? പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റാണു  ജോസഫ്‌ ചെയ്തത്.  

'കൈവെട്ടിനെ' മാധ്യമങ്ങള്‍ പര്‍വതീകരിച്ചപ്പോള്‍, മൌലികമായ ഇക്കാര്യം  ചര്‍ച്ച  ചെയ്യപ്പെടാതെ പോയി. 'തെറി പഠിപ്പിക്കുന്നവനാകണം അദ്ധ്യാപകന്‍' എന്നൊരു DPEP വിപ്ലവമാണ് ഇവിടെ നടന്നത്.   'ലെഫ്.കേണല്‍. പൂജനീയ ശ്രീ. മോഹന്‍ ലാല്‍ നായര്‍',  മലയാള പ്രേക്ഷകരെയും സുകുമാര്‍ അഴീക്കോടിനെയും നോക്കി സ്ഥിരമായി പുലമ്പുന്ന പദം ആയതിനാല്‍ "നായിന്റെ മോന്‍" സിലബസില്‍ ഉള്പ്പെടുത്തെണ്ടതുണ്ടോ?  SFI കുഞ്ഞാടുകളും ABVP വാനരപടയും  "നായിന്റെ മോന്‍" സിലബസില്‍ ഉള്പെടുതാനായുള്ള സമരത്തിലാണെന്നു കേള്‍ക്കുന്നു!  

ഒരു  തെരുവിലെ കള്ള് കുടിയന്റെ പ്രകടനവും തെറി വിളിയും ആവിഷ്കാര സ്വാതന്ത്ര്യം ആയി ചിലരെങ്കിലും അന്ഗീകരിക്കുമെങ്കിലും നമ്മുടെ പൊലിസ് 'കൈകൂലി' ലക്ഷ്യമാക്കിയെങ്കിലും കേസ് എടുക്കാറുണ്ട്. എന്നാല്‍ ചോദ്യ പേപ്പറില്‍ വിഡ്ഢിത്തം എഴുതിയതിനു വെട്ടേറ്റ  ജോസഫിനെ  ഭരണകൂടം കുറ്റ വിമുക്തമാക്കുകയും പിന്നീട്  രക്തസാക്ഷിയാക്കി ഉയര്‍ത്തുകയും ചെയ്യുന്നു ! രണ്ടു ഭാഗത്തും നടന്ന കുറ്റങ്ങള്‍ക്ക്  ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ ഉള്ളില്‍ നിന്ന് കൊണ്ട് ശിക്ഷ വാങ്ങി കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം.  അല്ലാതെ നീതിയില്‍ ഇരട്ട സ്വഭാവം കാണിക്കലല്ല.  ജോസഫിന്റെ കാര്യത്തില്‍ 'സഭ' പിന്നീട് കുറച്ചെങ്കിലും മാന്യമായ ശിക്ഷ നല്കിയന്നെത്  ശുഭാത്മകം.  ഒരു പക്ഷെ, ഇയാളെ മുമ്പേ സര്‍വീസില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കില്‍  ഈ കൈവെട്ടു പോലും നടക്കുമായിരിന്നില്ല.

ജോസഫിന് കുറച്ചു 'വീഞ്ഞോ' 'ആന മയക്കി'യോ  സേവിച്ച ശേഷം തെരുവില്‍ ചെന്ന് "നായിന്റെ മോനെ" എന്ന് വഴിപോക്കന്മാരെ നോക്കി വെല്ലു വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പൊതു പഠന രീതിയിലുള്ള ചോദ്യ പേപ്പറില്‍ "നായിന്റെ മോനെ" ഉള്പ്പെടുതുവാനുള്ള സ്വാതന്ത്ര്യം  അദ്ദേഹത്തിന്  സമൂഹം പതിച്ചു നല്‍കുന്നില്ല. എന്നാല്‍ ഇതിനുള്ള പ്രതിവിധി കൈവെട്ടല്ല എന്നും ഞാന്‍ കരുതുന്നു. എന്നാല്‍ മുസ്ലിംകള്‍ക്കെതിരെ  തെക്കന്‍ കേരളത്തില്‍ ചില 'മുന്നാക്ക നായര്‍ നസ്രാണി ശക്തികള്‍' നടത്തി കൊണ്ടിരിക്കുന്ന 'love jihad', 'islamic terrorism' പോലെയുള്ള പല  വ്യാജ പ്രചാരണങ്ങളും 'പോലിസ്, മാധ്യമ, ജുഡീഷ്യല്‍  വേട്ടയും' വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങളും  ആണ് കൈവെട്ടിലേക്ക് നയിച്ച സാമൂഹ്യ ഘടകങ്ങള്‍  എന്നതാണ് വസ്തുത. 

ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഷയോടും മത ചിന്ഹങ്ങലോടുമുള്ള തന്റെ വെറുപ്പും പരമ പുച്ചവും 'പൊതു പഠനത്തിലെ' (public education) ചോദ്യ പേപ്പറില്‍ കൂടെ‌   T J ജോസഫ്‌ ഔദ്യോഗികമായി രേഖപെടുത്തിയതോടെ, മുസ്ലിം സമൂഹം കൂടുതല്‍ പ്രകോപിതരായി.  ജോസഫ്‌ ഒരു മന്ദ ബുദ്ധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അക്രമികള്‍ വെട്ടിയതായിരിക്കണം. അവരുടെ അടിസ്ഥാന ലക്‌ഷ്യം തെക്കന്‍ കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തുന്ന മുന്നാക്ക കൂട്ടുകെട്ടിന് (forward class) എതിരെ ഒരു 'വാണിംഗ് ഷോട്ട്' ആകാം. സാമൂഹ്യ നീതി  പരാജയപ്പെടുന്നിടത്ത് പ്രതി ക്രിയകള്‍ വരുന്നത് കൈ വെട്ടു പോലെയുള്ള പ്രാകൃത ശിക്ഷ വിധിയിലൂടെ ആയിരിക്കും എന്ന് അഭിനവ നീതി സാരം. മുസ്ലിംകള്‍ കക്ഷികളായ 'ബാബറി മസ്ജിദ്' പോലുള്ള കേസുകളില്‍ വിധി പറയാനെടുക്കുന്ന പതിറ്റാണ്ടുകളുടെ കാല ദൈര്‍ഘ്യം കണക്കിലെടുത്ത് 'ഇന്‍സ്റ്റന്റ് ശിക്ഷ' നടപ്പാക്കുന്നതാണ് മെച്ചം എന്ന് ചിലര്കെങ്കിലും തോന്നി തുടങ്ങിയിരിക്കുന്നു!

കീഴാള വര്‍ഗ്ഗത്തിന്റെ ചെറുത്തു നില്പുകള്‍

യാഥാസ്ഥിതികമായ സമൂഹങ്ങള്‍ക്കുള്ളില്‍  നടക്കുന്ന മൌലികവും പുരോഗമാനപരവുമായ  മാറ്റങ്ങളെ 'മുഖ്യധാര' ശക്തികള്‍ എന്നും എതിര്‍ത്തിട്ടുണ്ട്.  വിഭവങ്ങളുടെ ഉടമസ്ഥാവകാശം ചൂഷകന്‍ വെറുതെ കൈവിട്ടു കൊടുക്കാറില്ല.  അധസ്ഥിതന്‍ അവന്റെ പങ്കു നേടിയെടുക്കുന്നതോടെ സാമൂഹ്യ മാറ്റം സംഭവിക്കുന്നു.  പുറത്തു 'പുരോഗമനപരവും' (progressive) അകത്തു 'ജാതീയവുമായ'(caste oriented) ഒരു കപട സമൂഹമാണ് കേരളം. ഈ സാമൂഹ്യാവസ്തക്ക് ഗുണപരമായ ഒരു പരിണാമം അനിവാര്യമാണ്.  ഹീനമായ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ്‌കള്‍ പര്യാപ്തമല്ലെന്നു  പിന്നാക്ക ജാതി സംഘടനകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വം (cultural and political identity) പുനസ്ഥാപിക്കാതെ രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ പങ്ക് ലഭിക്കില്ലെന്ന് അവരില്‍ പലര്‍ക്കും ബോധ്യമായി.  ഇന്ത്യയിലെ എല്ലാ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കീഴാളരുടെ ഈ തിരിച്ചറിവുണ്ട്.

പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകലെ (neo social movements) ഭരണ കൂടം 'കൊടും ഭീകരവാദി'കളായി കാണുന്നത് അവയുടെ ഒറ്റപെട്ട ചെറുത്തു നില്പുകള്‍ പോലും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ഹനിക്കുമെന്നതിനാല്‍ മാത്രമാണ്. 'ഭീകരത' പട്ടം രാഷ്ട്രീയ ശത്രുക്കളുടെ മേല്‍ പതിക്കാന്‍ സവര്‍ണന്റെ നാട്ടില്‍ നിയമ തടസ്സമൊന്നും നിലവിലില്ല. പീഡിതരുടെ ചെറുത്തു നില്പുകള്‍ ഭരണകൂടങ്ങള്‍ 'ഭീകരത' യാക്കി പെരുപ്പിച്ചു കാണിക്കുന്നത് ചരിത്രതിലാദ്യമല്ലല്ലോ?  പാശ്ചാത്യ ലോകത്തിനു 'നെല്‍സണ്‍ മണ്ടേല'  ഒരു കാലത്ത് അറിയപ്പെടുന്ന ഭീകരനായിരുന്നു!  ബ്രിട്ടീഷ് കാര്‍ക്ക് ഭഗത് സിങ്ങും. ഇന്നത്തെ കേരള മുഖ്യമന്ത്രിയായ സഖാവ് അച്ചുതാനന്ദന്‍ പോലും പോലിസ് സേനക്കും വലതു പക്ഷ മാധ്യമങ്ങള്‍ക്കും മുന്നില്‍ ഒരു തീവ്ര വാദിയായിരിന്നു.

ഇവിടത്തെ  ആദിവാസിയും ദളിതനും എന്നും 'അടിച്ചു പൂസായി' ദരിദ്രനായി  ജീവിച്ചു മരിക്കട്ടെ എന്നതാണ് നായര്‍ - നസ്രാണി മുന്നോക്കക്കാരന്റെ നിലപാട്. മുസ്ലിംകള്‍ കുറച്ചു ചായ കച്ചവടവും ചില പലചരക്കു കടകളും പിന്നെ 'മ്ലേച്ചമായ ഇറച്ച്ചിവെട്ടും' ഒക്കെ ആയി കഴിഞ്ഞു കൂടിയാല്‍ മതിയെന്നും ഈഴവര്‍ക്ക് സാധാരണ തൊഴിലുകലോടൊപ്പം കുറച്ചു 'കള്ള് ഷോപും' പിന്നെ ഇത്തിരി   ക്ലാര്‍കുമാരും ആയി കോട്ടെയെന്നും ലതീന്കാര്‍ക്ക് മത്സ്യ കച്ചവടം മതിയെന്നും ആദിവാസികള്‍ക്ക് ഭൂമിയടക്കം യാതൊന്നും വേണ്ടെന്നും ഒക്കെ മുന്നാക്ക സഖ്യം കരുതുന്നുണ്ട്. ഇവിടെയാണ്‌ സംഘട്ടനങ്ങളുടെ സാമൂഹ്യ പരമായ കാതല്‍ കിടക്കുന്നത്.

ദളിത്‌ വേട്ടക്കെതിരെ ഡി എച് ആര്‍ എം പ്രവര്‍ത്തകരുടെ സമരം
ഇയ്യിടെ വര്‍ക്കലയിലെ ദളിതരില്‍ ചിലര്‍ ബുദ്ധിപരമായ ഒരു തീരുമാനം കൈകൊണ്ടു. മയക്കു മരുന്നും മദ്യപാനവും നിര്‍ത്തിയതായി അവര്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവിടത്തെ കീഴാളന് മെച്ചപ്പെട്ട കുടുംബ ജീവിതങ്ങള്‍ ആയി തുടങ്ങി. കീഴാളന് സ്വയം ബഹുമാനം തോന്നുകയും നായന്മാരും അവനും ഇന്നാട്ടിലെ തുല്യ പൌരന്മാരനെന്നും ബോധ്യം വരികയും ചെയ്തു. ഇതോടെ പെരുന്നയിലെ നായര്‍ പ്രമാണിമാര്‍ക്ക് അടിമ പണിക്കു ദളിത്‌ കീഴാളനെ കിട്ടാതായി. അങ്ങിനെയാണ് ഡി എച് ആര്‍ എം എന്ന മനുഷ്യാവകാശ സംഘത്തിലെ വിവേക ശാലികളായ യുവ സമൂഹത്തെ കേരളത്തിലെ മാധ്യമ ഇടതു വലതു പക്ഷങ്ങള്‍ 'ഭീകര സംഘടന' ആയി വാഴ്ത്തപ്പെടുത്തിയത്. ഇടതു വിപ്ലവ ഭരണകൂടം അവരിലെ ഗര്‍ഭിണികളെ പോലും മൂന്നാം മുറയോടെ പീഡിപ്പിച്ചു! DHRM  കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു 5000 ഇല്‍ പരം വോട്ടു നേടിയ, നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമാണ്.

പോപ്പുലര്‍ ഫ്രണ്ട് എന്ന 'കൊടും ഭീകര ജീവി'

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ കാര്യമെടുക്കാം. അവരുടെ മുന്‍ രൂപമായ NDF തുടങ്ങിയത് മുതല്‍   മുന്നോട്ടു വെച്ച പ്രധാന മുദ്രാവാക്യം 'സാമൂഹ്യ നീതി' (social justice) യെ കുറിച്ചായിരിന്നു. തൊഴില്‍, വിദ്യാഭ്യാസം, വ്യവസായം, തുടങ്ങിയ എല്ലാ അടിസ്ഥാന മേഖലകളിലും  മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍  നിന്നും 'പിന്നാക്ക' സമുദായങ്ങളെ അകറ്റി നിര്‍ത്തുന്ന 'മുന്നാക്ക' സമൂഹത്തിന്റെ 'exclusive' ദാര്ഷ്ട്യത്തെ   അവര്‍ ചോദ്യം ചെയ്തു.  ഈഴവ, ലത്തീന്‍, ദളിത്‌, ആദിവാസികള്‍, നവ ഇടതുപക്ഷം (new left) തുടങ്ങിയ വിഭാഗങ്ങളെ  അവര്‍ ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ പരമ്പരാഗത മുസ്ലിം സംഘടനകളുടെ രീതിയില്‍  നിന്നും വ്യസ്തസ്തമായി  മുസ്ലിം സ്ത്രീകളുടെയിടയില്‍  Kerala Womens Front  എന്ന സിവില്‍ ആക്ടിവിസ്റ്റ് സംഘടനക്ക് അവര്‍ രൂപം കൊടുത്തു.  സാമൂഹ്യ ശാക്തീകരണത്തിന് (empowerment) ഉതകുന്ന തുറന്ന ചര്‍ച്ചകള്‍ അവര്‍ നടത്തി. ആരോഗ്യ മേഖലയില്‍ പോലും അവര്‍ കാമ്പയിന്‍ നടത്തി. ഭരണഘടനാനുസ്രിതമായി, ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഓരോ പിന്നാക്കക്കാരനും  ലഭിക്കേണ്ട 'തുല്യ മനുഷ്യാവകാശത്തെ' (human rights) കുറിച്ച് അവര്‍ സമൂഹത്തെ ബോധാവാന്മാരാക്കുകയും നിയമപരമായി നിഷേധങ്ങളെ നേരിടുകയും ചെയ്തു. മുന്നാക്കക്കാരന്‍ നിര്‍ണയിച്ച 'മുഖ്യധാര'ക്ക് (establishment) എതിരായ  ഇത്തരം 'ബുദ്ധിപരമായ' നീക്കങ്ങള്‍ കാരണമാണ്    'പോപ്പുലര്‍ ഫ്രണ്ട് ' എന്ന സംഘടനയുടെ മേല്‍ 'തീവ്രവാദവും' പിന്നീട് 'ഭീകരവാദവും' ആരോപിക്കാനിടയായത്‌.  ഇതിനിടയില്‍ 'പോപ്പുലര്‍ ഫ്രണ്ട് , CPM, RSS എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍  ചില സന്ഘര്‍ഷങ്ങലുണ്ടായി എന്നതും അപൂര്‍വമായി അവ ഇരു ഭാഗത്തും മരണം കൊയ്ത 'വെട്ടുകള്‍' ആയി എന്നതും ഞാന്‍ കാണാതിരിക്കുന്നില്ല

പക്ഷെ എന്റെ നിരീക്ഷണത്തില്‍ 'പോപ്പുലര്‍ ഫ്രണ്ട്' നേതാക്കള്‍ പൊതുവേ ബുദ്ധിപരമായ ഒവ്ന്നത്യം പുലര്‍ത്തുന്നവര്‍ ആണ്. ജോസെഫിനെ പോലുള്ള ഒരു 'മന്ദബുദ്ധിയെ വെട്ടിയത് ' പോലുള്ള  ഒരു കയ്യബദ്ധം ചെയ്യാന്‍ അവരുടെ നേതാക്കള്‍ അണികളെ പ്രേരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സാമൂഹ്യ നീതി പരാജയപ്പെടുന്നിടത്ത്  ഇത്തരം ചെറുത്‌ നില്പുകള്‍ (resistance) ഉണ്ടാകുന്നത് സാമൂഹ്യ ഘടനയുടെ പരിണാമപരമായ അനിവാര്യത ആയി ഞാന്‍ കാണുന്നു.  

പോപ്പുലര്‍ ഫ്രണ്ട് കാരന്റെ വെട്ടു കൊണ്ട് ഗുണപരമായ മറ്റൊരു മാറ്റം കൂടെ ഉണ്ടായിരിക്കുന്നു. വെട്ടു ശീലമാക്കിയ സംഘ പരിവാരവും വിപ്ലവ പാര്ടിക്കാരും ടെലിവിഷന്‍  ചര്‍ച്ചകളില്‍ സമാധാനത്തെ കുറിച്ചും നിയമ വാഴ്ചയെ (rule of law) കുറിച്ചും സംസാരിക്കുവാന്‍ നിര്‍ബന്ധിതരായി. വെട്ടിന്റെ കുല ഗുരുക്കളായ  ഇക്കൂട്ടരൊക്കെ  ഇപ്പോള്‍ പൊതു ജന മധ്യത്തില്‍ 'മിതവാദി' കളായി മുഖം മിനുക്കാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍, പലര്‍ക്കും 'മാപ്ലാരോട്' പണ്ടത്തെ പോലെ നേരിട്ട് 'അങ്കട് മെക്കിട്ടു കയറാന്‍' (തൃശ്ശൂര്‍ ഭാഷയില്‍) ഇപ്പോള്‍ ഭീതിയാണ്. അത് കൊണ്ടാണ് പോലീസ് എന്ന "legalized criminals മായി ചേര്‍ന്നുള്ള 'പുതിയ ഭീകര നിയമ' പ്രകാരമുള്ള ഒളി യുദ്ധം. 

കേരളത്തിലെ മറ്റു പല  സംഘടനകളെ പോലെ തന്നെ, പോപ്പുലര്‍ ഫ്രണ്ട്കാര്‍  ഇതിനു മുമ്പും ചില 'വെട്ടുകളൊക്കെ' നടത്തിയിട്ടുണ്ട്. അവയൊക്കെ അവരെ വേട്ടയാടുന്ന RSS, സിപിഎം കക്ഷി പ്രവര്‍ത്തകര്‍ക്കെതിരെയായ്രുന്നു.  ഇത്തവണ കൈവെട്ടിന്റെ സാമൂഹിക പശ്ചാത്തലം കുറച്ചു കൂടി വിപുലമായി പോയി എന്നതാണ് വിഷയം. അതിലേക്കു നയിച്ച സാമൂഹ്യ കാരണങ്ങള്‍ തെക്കന്‍ കേരളത്തിലെ 'നായര്‍ നസ്രാണി മാടമ്പി' തരവുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നത്.
 

മതാതീതമായ മുന്നോക്ക ഐക്യം

മതമേതായാലും സവര്‍ണന്‍ ആയാല്‍  മതി 
തെക്കന്‍ കേരളത്തിലെ 'മുന്നാക്ക നായര്‍ നസ്രാണി' ബാന്ധവം ഇപ്പോഴും പിന്നാക്കക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍  , ഈഴവ, ദളിത്‌, ആദിവാസി  വിഭാഗങ്ങളുടെ ശാക്തീകരണത്തെ തടയിടാനുള്ള ഒരു അവിശുദ്ധ കൂട്ടായ്മയാണ്. പുറത്തൊരു സെകുലര്‍ സ്വഭാവം തോന്നുന്ന ഈ കൂട്ടുകെട്ടിന്റെ ഉള്ളിലിരിപ്പ് അതി മ്ലേച്ചമായ 'അയിത്ത' വിചാരമാണ്.
 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 

ഇന്ത്യയിലെ ഭരണക്രമത്തില്‍, ഉദ്യോഗസ്ഥ താല്പര്യങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനു മുകളില്‍ ശക്തമായ  'മേല്‍കോയ്മ' ഉണ്ട്.  80 കഴിഞ്ഞ നാരായണ പണിക്കര്‍ പിന്നാക്ക്ക ഭൂരിപക്ഷതിനെതിരെ ഇന്നും അഹന്തയോടെ സംസാരിക്കുന്നതും 'സമദൂര സിദ്ടാന്തം' എന്ന 'മനുവാദ രാഷ്ട്രീയം' തുടരുന്നതും ഇത് കൊണ്ടാണ്.  തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ സവര്‍ണ താല്പര്യങ്ങള്‍ സംരഷിക്കാന്‍ കഴിയുമെന്നത് കൊണ്ടാണ് പെരുന്ന്ന കേന്ദ്രീകരിച്ചുണ്ടാക്കിയ NDP എന്ന 'നായര്‍' രാഷ്ട്രീയ പാര്‍ടി വര്‍ഷങ്ങള്‍ക്കു മുമ്പേ പിരിച്ചു വിട്ടത്. 
ദില്ലിയിലെ കരുത്തരായ നായര്‍ ജാതി പട  NSS ചടങ്ങില്‍
'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണിന്നു NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്.

മുന്നാക്ക നസ്രാണിക്ക് ഉദ്യോഗസ്ഥ വൃന്ദം കൂടാതെ റബ്ബറും കുറെ മാധ്യമങ്ങളും തുണയായുണ്ട്. "അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കാം" എന്നാണ് ഇവരുടെ പ്രമാണം. 'അപോസ്തലന്‍' നാട്യമുള്ള ഇവരില്‍ പലര്‍ക്കും 'ജൂദാസിന്റെ' മനസ്സാണ്. ഏതു രാഷ്ട്രീയ സാഹചര്യത്തിലും നുണ പറഞ്ഞും, സുഖിപ്പിച്ചും, പാര വെച്ചും  തങ്ങളുടെ ജീവിതം ഭദ്രമാക്കുന്ന  നില നില്പിന്റെ കല (art of survival) ഇവരെ പോലെ അറിയാവുന്ന മറ്റൊരു സമൂഹവും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല. ഇവര്‍ ആന്തരികമായി 'ബ്രാഹ്മണ്യം' മനസ്സില്‍ സൂക്ഷിക്കുകയും 'അവശ ക്രിസ്ത്യാനി' യെ തെമ്മാടി കുഴിയിലേക്ക് താഴ്ത്തുകയും ചെയ്യും.'സുറിയാനി' സമൂഹത്തിലെ തൊട്ടുകൂടായ്മയുടെ നേര്കാഴ്ചയാണ് അരുന്ധതി റോയ് എഴുതിയ, ബുക്കെര്‍ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌" കൂടാതെ, കേരള സുറിയാനി സഭ ചരിത്രം കുറെ ബ്രാഹ്മണ, ജൂത വേരുകളുള്ളതാണ് താനും.
 

ഉന്നത ഉദ്യോഗസ്ഥ സമൂഹം, വ്യവസായങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍  ഈ മുന്നാക്ക സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ അവര്‍ക്ക്  ദരിദ്രരായ പിന്നാക്ക  സമുദായക്കാരെ പല മാര്‍ഗങ്ങളും ഉപയോഗിച്ച് ഒതുക്കാന്‍ കഴിയുന്നു.  ഇടതു ഭരണകൂടത്തിന്റെ പല ഇടപെടലുകള്‍ ഉണ്ടായിട്ടും, സ്വകാര്യ വിദ്യഭ്യാസവുമായും സംവരണവുമായും ബന്ധപെട്ട നീതി ന്യായ വിധികള്‍ കേരളത്തില്‍ ആരെയാണ് സഹായിച്ചതെന്ന് ഓര്‍ക്കുക.

ഇരട്ട നീതിയുടെ സാമൂഹ്യ പശ്ചാത്തലം 

ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍. 'പഴയ ഇടതു പക്ഷം'  ഇപ്പോള്‍  കേരളത്തില്‍  ഭരണകൂടം ആയി മാറിയതിനാല്‍, അവര്‍ക്ക്  'സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു 'ദേശ സ്നേഹി സര്‍ട്ടിഫിക്കറ്റ് ' ഉണ്ടായാല്‍  'ചൈനീസ് ചാരന്‍' അല്ല എന്ന് തല്‍കാലം അഭിമാനിക്കാം.

നമ്മുടെ 'ദേശീയ സുരക്ഷ' (national security) ഏജന്‍സികള്‍ എപ്പോഴും മുന്നാക്ക ജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട, പലപ്പോഴും ഭരണഘടനക്ക് വിധേയമല്ലാതെ (extra constitutional) പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ്‌. ഇവയില്‍ പലതിന്റെയും വരവ് ചെലവു കണക്കുകള്‍ ജന പ്രതിനിധി സഭയെ (parliament) അറിയിക്കെണ്ടതുമില്ല.  പിന്നാക്കക്കാരെ വേട്ടയാടാന്‍  സവര്‍ണരും, രാഷ്ട്രീയ എതിരാളികളെ നേരിടാനായി ഭരണകൂടവും സ്ഥിരമായി ദുരുപയോഗപ്പെടുത്തുന്ന സംവിധാനമായി ആഭ്യന്തര സുരക്ഷ ഏജന്‍സികള്‍ തരം താഴ്ന്നിരിക്കുന്നു. 

പൊതു ജനങ്ങളില്‍ നിരന്തരമായി  സുരക്ഷ ഭീതിയുണ്ടാക്കി, ആഗോള യുദ്ധ നിര്‍മാതാക്കളില്‍ നിന്നും ലഭ്യമാവുന്ന കോടികള്‍ വില മതിക്കുന്ന 'കമ്മീഷന്‍' മുന്നില്‍ കണ്ടു കൊണ്ട് രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വര്‍ഗം ഇതില്‍ പിടി മുറുക്കി കഴിഞ്ഞിരിക്കുന്നു.  രാജ്യത്തെ സ്ഫോടനങ്ങളില്‍ പലതും ഇക്കൂട്ടരുടെ ബിനാമികളിലൂടെ നടക്കുന്നതിനാലാണ്  അവ നമുക്ക് നിയന്ത്രിക്കാനകാത്തതും. നിയമ പരിപാലനത്തിന്റെ നിയന്ത്രണം എപ്പോഴും മുന്നാക്കക്കാരുടെ  കൈകളിലൂടെ മാത്രം സഞ്ചരിക്കുന്ന രീതിയിലാണ് രാജ്യത്തെ അധികാര ചാര്ട്ട് നില കൊള്ളുന്നത്‌ എന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ എപ്പോഴും സുരക്ഷിതരായി കഴിയുന്നു.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. രാജ്യത്തെ എത്ര വലിയ സാമ്പത്തിക കുറ്റവും 'പച്ച' നിറമുള്ള  ഒരു 'അണ്ടര്‍ വെയര്‍' ഒരു മുസ്ലിം ധരിക്കുന്നത്ര രാജ്യദ്രോഹ കുറ്റമാവില്ല!  'പാകിസ്ഥാന്‍' പതാകയിലും 'പച്ച' നിറം ഉള്ളതിനാല്‍ ഇത് കൊടിയ ദേശദ്രോഹ പ്രവര്‍ത്തനമായി കണ്ടു പ്രതിയെ ജാമ്യമില്ലാതെ ജയിലില്‍ അടക്കാം.

24,000 കോടി രൂപയുടെ  ഭീമാകാരമായ കോര്‍പ്പറേറ്റ് തട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ ശ്രീ. രാമലിംഗ രാജു  എന്ന 'പാവം മുന്നാക്കക്കാരന്‍' ഇന്ന്  'ജാമ്യത്തിലാണ്'. ഒരു 'തട'യില്ലാത്ത 'നസീര്‍' മൊബൈല്‍ ഫോണിലേക്ക്  വിളിച്ച കുറ്റത്തിന് വികലാംഗനായ മദനിയെ ജയിലിലടക്കുകയും തുടര്‍ച്ചയായി  ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു!

കേരളത്തിലെ കോടതികളുടെ കാര്യവും തഥൈവ.  ഈ അടുത്ത കാലത്താണ് ജാതി സര്‍ട്ടിഫിക്കറ്റ്മായി ബന്ധപ്പെട്ട ഒരു ചെറിയ സാങ്കേതിക പ്രശനം ഉയര്‍ത്തി, ദളിതനായ  പാര്‍ലിമെന്റ് അംഗം  ശ്രീ. കൊടിക്കുന്നില്‍ സുരേഷിന്റെ  തെരഞ്ഞെടുപ്പു ഹൈക്കോടതി  അസാധു ആക്കിയത്.  ആര്‍ ബാലകൃഷ്ണ പിള്ള അടക്കമുള്ള പല നായര്‍ ഹിന്ദു പ്രമാണിമാരും സുരേഷിനെ പണ്ടേ ശത്രു സ്ഥാനത് പ്രതിഷ്ടിച്ചതാണ്.  സുരേഷിന്റെ  മാതാ പിതാക്കള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നുവെന്നും, അദ്ദേഹം 'ശുദ്ധി' ചെയ്തു ഹിന്ദു ആയെന്നും അല്ലെന്നും തര്‍ക്കം  നില നില്‍ക്കുന്നു. 'ഒബാമ' ഒരു മുസ്ലിമാണെന്ന് അമേരിക്കന്‍ വലതു പക്ഷം പറയുന്ന പോലെയാണ് സുരേഷിന്റെ കാര്യവും.
'ഇന്ത്യ ഒരു കോര്‍പ്പറേറ്റ് ഹിന്ദു രാഷ്ട്രമാണ്' എന്ന് അരുന്ധതി റോയ്  ഇയ്യിടെ CNN-IBN ഇന്റര്‍വ്യൂവില്‍  പറഞ്ഞത് എത്ര ശരി!

വായന ഭീകര കുറ്റമാകുന്ന കേരളം!

ഇവിടെ ടി.ജെ. ജോസഫ്‌ പള്ളിയില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനി ആണെങ്കിലും, 'പര മതനിന്ദ' ആരോപിക്കപ്പെട്ടെങ്കിലും ആരും അയാളെ  'തീവ്രവാദിയെന്ന് 'കുറ്റപ്പെടുത്തിയില്ല.  അയാളെ  അറസ്റ്റ് ചെയ്തതിനു പിന്നാലെ  കോടതിയില്‍ നിന്നും  ജാമ്യം ലഭിക്കുകയും ചെയ്തു.  എന്നാല്‍ മറുഭാഗത്ത്‌,  കേരള ചരിത്രത്തില്‍ ഇല്ലാത്ത വിധം ഒരു കൈ വെട്ടു കുറ്റത്തിന് ഒരു ഡോക്ടര്‍ അടക്കം '53 മുസ്ലിം തീവ്രവാദികളെ' പ്രതിയാക്കി എന്നത് പോരാതെ draconian നിയമ വകുപ്പുകള്‍ പ്രകാരം, എല്ലാവര്ക്കും ജാമ്യം നിഷേധിച്ചു കേസ് എടുക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാല്‍  പോലീസുകാര്‍ പ്രതികള്‍ ആകുമ്പോള്‍ പ്രതികളുടെ എണ്ണം ചുരുങ്ങുകയും കേസുകള്‍  ദുര്‍ബലമാവുകയും ചെയ്യും. പോലിസ് സ്റ്റേഷനില്‍ വെച്ച് ഉദയനെ ഉരുട്ടികൊന്ന  കേസില്‍ വെറും 6 പ്രതികളും 8 മാപ്പുസാക്ഷികളും! അത് പോലെ തന്നെ RSS കാരും, സിപിഎം കാരും പ്രതികളാവുന്ന നിരവധി കേസുകളില്‍ പ്രതികളുടെ എണ്ണം കുറവാണു താനും.  ഇതിനര്‍ത്ഥം ഗുജരാത്തിനെക്കളും കര്‍ണാടകയെക്കാളും പക്ഷപാതിത്വം  കേരളത്തിലെ നിയമ വ്യവസ്ഥക്കുണ്ട് എന്നാണ്.

കൈ വെട്ടു കേസില്‍  ഭൂരിഭാഗം പ്രതികളുടെ പേരിലും മത സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാവുന്ന, അന്യെരുഴുതിയ 'പുസ്തകങ്ങള്‍'  പ്രതികളുടെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ കണ്ടെടുത്തുവെന്ന കുറ്റം ആണുള്ളത്.  അതായത്, ജോസഫ്‌ പ്രതിയായ കേസിനോട് സമാനമായ 'മത വിദ്വേഷം പരത്തല്‍' തന്നെയാണ് ഭൂരിഭാഗം പ്രതികളിലും  ആരോപിക്കപെട്ട കുറ്റം എങ്കിലും അവര്‍ക്ക് പോലും ജാമ്യം നിഷേധിക്കപ്പെട്ടു! 

എന്നാല്‍ പ്രതികളില്‍ നിന്നു പോലിസ്  പിട്ചെടുത്ത പുസ്തകങ്ങളിലൊന്ന് ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് എഴുതിയതും 1936 ല്‍  കേരള തിയ്യ ലീഗ്  പ്രസിദ്ധീകരിച്ചതും, പിന്നീട് 1988ല്‍ ദലിത് സാഹിത്യ അക്കാദമി  പുനപ്രസിദ്ധീകരിച്ചചതുമായ  'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ഗ്രന്ഥമാണ്. തിരുവിതാംകൂറില്‍ ഈഴവര്‍ക്കിടയില്‍ കൂട്ടത്തോടെ മതംമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന കാലത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ കേരളം കണ്ട പ്രമുഖ നവോത്ഥാന കാലത്തെ ബുദ്ധി ജീവികളായ സഹോദരന്‍ അയ്യപ്പന്‍, കേരള കൗമുദി സ്ഥാപക എഡിറ്റര്‍ കെ സുകുമാരന്‍, എ കെ ഭാസ്‌കര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം  മതവിദ്വേഷം വളര്‍ത്തുന്നതല്ലെന്നു  ശ്രീ. എ കെ ഭാസ്കറിന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ BRP ഭാസ്കര്‍ തന്നെ പറയുന്നു. 

പ്രതികളില്‍  നിന്ന് കണ്ടെടുത്ത മറ്റു പുസ്തകങ്ങളില്‍ ഒന്ന് പോലും നിരോധിക്കപ്പെട്ടതുമല്ല. 'ജിഹാദ്' എന്ന വാക്ക് ഏതെങ്കിലും പുസ്തകങ്ങളിലുന്ടെങ്കില്‍ അവ നിരോധിച്ചവയാണെന്നു പൊലിസ് സ്വയം തീരുമാനിക്കുന്നു! അവ വായിച്ചവര്‍ക്കെതിരെയും പ്രസിധീകരിച്ചവര്‍ക്കെതിരെയും എഴുതിയവര്‍ക്കെതിരെയും  രാജ്യ ദ്രോഹ കുറ്റത്തിന് ജാമ്യം നിഷേധിച്ചു കേസെടുക്കുന്നു! ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഒട്ടും അറിയാത്ത, സ്വതന്ത്ര ചിന്തയെ ഭയപ്പെടുന്ന, ആധുനിക നിയമ വാഴ്ച അപ്പാടെ അവഗണിക്കുന്ന, മനുഷ്യാവകാശങ്ങളെ നിഷ്കരുണം അവമതിക്കുന്ന, സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവകാരി നയിക്കുന്ന, ഒരു  പോലിസ് സേനയുടെ ദയയുടെ കീഴിലാണ് ഇന്ന് സാംസ്കാരിക കേരളത്തിന്റെ വായന സ്വാതന്ത്ര്യം !


ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ. ജോസഫിന്റെ കൈനീളം കൃത്യമായി എനിക്കറിയില്ല. ഓരോ സെന്റി മീറ്റര്‍ വെട്ടാനും ഓരോ പ്രതിയുടെ കാര്യമില്ലല്ലോ?  ഈ 53 പ്രതികളില്‍ ഭൂരിഭാഗത്തിനും ഒരു  മുന്‍കാല കുറ്റ ചരിത്രവും ഇല്ല. എന്നിട്ടും ഒട്ടനവധി വകുപ്പുകളും തെളിവുകളും പോലിസ് നിര്മിചെടുത്തു!  ഇതാണ് കേരള പോലീസിന്റെ ജാതീയമായ ഇരട്ട നീതി. പോലീസ് പീഠനങ്ങള്‍ക്ക് ഒരു പാട് മുസ്ലിം കുടുംബങ്ങള്‍ വിധേയരായി എന്നതാണ് ഈ നീണ്ട പ്രതി പട്ടിക സാക്ഷ്യപ്പെടുത്തുന്നതും. 

N M സിദ്ധീക്ക്
ഇക്കാര്യം ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയതിനാല്‍  NM സിദ്ധീക്ക് എന്ന അഭിഭാഷകനെ 'ബുദ്ധിപരമായ തീവ്രവാദം' ആരോപിച്ചു അമ്പതു ദിവസത്തിലധികം തടവിലിട്ടു.  ഇത് കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (KSFE) ജോലി ചെയ്ത അദ്ധേഹത്തെ ജയിലില്‍ കിടന്നെന്ന  കുറ്റം കാണിച്ചു  പിരിച്ചു വിടുകയും ചെയ്തു! ഒരൊറ്റ സര്‍ക്കാര്‍ സര്‍വീസ് സംഘടനയും 'നവ ഇടതു പക്ഷ' ക്കാരനായ ഈ മനുഷ്യാവകാശ പ്രവര്ത്തകന് വേണ്ടി രംഗത്ത് വന്നില്ല!

പിന്നാക്കക്കാര്‍ പ്രതികള്‍ ആവുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ 'ഇരട്ട നീതി' യുടെ നൈരന്തര്യത്തിനു പിന്നില്‍ കുറച്ചു സാമൂഹ്യ കാരണങ്ങള്‍ ഉണ്ട്.  അതില്‍ പ്രധാനമാണ് ഉദ്യോഗ തലത്തിലെ ജാതീയമായ ഉച്ച നീചത്വങ്ങള്‍.  അതിനെ ചോദ്യം ചെയ്യുന്നവരെ എന്ത് വില കൊടുത്തും തോല്പിക്കാവുന്ന രീതിയിലാണ് നമ്മുടെ ഭരണക്രമം. 

നിയമ നിര്‍മാണത്തിലെ ഉച്ച നീചത്വം 
'Subordinate legislation ' അല്ലെങ്കില്‍ delegated legislation എന്ന മേഖലയിലാണ് ആത്യന്തികമായി ഗവണ്മെന്റ് പോളിസികള്‍ രൂപപെടുന്നതും നടപ്പാക്കുന്നതും. കേരള സെക്രട്ടേറിയട്ടിനെ  നിയന്ത്രിക്കുന്നത്‌ 'മുന്നാക്ക നായര്‍ നസ്രാണി' സഖ്യമായതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട 'പിന്നാക്കക്കാരായ' നിയമ സാമാജികര്‍ മുന്‍കൈയെടുത്തു, സാമൂഹ്യ നീതി കൈവരിക്കാനുള്ള  ഒരു നിയമം പാസ്സാക്കിയാലും അതിന്റെ ഉപവകുപ്പുകള്‍  നിര്‍വചിക്കാന്‍  സാധിക്കാറില്ല. പിന്നാക്കക്കാരന് നീതി അസാധ്യമാക്കുന്ന വിധം അത് രൂപം മാറ്റുകയെന്ന ഉപജാപമാണ് സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി നടക്കുന്നത്. അങ്ങിനെ കൊച്ചു കാര്യങ്ങള്‍ക്ക് പോലും തിരുവനതപുരത്തെ ജാതി കോമരങ്ങളെ പ്രീതിപെടുത്താന്‍  പിന്നാക്കക്കാരന്‍ കൈക്കൂലിയുമായി ഓടേണ്ടി വരുന്നു.

പിന്നാക്ക ഭൂരിപക്ഷത്തിന്റെ ശാക്തീകരണത്തിനായി അവരിലെ  മന്ത്രിമാര്‍ക്ക് പോലും എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാന്‍ അസാധ്യമായ രീതിയാലാണ്  നമ്മുടെ ഭരണ വ്യവസ്ഥ എന്ന് ചുരുക്കം.  ഭരണക്രമത്തിന്റെ ഈ വൈകല്യം തന്നെയാണ് ഇന്ത്യയിലെ പിന്നാക്ക സമുദായക്കാര്‍ക്ക് നീതി തടയുന്ന മുഖ്യ കാരണം. 

ഇന്നാട്ടില്‍ സാമൂഹ്യ നീതി കൈവരിക്കുനതിനു, കേരള സെക്രട്ടേറിയറ്റ് എന്ന ഭരണ സംവിധാനം മുന്നാക്ക ജാതി കോമരങ്ങളുടെ മേധാവിത്വത്തില്‍ നിന്ന് മോചിപ്പിക്കേണ്ടാതയുണ്ട്. ഐക്യ കേരളം നിലവില്‍ വന്നതിനു ശേഷം, തങ്ങളുടെ 'ജാതി സ്വത്വം' ഇടതു പക്ഷ സര്‍വിസ് സംഘടനകളില്‍ ഒളിച്ചു വെച്ച് ഭരണം നിയന്ത്രിക്കുന്ന രീതിയാണ്‌ 'മുന്നാക്ക നായര്‍ നസ്രാണി സഖ്യം' പിന്തുടരുന്നത്.  ഒരേ സമയം കാവി പടയുമായി ജാതിപരമായ ഐക്യം പുലര്‍ത്തുകയും, 'ഇടതു പുരോഗമന ബുദ്ധിജീവി' ചമയുകയും ചെയ്യുവാന്‍ ഇവര്‍ക്ക് യാതൊരു മടിയും കാണില്ല.  കേരളത്തിലെ നിയമ പരിപാലകര്‍ മുസ്ലിംകള്‍  പ്രതികളായി വരുന്നിടത്ത് ജാമ്യം നിഷേധിച്ചു നടപ്പിലാക്കുന്ന ഇരട്ടി നീതി കാണുക. ഇവിടുത്തെ  നിയമ നീതി ന്യായ സംവിധാനം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വര്‍ഗീയവല്‍ക്കരിക്കപെട്ടതാണ്  എന്ന് താഴെ കണക്കില്‍ നിന്നും മനസ്സിലാക്കാം. 
287 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തില്‍ 124 പ്രതികള്‍
58  പേര്‍ കൊല്ലപെട്ട കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ 151 പ്രതികള്‍ 
9  പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപത്തില്‍  139  പ്രതികള്‍
ജോസഫ് കൈവെട്ടു കേസില്‍ 53 പ്രതികള്‍ !


ജാതീയതയുടെ ഇരകള്‍പ്രതിരോധത്തിലേക്ക്

ജോസഫ്‌ കന്യാസ്ത്രീ ആയ സഹോദാരിയോടൊപ്പം  
കൈവെട്ടു സംഭവം മറ്റൊന്ന് കൂടെ ഓര്‍മപ്പെടുത്തുന്നു. പിന്നാക്കക്കാരില്‍ ചിലരെങ്കിലും അവരുടെ ശത്രുക്കളെ തിരിച്ചറിഞ്ഞിരിക്കുന്നു. ശത്രുക്കളെ എങ്ങിനെ നേരിടണമെന്ന് അവരുടെ ശത്രുക്കളില്‍ നിന്ന് തന്നെ പഠിച്ചു കഴിഞ്ഞു. കൈവെട്ടിനുള്ള 'അതിനൂതന സാങ്കേതികവിദ്യയും പഠനവും' പാകിസ്താനില്‍ പോയി നേടേണ്ട കാര്യമില്ലല്ലോ? ഇവിടെ കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളും കാവി കൂടാരങ്ങളും മറ്റെന്തു സാങ്കേതിക വിദ്യയാണ് അണികളെ പഠിപ്പിക്കുന്നത്‌? അതെന്തായാലും മുസ്ലിം ഇരകളെ വേട്ടക്കാര്‍ക്ക് സവ്ജന്യമായി വിട്ടു കൊടുക്കുന്ന കാലം കഴിഞ്ഞു എന്ന് സാരം. 

കേരളത്തിലെ പിന്നാക്ക വര്‍ഗക്കാരായ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്കാരില്‍ നിന്നും  'സാമൂഹ്യ നീതിയുമായി' ബന്ധപ്പെട്ട അവരുടെ പാഠം പഠിച്ചാലേ മാവേലി ഭരിച്ച, സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാവൂ. 'കൊണ്ടും കൊടുത്തും' മുന്നോട്ടു കുതിക്കുകയാണ് അവര്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ 'കൈ അബദ്ധങ്ങള്‍' ശത്രുക്കളെ മാനസികമായി തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. കാളി മന്ത്രം ജപിച്ചും , ലാലേട്ടന്റെ 'കാവി' ജാട കാണിച്ചും ബി. ഉണ്ണി കൃഷ്ണന്റെയും ഷാജി കൈലാസിന്റെയും സിനിമ ഓടിച്ചും, പോപ്പുലര്‍ ഫ്രണ്ട് കാരെ ഒതുക്കാനാവില്ലെന്നു 'കാവി ഭീകര' വാദി കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ഭരണ കൂട, മാധ്യമ പിന്തുണയോടെ പോപ്പുലര്‍ ഫ്രണ്ട്കാര്‍ക്കെതിരെ 'ഭീകര വിരുദ്ധ യുദ്ധം' നടത്തുന്നതും.
 

എന്നാല്‍ ഇതൊക്കെ തന്നെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ അടിത്തറ വിപുലപ്പെടുതുകയെ ഉള്ളൂ എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ കൈ വെട്ടിനു ശേഷം മുസ്ലിമ്കളിലെ മധ്യവര്‍ഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്കെതിരെ അഭിപ്രായം രൂപപ്പെട്ടു വന്നതായിരിന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും സാംസ്‌കാരിക നിരൂപകരും കാടിളക്കി വെടി വെച്ചതോടെ ഈ മധ്യവര്‍ഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് സഹതാപ പൂര്‍വ്വം അടുത്ത് തുടങ്ങി. ഇപ്പോഴാവട്ടെ, കോടിയേരി സഖാവ് പോലീസ് നായ്ക്കളെ അഴിച്ചു വിട്ടു മുസ്ലിം വേട്ട നടത്തിയതോടെ ബഹു ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് എന്ന 'മീശ മാധവനെ' മനസ് കൊണ്ട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
 

ജനകീയമാവുന്ന തീവ്രവാദം   

കാവി പടയുടെ തട്ടകത്തില്‍ പോപ്പുലര്‍ ഫ്രോന്റിന്റെ ഫ്രീഡം പരേഡ് : ഗുല്‍ബര്‍ഗ, കര്‍ണാടകം 
ഇടതും കാവിപടയും ഒത്തു കളിച്ചു നടത്തിയ മദനിയുടെ അറസ്റ്റ് കാരണം തെക്കന്‍ കേരളത്തിലെ മുസ്ലിംകള്‍ 'പോപ്പുലര്‍ ഫ്രൊന്റില്‍ രക്ഷകനെ കാണുന്നു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ മദനിയെ പോലെ വായിട്ടടിക്കുന്നില്ല. അവര്‍ എല്ലാം കാണുന്നു. എല്ലാം കേള്‍ക്കുന്നു. പിന്നെ ചിലതൊക്കെ ചെയ്യുന്നു. ഘടനയില്‍ പി ഡി പി യില്‍ നിന്നും വ്യസ്തതമാണ് പോപ്പുലര്‍ ഫ്രണ്ട്. മദനിയെ പോലെ 'ഖരിസ്മ'(Charisma) യുള്ള ഒരു നേതാവിനെ ചുറ്റി പറ്റി രൂപപ്പെട്ട ഒഴുക്കന്‍ സംഘമല്ല പോപ്പുലര്‍ ഫ്രണ്ട്.
 


അതീവ ബുദ്ധിയുള്ള, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നേതാക്കള്‍ അതിനുണ്ട്. അവര്‍ പല നിരകളിലായി പ്രവര്‍ത്തിക്കുന്നവരാണ്. അതതു മേഖലകളില്‍ പ്രൊഫഷണല്‍ കാഴ്ച പാടുള്ളവര്‍. അവരില്‍ അധികവും സിവില്‍ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടുകളോട് സമരസപെടാവുന്ന ആക്ടിവിസ്റ്റുകള്‍. അവരില്‍ പത്തു പേരെ നിയമത്തില്‍ കുരുക്കിയാല്‍ പുതിയ ഇരുപത് പേര്‍ നേതൃത്വം ഏറ്റെടുക്കും. മുസ്ലിം സംഘടനകളുടെ പൊതു രീതിയില്‍ നിന്നും വ്യസ്തതമായി അവര്‍ ജനാധിപത്യ വിരുദ്ധ അറബ് നാടുകളെ കണ്ണടച്ച് അന്ഗീകരിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷമുള്ള ജനാധിപത്യ ബഹുസ്വര സമൂഹമായ തുര്‍കിയോ, മലേഷ്യ യോ ആകും അവര്‍ അറബ് ലോകത്തേക്കാള്‍ ഇഷ്ടപെടുന്നത്. അമേരിക്കയെക്കാള്‍ അവര്‍ യൂറോപിനെ ആദരിക്കും. ശത്രുക്കള്‍ക്ക് പ്രലോഭിപ്പിക്കാവുന്ന ദുശീലങ്ങള്‍ക്ക് പുറത്താണ് അവരുടെ വ്യക്തിത്വം. പരിണാമം അനിവാര്യം ആണെന്ന് എന്ന് അവര്‍ക്ക് അറിയാം. സൈദ്ധാന്തിക ദുര്‍വാശിയേക്കള്‍ ലക്ഷ്യ ബോധം അവര്‍ക്കുണ്ട്.
 

ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും പൌരന്റെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ശക്തമായ അവബോധം അവര്‍ക്കുണ്ട്. കാവിപടയുടെ രാജ്യ ദ്രോഹമെന്ന സ്ഥിരം കുറ്റാരോപണം ഇവരുടെ മേല്‍ വിലപോകില്ല. ലക്ഷ്യബോധമുള്ള ഒരു നവ സാമൂഹ്യ പ്രസ്ഥാനം എന്ന നിലക്ക് പോപ്പുലര്‍ ഫ്രണ്ട് എല്ലാ വിലക്കുകളെയും അതി ജീവിക്കും. യു പി യില്‍ BSP ദളിത്‌ ഭരണം സ്ഥാപിച്ചപ്പോള്‍ സവര്‍ണര്‍ മുട്ടുമടക്കിയ പോലെ, കേരളത്തില്‍ മുന്നാക്ക നായര്‍ നസ്രാണി സഖ്യത്തിന് പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകളെ  അനതിവിദൂര  ഭാവിയില്‍ അംഗീകരിക്കേണ്ടിവരും എന്ന് തീര്‍ച്ച.
 

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കൈ വെട്ടു സംഭവത്തെ ഒരു പ്രാദേശിക ക്രൈം എന്ന രീതിയില്‍ കുറച്ചു കാണുമ്പോള്‍ തന്നെ അതിനു നിമിത്തമായ കുറെ കാരണങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലേക്ക്‌ എറിയുന്നുണ്ട് . അവരുടെ വാക്കുകള്‍ ശക്തമാണ്, കുറ്റബോധമില്ലാതെ പ്രതിരോധിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് അവര്‍. ഇടതന്റെയും വലതന്റെയും ഭരണകൂടത്തിന്റെയും ഒരുമിച്ച ശക്തി അവരെ ഉലക്കുന്നില്ല. ഒരു 'മിത വാദ സര്‍ട്ടിഫിക്കറ്റ്' അവര്‍ ആരില്‍ നിന്നും ആവശ്യപെടുന്നുമില്ല. ഒരു തലമുറയുടെ ജീവിതം ത്യജിച്ചും അടുത്ത തലമുറയെ അധികാരത്തിലേക്ക് എത്തിക്കുകകയെന്നതാണ് അവരുടെ വിപ്ലവാത്മകമായ രാഷ്ട്രീയ കഴ്കാപ്പാട്. അത് കൊണ്ട് തന്നെ, ഈ സംഘത്തെ ഭരണകൂടം നിയമകുരുക്കിലാക്കി നിരോധിച്ചാലും അവരുന്നയിച്ച സാമൂഹ്യ മാറ്റം അനിവാര്യമായിരിക്കും.
 
പുണ്യ പശുവിനു വേണ്ടിയുള്ള ധര്‍മ്മ യുദ്ധം അഥവാ COW JIHAD
 

ലവ് ജിഹാദ്' (love jihad) എന്ന പേരിട്ടു 'പശു ധര്‍മ്മ യുദ്ധ' വാദികളും (cow jihadi) പ്രണയം നിഷേധിക്കപ്പെട്ട പാതിരികളുടെ ആശീര്‍വാദത്തില്‍ പുറപ്പെടുന്ന 'റബ്ബര്‍ പത്രവും' കാവി ഭീകരരുടെ താല്‍പര്യങ്ങള്‍ക്കനുസരിചു റിപ്പോര്‍ട്ട്‌ നല്‍കുന്ന ഇന്റെലിജെന്‍സ്‌ ബുറോയും കൂടെ മുസ്ലിം യുവാക്കളെ വേട്ടയാടിയത് പോലെയുള്ള സംഭവങ്ങള്‍ അവര്‍ ചൂണ്ടി കാണിക്കുന്നു. എവിടെയാണ് മുന്നാക്കക്കാരാ, പ്രണയത്ത്തിനോടുള്ള നിങ്ങളുടെ 'ലിബറല്‍' ഭാവം? കേരളത്തിന്റെ പൊതു ബോധം എന്ത് കൊണ്ട് ജാതീയവും മതകീയവുമായ വേലി കെട്ടുകള്‍ തകര്‍ത്തു വളരുന്നില്ല? എന്ത് കൊണ്ട് സംഘ പരിവാറിനു വ്യസ്തത ജാതികളിലുള്ള ഇണകള്‍ തമ്മിലുള്ള പ്രണയവും വിവാഹവും 'വിശാല ഹിന്ദു'ക്കള്‍ക്കിടയില്‍ വ്യാപകമാക്കാന്‍ ഒരു 'COW JIHAD' നടത്തി കൂടാ? സ്വന്തം 'വിശുദ്ധ പശു തൊഴുത്ത് ' വൃത്തിയാക്കിയിട്ട്‌ പോരെ മറ്റുള്ളവരെ 'ശുദ്ധി' ചെയ്യുന്നത്?

കേരളത്തിലെ ഒരു 'നായര്‍ പശുവും' 'ഈഴവ പശുവും' വിവാഹിതരാകുന്നത് വരെ പെരുന്ന നായര്‍ മാടമ്പിമാര്‍ സഹിക്കില്ല എന്നിരിക്കെ ഈഴവരുടെ പത്രമെന്നഭിമാനിക്കുന്ന 'കേരള കൌമുദി' പോലും എന്തിനിത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തി?‍ കൌമുദി കുടുംബ ലഹളയുടെ ഫലമായി 'കേരള കൌമുദി ഇപ്പോള്‍ ശിവസേനക്കാരുടെ ആധിപത്യത്തിലാണ്‌ എന്നതാണതിന്റെ പൊരുള്‍.
 

എന്ത് കൊണ്ട് 'ഇന്റര്‍ ചര്‍ച് വിവാഹങ്ങള്‍ക്ക്' 'സുറിയാനി' 'മാര്‍ത്തോമ' അടക്കമുള്ള മുന്നാക്ക തിരു സഭകള്‍ മുന്‍ കൈയെടുക്കുന്നില്ല? അതൊക്കെ പോകട്ടെ, മുഖ്യ ധാര വിപ്ലവ പാര്‍ടി സഖാക്കളില്‍ എത്ര പേര്‍ക്ക് സ്വന്തം ജാതിക്കു പുറത്തു നിന്നുള്ള ഒരു ഇണയെ വിവാഹം കഴിക്കാനുള്ള ധൈര്യം ഉണ്ട്?
 

എന്നാല്‍ വിവാഹിതരാവുന്നതില്‍ ജാതിയുമായി ബന്ധപ്പെട്ട യാതൊരു വിലക്കുകളും പുലര്‍ത്താത്ത കേരളത്തിലെ ഏക സമുദായം മുസ്ലിംകളാണ്‌. ഈ മാനദണ്ഡം വെച്ച് ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായം മുസ്ലിമ്കലാണെന്നതാണ് സത്യം. ഇതു തന്നെയാണ് ജാതി കോമരങ്ങളെ ആശങ്കയിലാക്കുന്ന വസ്തുത. അമുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളില്‍ ആക്രിഷ്ടരാവുന്നുവെങ്കില്‍ അതിനുള്ള കാരണം 'വിശാല ഹിന്ദു' വും തിരു സഭകളും പുലര്‍ത്തുന്ന ജാതീയത കൂടിയാണ്. ആധുനിക യുഗത്തില്‍ നക്ഷത്രം നോക്കാതെ, ജാതകം നോക്കാതെ സന്തോഷ പൂര്‍ണമായ ഒരു കുടുംബ ജീവിതം വിദ്യാഭ്യാസം നേടിയ പല പെണ്‍കുട്ടികളും  ആഗ്രഹിക്കുന്ന ഒന്നാണ്. പ്രണയത്തില്‍ പോലും നിങ്ങള്‍ 'ഭീകരത' ദര്ശിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം എത്ര ചെറുതാണ് സുഹൃത്തെ?
 
മുസ്ലിം പ്രണയത്തിനു നിയമ നിരോധനം!   

രണ്ജിനിയുടെ ലിംഗപൂജയില്‍ സായൂജ്യം, സ്വാമി നിത്യാനന്ദ
എന്തിനാണ് ഈ പ്രണയ നിരോധനം പോലിസ് ഏമാന്മാരെ ? ഇന്ത്യന്‍ ഭരണ ഘടന പ്രകാരം പ്രണയം ഒരു 'ഭീകര' കുറ്റമാണോ 'മുന്നാക്ക ശങ്കരന്‍' ജഡ്ജി അങ്ങുന്നെ ? എന്ത് കൊണ്ട് മുസ്ലിം യുവാക്കള്‍ ഒറ്റപ്പെട്ടു 'സാധനം' കൈയിലെടുത്തു , സന്യാസം സ്വീകരിച്ചു, നാമം ജപിച്ചു ജീവിക്കണം? 'പാതിരാ പാതിരി' മാരെ പോലെ രാത്രിയില്‍ 'അഭയ' മാരെ തപ്പിയിറങ്ങി അവര്‍ ജീവിക്കണോ മാത്ത് കുട്ടി ഇച്ചായാ?
മുസ്ലിം യുവാക്കള്‍ സ്വാമി നിത്യാനന്ദ യെ പോലെ തമിഴ് നടി രന്ജിതയെ കൊണ്ട് ലിംഗ പൂജ ചെയ്യിച്ചു സായൂജ്യം അടയണോ ഗുജറാത് ഗുരുജി മാരെ?
 

'പശു ധര്‍മ യുദ്ധ' വാദികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടന തന്നെ. പക്ഷെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കാരന്‍ ഒരു 'മീശ മാധവന്‍' ആയി മാറിയിരിക്കുകയാണ്.
 

ഈ പുതിയ മീശ മാധവന്‍ അവരെ മാപ്പിള പാട്ടുകള്‍ പഠിപ്പിക്കുന്നു. പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ ജീവന്‍ 'പശു ധര്‍മയുദ്ധ' വാദികളില്‍ നിന്നും സംരക്ഷിക്കുന്നു.
 

മനുഷ്യര്‍ തമ്മിലുള്ള പ്രണയങ്ങള്‍ പൂത്തുലയട്ടെ! ഈ നാട് അങ്ങിനെയെങ്കിലും ഒന്ന് സമാധാന പൂര്‍ണമാവട്ടെ!



27 അഭിപ്രായങ്ങൾ:

  1. തികച്ചും വ്യത്യസ്തവും മൌലികവുമായ നിരീക്ഷണം. ജാതി-ഭീകരവാദി-മൌദൂതിസ്റ്റ് എന്നീ വിശേഷണങ്ങളുമായി ഉടന്‍ സംഘ്-യുക്തിവാദി-സിപിഎം ബ്ലോഗര്‍മാര്‍ ചാടിവരും.ജാഗ്രതൈ!
    കറുത്ത പശ്ചാത്തലത്തിലെ വെളുത്ത അക്ഷരങ്ങള്‍ എന്നത് വായിക്കാന്‍ വല്ലാത്ത പാടാണ്. ദയവായി അതു മാറ്റൂ.

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ എത്ര മനേഹരം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. വളരെ രസകരമായ രീതിയില്‍ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങള്‍ !!
    സൂക്ഷിച്ചിരിക്കുക നായന്മാര്‍ വിചാരിച്ചാല്‍ ബൂലോകത്തുനിന്നും പലരേയും ബൌദ്ധിക തീവ്രവാദത്തിന് അകത്താക്കാം.

    മറുപടിഇല്ലാതാക്കൂ
  4. എന്റെ ഈ പോസ്റ്റിനെ പറ്റി 'സു'ഗതന്‍ എന്ന ഒരു ബ്ലോഗ്ഗര്‍ 'കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?' എന്ന തലക്കെട്ടോടെ ഒരു 'കാവിഷ്കാര ആത്മഗതം' നടത്തിയിരിക്കുന്നു. എന്റെ കാഴ്ചപ്പാടിനെ യുക്തിപരമായി വിലയിരുത്തുന്ന ഒന്നും അങ്ങോരുടെ പോസ്റ്റില്‍ ഞാന്‍ കണ്ടില്ല.

    ആഗോള കുറ്റാനേ്വഷണ സംഘടനയായ ഇന്റര്‍പോള്‍ തെരയുന്ന 18 മലയാളികളില്‍ 11 പേരും 'മുസ്ലീങ്ങളാ'ണ്. എന്നതാണ് ടിയാന്റെ എഴുത്തിന്റെ രത്ന ചുരുക്കം. മാധ്യമം പത്രത്തില്‍ നിന്നാണെന്ന് പറഞ്ഞു സുഗതന്‍ പിന്നെ അവരുടെ പേരുകളും വിശദമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റങ്ങള്‍ പ്രധാനമായും, കള്ള പണം, ഹവാല, എന്നിവ.പ്രസ്തുത ലിസ്റ്റിലെ പ്രതികളില്‍ ഭൂരിഭാഗവും ദുബായ് പൊലിസ് ഇന്റെര്പോളിനു നല്‍കിയതാണ്; വണ്ടി ചെക്ക്‌; കേസ് പോലും ഇന്റര്‍പോള്‍ വിഭാഗത്തിന് കൈമാറുന്ന രീതി ദുബായ് പോലിസിനുണ്ട്‌. അവിടത്തെ പത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി വായിച്ചു നോക്കുക. ചില ലിങ്കുകള്‍ താഴെ. ദുബായിലും കേരളത്തിലും ബ്രിട്ടനിലും പോലിസ് ഒന്നല്ല. പിന്നെ ഇന്റര്‍പോള്‍ red corner notice, yellow corner notice എന്നിങ്ങനെ രണ്ടു തരം നോട്ടീസ് പുറപ്പെടുവിക്കും. വിവാഹ മോചന കേസുകള്‍ വരെ ഇതില്‍ ഉള്പെടാറണ്ട്. ഇത് എല്ലാം ഒരു വലിയ കാര്യമായി കാണുന്നത് മലയാളികളുടെ അഞ്ജതയുടെ ഭാഗമാണ്. ഇന്റെര്പോളിനു വേണ്ടി ഇത് ചെയ്യുന്നത് ഇന്ത്യയില്‍ സിബിഐ ആണ്. ലിസ്റ്റ് താഴെ ലിങ്കില്‍ കാണാം. സുഗതന്‍ 'വാര്‍ത്തയില്‍ വഴിത്തിരിവായ മാധ്യമം' അന്വേഷിച്ചു കഷ്ടപ്പെടേണ്ട.

    ഇന്ത്യന്‍ ജയിലുകളിലെ തടവ്‌ പുള്ളികളില്‍ 70 % വും വിചാരണ തേടുന്നവരാണ്. ഇതില്‍ സിംഹ ഭാഗവും പിന്നാക്കക്കാരാണ്. ഇതിന്നര്‍ഥം പിന്നാക്കക്കാര്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ് എന്നല്ല.

    ലോകത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ 'നരേഷ് ജയിന്‍' എന്ന ഇന്ത്യക്കാരനാണ്. 5000 കോടി രൂപയുടെ ഇടപാടാണ് ഈ ക്രിമിനല്‍ നടത്തിയത്. അല്ലാതെ സുഗതന്‍ കരുതുന്ന പോലെ മലപ്പുറത്തെ 'പിച്ച' ഹവാല എജെന്റുമാരല്ല. അതിശക്തമായ അമേരിക്കന്‍ സമര്ധതിനു വഴങ്ങി, ഇന്ത്യ ഇയാളെ 2009 ല്‍ അറസ്റ്റ് ചെയ്തു.

    US state department റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ ഹവാല ഇടപാടുകള്‍ പ്രതിവര്‍ഷം 13 നും 17 ബില്ലിയന്‍ ഡോളര്‍നും ഇടക്കാണ്. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നമ്മുടെ രാജ്യത്തിന്‌ നഷ്ടപ്പെട്ടത് 115 ബില്ലിയന്‍ അമേരിക്കന്‍ ഡോളര്‍ ആണത്രേ! രാജ്യം ആഭ്യന്തര സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് ചിലവാക്കുന്ന ബജറ്റ് തുകയെക്കളും കൂടുതലാണ് അനധികൃത ഹവാല ഇടപാടിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.
    ഇന്നാട്ടിലെ അടിസ്ഥാന ഭൂരിപക്ഷത്തിന്റെ പ്രശ്നം ദാരിദ്ര്യമാണ്. അല്ലാതെ കൈവെട്ടു അല്ല. ദരിദ്രരില്‍ ബഹു ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ സവിശേഷമായ ജാതി ഘടന മാറ്റാതെ ഇതില്‍ നിന്നും മോചനമില്ല.

    ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉള്പാതനത്ത്തിന്റെ നാലിലൊരു ഭാഗം വരുന്ന തുകക്ക് തുല്യമായ ധനം ഇന്ന് 35 ഹിന്ദു കുടുംബങ്ങള്‍ കൈവശം വെക്കുന്നുണ്ട്. രാജ്യത്തെ 85% പിന്നാക്ക സമുദായങ്ങളെയും പുച്ഛത്തോടെ ജാതീയമായി കാണുന്ന ഒരു കോര്‍പ്പറേറ്റ് ഹിന്ദുത്വ യുഗത്തിനാണ് ആത്യന്തികമായി എല്ലാ രാമന്മാരും ഇന്ന് ജയ് ശ്രീ രാം മുഴക്കുന്നത്.!

    കേന്ദ്ര ആസൂത്രണ സഹമന്ത്രി ശ്രീ. വി നാരായണ സ്വാമി രാജ്യ സഭയില്‍ സമര്‍പിച്ച റിപ്പോര്‍ട്ട്‌ (2010) പ്രകാരം ഇന്ത്യയില്‍ ആകെയുള്ള 301.7 മില്യണ്‍ ദരിദ്രരില്‍ 193.8 മില്യണ്‍ ബീഹാര്‍, ഉത്തര്‍ പ്രദേശ്‌, ഒറീസ്സ, മധ്യ പ്രദേശ്‌, രാജസ്ഥാന്‍, വെസ്റ്റ് ബെന്ഗാള്‍, ഝാര്ഖന്ധ, ഛത്തീസ് ഗദ എന്നീ സംസ്ഥാനഗലിലാണ് ജീവിക്കുന്നത്. ഈ സംസ്ഥാങ്ങളിലെ സാക്ഷരത നിരക്ക്, മത- ജാതീയ വിഭാഗങ്ങളുടെ സ്ഥിതി വിവിര കണക്കുകള്‍, പ്രധാന രാഷ്ട്രീയ പാര്‍ടികള്‍, എന്നിവ വിശകലന വിധേയമാക്കിയാല്‍ ഹിന്ദുത്വം ആര്‍ക്കു വേണ്ടിയാണ് വിഷം കുത്തി വെക്കുന്നത് എന്ന് മനസ്സിലാകും.

    മറുപടിഇല്ലാതാക്കൂ
  5. ഫ്രീഡം പരേഡിന് നിരോധനം; പഥസഞ്ചലനത്തിനു പച്ചക്കൊടി


    തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്രീഡം പരേഡിന് നിരോധനം ഏര്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ആര്‍. എസ്. എസ് നേതൃത്വത്തില്‍ നടത്തിയ പഥസഞ്ചലനത്തിനു പച്ചക്കൊടി കാട്ടിയതു വിവാദമാവുന്നു. സമാധാനപരമായി നടത്തിയിരുന്ന ഫ്രീഡം പരേഡിനെ വിലക്കിയ ഇടതുപക്ഷം ഹിന്ദുത്വ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന ആര്‍. എസ്. എസിന്റെ പഥസഞ്ചലനത്തോട് മൃദുസമീപനം സ്വീകരിച്ചതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
    ദണ്ഡയും ആയുധങ്ങളുമായി ജനങ്ങളെ ഭീതിപ്പെടുത്തി നടത്തുന്ന പഥസഞ്ചലനത്തിന് ഇത്തവണ കേരള പോലിസിന്റെ അകമ്പടിയും ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ആഗസ്ത് 15ന് സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഫ്രീഡം പരേഡ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫ്രീഡം പരേഡിന് വിലക്കേര്‍പ്പെടുത്തിയ ഇടതു സര്‍ക്കാര്‍ സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള അവകാശത്തിനു വിലങ്ങിടുകയായിരുന്നു.
    മഹാനവമി, വിജയദശമി ദിവസങ്ങളിലാണു വര്‍ഗീയ വിഷം ചീറ്റുന്ന പ്രഖ്യാപനങ്ങളും പ്രചാരണങ്ങളുമായി സംസ്ഥാനത്തുടനീളം ആര്‍.എസ്.എസ് നേതൃത്വം പഥസഞ്ചലനം നടത്തിയത്. കഴിഞ്ഞദിവസം നടന്ന പഥസഞ്ചലനത്തിനിടെ കൊല്ലത്ത് എസ്.ഐക്ക് മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും മതേതരത്വത്തിന് കോട്ടംവരുത്തുന്ന ശ്രമങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും മൃദുസമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് സവര്‍ണ വര്‍ഗത്തെ പ്രീതിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കമാണ് ഇതിലൂടെ വെളിവായത്. കേരളത്തെ മുസ്ലിം രാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുണ്െടന്ന് അടുത്തിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരേ മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടപ്പോഴും ഇടതിനു പിന്തുണയുമായി സംഘപരിവാര സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മല്‍സരിക്കാത്ത സീറ്റുകളില്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുമെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ ഇടതിന്റെ വര്‍ഗീയചേരിതിരിവും പ്രകടമായി. ബി.ജെ.പിയില്‍ നിന്നു വിട്ട്് ജനപക്ഷം രൂപീകരിച്ച രാമന്‍പിള്ള വിഭാഗം ഇത്തവണയും എല്‍.ഡി.എഫിനൊപ്പമാണ്. ആര്‍.എസ്.എസില്‍ കൃത്യമായ സ്വാധീനമുളള ജനപക്ഷത്തിന് അവരുടെ വോട്ടുകളും നേടിയെടുക്കാന്‍ കഴിമെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ഇത്തവണ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാന്‍ എല്‍. ഡി. എഫ് ശ്രമിക്കുന്നത്.—
    2004 മുതല്‍ സംസ്ഥാനത്തു നടത്തിവന്നിരുന്ന ഫ്രീഡംപരേഡ് ഇതുവരെ ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടനല്‍കിയിട്ടില്ല. 2004 ല്‍ കൊല്ലത്തും കോഴിക്കോട്ടുമായി ആരംഭിച്ച ഫ്രീഡംപരേഡ് തൊട്ടടുത്ത നാലു വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ വീതവും കഴിഞ്ഞവര്‍ഷം രണ്ടിടത്തുമാണു നടത്തിയത്.കഴിഞ്ഞ ആറുവര്‍ഷമായി തുടരുന്ന ഫ്രീഡംപരേഡ് ഒരിടത്തും ഗതാഗതസ്തംഭനത്തിനോ പൌരന്‍മാരുടെ സഞ്ചാരസ്വാതന്ത്യ്രം തടസ്സപ്പെടുത്തുന്നതിനോ ഇടനല്‍കാതെ മികച്ച രീതിയില്‍ നടത്താന്‍ സംഘാടര്‍ക്ക് കഴിഞ്ഞിരുന്നു. ഇത്തരത്തില്‍ സമാധാനപരമായി സംഘടിപ്പിക്കുന്ന പരേഡിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയ ഇടതുസര്‍ക്കാരാണു വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന ആര്‍.എസ്.എസിനോട് മൃദുസമീപനം സ്വീകരിക്കുന്നത്.

    എച്ച് സുധീര്‍, 17 ഒക്റ്റൊബെര്‍ 2010, തെജസ് ദിന പത്രം

    മറുപടിഇല്ലാതാക്കൂ
  6. " അമുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളില്‍ ആക്രിഷ്ടരാവുന്നുവെങ്കില്‍ അതിനുള്ള കാരണം 'വിശാല ഹിന്ദു' വും തിരു സഭകളും പുലര്‍ത്തുന്ന ജാതീയത കൂടിയാണ്. " --- haha ...

    നേരെ തിരിച്ചു... അതായത് മുസ്ലിം പെണ്‍കുട്ടികള്‍ അമുസ്ലിം യുവാക്കളുടെ കൂടെ പോയാലും കാണിക്കണം തങ്ങളുടെ ഈ "മുസ്ലിം വിശാല മനസ്കത"

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതെല്ലാ0 കൂടി ഒരു മാതിരി ഭ്രാന്തന്‍ ചിന്താഗതികള്‍ സൂചിപ്പിക്കുന്നു,,ഒന്നോര്ക്കുക,, ലോകത്തിലെ 99ശതമാനവു0 തീവ്രവാദത്തിനെതിരാണ്,, അത് കോണ്ടാണ്‍ ഉസാമ ലാദനേ കൊന്ന് വളരേ മോശപ്പെട്ട അവസ്തയില്‍ സ0സ്കരിച്ചിട്ടു0 മുസ്ലി0 ലോകത്ത് നിന്ന് പോലു0 ഒരു പ്രതിഷേധ0 ഉയര്ന്ന് വരാതിരുന്നത്,,ശരിയല്ലേ

      ഇല്ലാതാക്കൂ
  7. ആര്‍ എസ എസ ശാഖ തൊഴിലാളി ,

    ലോലന്‍ പണിക്കു നിനക്ക് ഏതോ മാപ്ലാരെ കയ്യില്‍ നിന്നു കൊട്ട് കൊണ്ടിട്ടു തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  8. ഭീകര പുസ്തകമെന്നു കേരള പോലിസ് പറയുന്ന'അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം' എന്ന സമാഹാരത്തിലെ കെ.സുകുമാരന്‍ ബി.എ.എഴുതിയ ലേഖനം ബ്ലോഗില്‍ ലഭ്യമാണ്.അതിവിടെ കാണുക. ഈഴവരും മതപരിവര്‍ത്തനവും

    മറുപടിഇല്ലാതാക്കൂ
  9. കാണാന്‍ വൈകി.വായിച്ചിടത്തോളം(മുഴുവന്‍ വായിക്കാന്‍ പറ്റിയിട്ടില്ല) കനപ്പെട്ട ലേഖനം.വേറിട്ട വീക്ഷണം.തുറന്നെഴുത്ത് ഇഷ്ടപ്പെട്ടു.പോസ്റ്റിന് നീളം കൂടിയോന്നൊരു സംശയം.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. മുന്‍പ് വായിച്ചിരുന്നു.
    തിരക്കുകാരണം കമന്റിനു സാധിച്ചില്ല.
    ദൈര്‍ഘ്യം കുറയ്ക്കുന്നത് നന്നാകുമായിരുന്നു.(ജിപ്പോസ് സൂചിപ്പിച്ചു)
    കേരള പൊതു മണ്ഡലത്തെ നിയന്ത്രിക്കുന്ന സവര്‍ണ്ണ അജണ്ടാകല്‍ക്കെതിരെ പിന്നോക്ക മുസ്ലിം കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

    മറുപടിഇല്ലാതാക്കൂ
  11. വളരെ വ്യക്തത നിറഞ്ഞ ലേഖനം, സത്യങ്ങള്‍ വിളിച്ചു പറയുന്ന ഈ ബ്ലോഗിന് നന്മ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  12. കലക്കീട്ട്ണ്ട്. ഞാനിത് കാണാന്‍ എന്തെ ഇത്ര വൈകീന്നാണ് എന്റെ സംശയം?

    മറുപടിഇല്ലാതാക്കൂ
  13. നല്ല കഥ .... തുടര്‍ന്നും എഴുതുക..........

    also view..... for more better stories .....

    www.hotypics.blogspot.com

    മറുപടിഇല്ലാതാക്കൂ
  14. വളരെ നന്നായിട്ടുണ്ട്. എല്ലാ കാര്യങ്ങളും വളരെ വ്യക്തതയോടെ. ഇനിയും ഇത്തരത്തിലുള്ള എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. തകര്‍ത്തു അല്ലാതെ എന്ത് പറയാന്‍..........

    മറുപടിഇല്ലാതാക്കൂ
  16. അതാണു കാര്യം.....
    വികൃതമായ നമ്മുടെ മാധ്യമപ്പരിശകള്‍ ഇത് കണ്ടേ തീരൂ..

    മറുപടിഇല്ലാതാക്കൂ
  17. കൃത്യമായ അവലോകനവും, സത്യങ്ങള്‍ തുറന്നെഴുതിയും ഇന്നത്തെ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. റഫറന്‍സുകള്‍ കൊടുത്തതും രാജ്യത് നിലനില്‍ക്കുന്ന അസഹിഷ്ണുത വരച്ചു കാട്ടിയതും തികച്ചും ഇഷ്ട്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  18. വളരെ നല്ലരിതിയില്‍ പ്രസിധികരിച്ചു ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  19. വളരെ നല്ലത് നല്ല രീതിയില്‍ പ്രസിധികരിച്ചു ഇത് പോലെ ഉള്ളത് ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  20. വളരെ നന്നായിട്ടുണ്ട് .......... സത്യം വളരെ വ്യക്തമായി എഴുതി .....നന്ദി ................

    മറുപടിഇല്ലാതാക്കൂ
  21. ഇവിടേയ്ക്ക് എത്തുവാന്‍ വൈകിപ്പോയോ എന്നൊരു തോന്നല്‍

    മറുപടിഇല്ലാതാക്കൂ