2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

അയോധ്യ ക്ഷേത്രം പണിയാന്‍ അനുമതി, എനിക്ക് ചോര്‍ന്നു കിട്ടിയ കോടതി വിധി

സ്വാതന്ത്രാനന്തര  ഇന്ത്യ അറിയുന്ന ചരിത്രം

ഡിസംബര്‍ 22, 1949 നു  ഭഗവാന്‍ ശ്രീ രാമന്റെ വിഗ്രഹം ബാബറി മസ്ജിദിനകത്ത്‌  'സ്വയം ഭൂ' വായി പ്രത്യക്ഷപ്പെട്ടു. കോടതിയിലേക്ക് നീളുന്ന തര്‍ക്കങ്ങള്‍ പിന്നീട് ഇരു വിഭാഗത്തില്‍ നിന്നും ഉണ്ടായി. അതിനിടെ, ഡിസംബര്‍ 6, 1992 നു ആയിരങ്ങള്‍ വരുന്ന 'സംഘ പരിവാര്‍' പ്രവര്‍ത്തകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മുഴുവനായും പൊളിച്ചു നീക്കി ഒരു  താല്‍കാലിക രാമഷേത്രം നിര്‍മിച്ചു. പിന്നീട് കോടതി നടപടികളുടെ ദൈര്‍ഖ്യം കാരണം 67  എകര്‍ വിസ്ത്രിതിയുള്ള ഈ സ്ഥലത്ത് ഒരു ആഗോള  രാമക്ഷേത്രം നിര്‍മിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണതയില്‍ എത്തിയില്ല.
പള്ളി പൊളിക്കുന്ന സംഘപരിവാര്‍ കൂട്ടം, കടപ്പാട് ; ഔട്ലൂക് മാഗസിന്‍
അലഹബാദ് ഹൈ കോടതി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് വിധി സെപ്റ്റംബര്‍ 30നു  പ്രസ്താവിക്കും. വിധി എതിരായാല്‍ അപ്പീല്‍ പോകുമെന്ന് ഇരു കൂട്ടരും.

 ഈ കേസിനെ കുറിച്ച്  ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വിധി ഞാന്‍ മുമ്പേ പ്രസ്താവിക്കുന്നു.
  • അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത്  'വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ' 7 ഏക്കര്‍ സ്ഥലം രാമ ക്ഷേത്രം പണിയാനായി അനുവദിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നു. 
  • GPS ഉപയോഗിച്ച് ശ്രീ രാമ ഭഗവാന്‍ ജനിച്ച സ്ഥലം കൃത്യമായി കണ്ടു പിടിക്കുവാന്‍ Archaeological Survey of India യോട് ഈ കോടതി ആവശ്യപ്പെടുന്നു. പ്രസ്തുത സ്ഥലം നിര്‍ണയിച്ച ശേഷം അതിനു ചുറ്റുമുള്ള 7 ഏക്കര്‍ സ്ഥലമായിരിക്കണം ക്ഷേത്ര നിര്‍മാണത്തിന് കൈമാറ്റം ചെയ്യപെടെണ്ടത്.
  • അറിയപ്പെടുന്ന തെളിവുകള്‍ വെച്ച്   ഈ 67 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണ് എങ്കിലും  ഒരു ബഹു സ്വര സമൂഹത്തിന്റെ ഉത്തമമായ ലക്‌ഷ്യം മുന്നില്‍ കണ്ടു ഈ വിധി കക്ഷി മാനിക്കേണ്ടതാണ്.
  • ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും ക്ഷേത്രത്തിന്റെ 7 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഥിരമായി താമസിക്കുന്ന ഹിന്ദു മത വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റിന് കീഴില്‍ മാത്രം ആയിരിക്കണം.  
  • ഈ സ്ഥലത്തെ ശബ്ദ, പ്രകൃതി മലിനീകരണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ക്ക് കീഴിലായിരിക്കണം.
  • ബാക്കി വരുന്ന 60 ഏക്കര്‍ സ്ഥലം ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചു നല്‍കുന്നു. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ചിലവില്‍ 400 കോടി രൂപ മുതല്‍ മുടക്കില്‍ ഒരു വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കണം. ഈ വിദ്യഭ്യാസ സമുച്ചയത്തിന്റെ തുടര്‍ നടത്തിപ്പ് ചിലവുകള്‍ കേന്ദ്ര സര്‍കാരിന്റെ ചിലവില്‍ ആയിരിക്കണം. ഇതിലെ പ്രവേശനം അമ്പതു ശതമാനം മുസ്ലിമ്കള്‍ക്കും, 25 % ദളിതര്‍ക്കും, 25 % മറ്റു പിന്നാക്കക്കാര്‍ക്കും മാത്രമായി നിജപ്പെടുത്തണം. അധ്യാപക  അനധ്യാപക നിയമനങ്ങളിലും ഈ അനുപാതം പാലിക്കണം. ഈ സമുച്ചയതിനകത്തു 3 % സ്ഥലത്തില്‍ കൂടാത്ത സ്ഥലമുപയോഗിച്ചു, ചെറിയ ആരാധനാലയങ്ങള്‍  പണിയാന്‍ ഇതിനകത്ത് പ്രവേശനം തേടുന്ന വിഭാഗങ്ങള്‍ക്ക്  സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇവടങ്ങളിലെ പൂജാരികളും അതതു വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. അവയുടെ സാമ്പത്തിക ബാധ്യത അതതു വിശ്വാസി സമൂഹങ്ങള്‍ വഹിക്കണം.
പള്ളി പൊളിക്കാന്‍ നേതൃത്വം കൊടുക്കുന്ന പ്രതികള്‍ , കടപ്പാട് : outloook magazine
  • ഡിസംബര്‍ 6, 1992 നു ബാബറി മസ്ജിദ് പൊളിക്കുവാനും അത് വഴി രാജ്യത്തെ പൌരന്മാര്‍ക്കിടയില്‍ വിഷം കുത്തി വെക്കുവാനും  താഴെ പേര്‍ ചേര്‍ത്തവര്‍ കാരണമായി എന്ന് ഈ കോടതിക്ക് ഉത്തമ ബോധ്യം വന്നിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍  2000 ത്തിലധികം പേര്‍  കൊല്ലപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം ആകുകയും അത് വഴി  രാജ്യ സുരക്ഷക്കും ഭീഷണിയാവുകയും ചെയ്തതിനാല്‍ ഈ കോടതി  താഴെ പ്രതികളെ  25 വര്ഷം കഠിന തടവിനു വിധിച്ചിരിക്കുന്നു. ഇവരെയെല്ലാം ഏകാംഗ  സെല്ലുകളില്‍ വെവ്വേറെ പാര്‍പിക്കേണ്ടതാണ്.

Lal Krishna Advani
Murli Manohar Joshi
Uma Bharti 

Praveen Togadia
Vinay katiyar

Bala Sahab Thakray
Ashok Singhal
Giri Raj Kishore
Sadhavi Ritambara
Vishnu Hari Dalmia 

Kalyan Singh
Satish Pradhan
Champat Rai Bansal
Mahant Aditaya Nath
Ram Vilas Vedanti 

Mahamandaleshwar Jagdish
B.L. Sharma ‘Prem’
Mahant Nritya Gopal Das
Dharam Das
Satish Nagar
Moreshwar Save

ഈ വിധി ബഹുസ്വര രാഷ്ട്രത്തിന്റെ പൊതു താല്പര്യം മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്.  ഇത് കൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടായെക്കാവുന്ന നഷ്ടങ്ങളില്‍ ഖേദിക്കുന്നു. 

നീതിയുടെ താല്പര്യത്തിനു വേണ്ടി ഈ വിധിയിലെ  എല്ലാ ഭാഗങ്ങളും നടപ്പിലാക്കെണ്ടാതാനെന്നും, പ്രതികള്‍ക്കുള്ള കഠിന തടവിനു ഒരു വിധത്തിലുള്ള 'സ്റ്റേ' നിയമ കുരുക്കും ലഭ്യമല്ലെന്നും ഈ കോടതി ഒന്ന് കൂടെ അടിവരയിട്ടു ഉത്തരവിടുന്നു. 

തുടര്‍ വായനക്ക് :
പള്ളികാര്യം: ജോക്കര്‍ 
സമാധാനത്തിന്റെ ക്രമം: രാജീവ്‌ ശങ്കരന്‍
മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: കെ ടി കുഞ്ഞി കണ്ണന്‍  

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

പട്ടികവര്‍ഗപ്രദേശവും ആദിവാസികളും : ആര്‍ സുനില്‍

ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകളുണ്ട്. പക്ഷേ, ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസികളുടെ കാര്യത്തില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കണമെന്നു പറയാറില്ല. മറ്റെല്ലാ വിഷയങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിക്കട്ടെ എന്നു പറയുമ്പോള്‍ ആദിവാസികളുടെ കാര്യം വരുമ്പോള്‍ നിയമം അനീതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. നീതിനിഷേധത്തിന്റെ വന്‍മലയാണു കേരളത്തിലെ ആദിവാസികളുടെ തലയ്ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ആദിവാസികളുടെ ഭൂമിക്കുമേല്‍ അധീശത്വമുറപ്പിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷയുണ്െടന്നു വാദിക്കുന്ന പട്ടികജാതി വകുപ്പുമന്ത്രിമാരുള്ള ഒരു സംസ്ഥാനമാണു കേരളം.

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 244ാം വകുപ്പ് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അന്യമാണ്. ആദിവാസികള്‍ക്കു ഭൂമിയിന്‍മേലുള്ള അവകാശം ഉറപ്പിക്കുന്ന, അവരുടെ മൌലികാവകാശത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ നിശ്ശബ്ദരാണ്. സാര്‍വദേശീയതലത്തിലും ദേശീയരംഗത്തും ആദിവാസികളുടെ പരിരക്ഷയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ കേരളത്തിലാരും കേള്‍ക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മറ്റെല്ലാ പ്രഖ്യാപനങ്ങളും ഉരുവിടുന്നവര്‍ ആദിവാസികളുടെ ഭാഗം വരുമ്പോള്‍ അതു വിഴുങ്ങുന്നു. 244ാം വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപവകുപ്പ് (2) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ അധിവാസമേഖലകളെ പട്ടികവര്‍ഗപ്രദേശങ്ങളായി (ഷെഡ്യൂള്‍ ഏരിയാസ്) പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ നിയമം ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ചാം പട്ടികയുടെ സംരക്ഷണം ലഭിച്ചു. എന്നാല്‍, കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശത്തെ നിരാകരിക്കുകയാണ്.

1960ലെ ധേബര്‍ കമ്മീഷന്‍, ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. വനമേഖല ഉള്‍പ്പെടെ 1624 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പട്ടികവര്‍ഗപ്രദേശമാണെന്നു കണ്െടത്തുകയും ചെയ്തു. 1960കളുടെ ഒടുവില്‍ നടന്ന ഗോത്രവര്‍ഗകലാപങ്ങളെ തുടര്‍ന്ന് 1970ല്‍ കേന്ദ്രസര്‍ക്കാര്‍ ഗിരിവര്‍ഗ ഉപപദ്ധതി നടപ്പാക്കാന്‍ തുടങ്ങി. അതുവഴി പട്ടികവര്‍ഗമേഖലയ്ക്കു പ്രത്യേക വികസനപദ്ധതികളും പരിരക്ഷയും ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രവിഹിതം കിട്ടുന്നതിനുവേണ്ടി വളഞ്ഞ വഴികള്‍ വരെ സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ഹൈവേ 45 മീറ്റര്‍ ആക്കിയില്ലെങ്കില്‍ കേന്ദ്രപദ്ധതി ലഭിക്കില്ലെന്നു ശഠിക്കുന്നവര്‍തന്നെയാണ് ആദിവാസികളുടെ കാര്യം വരുമ്പോള്‍ കേന്ദ്രനിയമമോ കേന്ദ്രപദ്ധതികളോ സംസ്ഥാന സര്‍ക്കാരിനു ബാധകമല്ലെന്ന സമീപനം സ്വീകരിക്കുന്നത്. ഭരണഘടനയുടെ 244ാം വകുപ്പിനോട് കേരളത്തിലെ ഭരണാധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.


1994ല്‍ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോള്‍ ആദിവാസികളുടെ പ്രത്യേക അവകാശത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഗൌരവപൂര്‍വം ആലോചിച്ചിരുന്നില്ല. പാര്‍ലമെന്റും ഇതിനു വേണ്ട പരിഗണന നല്‍കിയില്ല. ആദിവാസികളുടെ പാരമ്പര്യ ജീവിതാവസ്ഥ പരിശോധിക്കാതെയും വിലയിരുത്താതെയുമാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. അതുകൊണ്ട് കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നു നിര്‍ദേശം നല്‍കുകയുമുണ്ടായി. അതിനായി 1994ല്‍ ദിലീപ് സിങ് ഭൂരിയ അധ്യക്ഷനായി ഒരു ഇരുപതംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചാംപട്ടികയില്‍ വരുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നടപ്പാക്കേണ്ടത് എങ്ങനെയാണെന്നു നിര്‍ദേശം നല്‍കുകയായിരുന്നു ഈ കമ്മിറ്റിയുടെ ദൌത്യം.


ഭൂരിയാ കമ്മീഷന്‍ 1995ല്‍ സര്‍ക്കാരിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചു. അങ്ങനെ പഞ്ചായത്തീരാജ് വ്യവസ്ഥകള്‍ (പട്ടികവര്‍ഗമേഖലയിലേക്കു വ്യാപിപ്പിക്കല്‍) നിയമം അഥവാ പെസാ 1996 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി. ഇതുവഴി അഞ്ചാംപട്ടികയ്ക്കു മൂര്‍ത്തരൂപം ലഭിച്ചു. ഇതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആദിവാസികള്‍ തങ്ങളുടെ അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചു. ആ പ്രദേശങ്ങള്‍ക്കു പെസയുടെ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചു. ഭൂരിയാ കമ്മീഷന്‍ കേരളത്തിലും പശ്ചിമബംഗാളിലും ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. കൊളോണിയല്‍കാലത്തു നടത്തിയ ഭൂമിശാസ്ത്ര അതിര്‍ത്തികളാണു ഭരണപരമായി ഇന്നും തുടരുന്നത്. ആദിവാസികളെ എവിടെയും ഓരങ്ങളിലേക്കു തള്ളിമാറ്റി. വംശപരവും ഭൂമിശാസ്ത്രപരവും ജനസംഖ്യാ അധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ രണ്ടുവര്‍ഷത്തിനകം പുനക്രമീകരിക്കണമെന്നാണു ഭൂരിയാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. റവന്യൂ ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമായി ഊരിനെയോ ഊരുകൂട്ടത്തെയോ അടിസ്ഥാന ഏകകമായി പരിഗണിക്കണമെന്നാണു കമ്മീഷന്‍ പറഞ്ഞത്.

ഭരണഘടനയുടെ 244ാം വകുപ്പ് ബോധപൂര്‍വം കേരളസര്‍ക്കാര്‍ ലംഘിച്ചു. കേരളത്തില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായില്ല. ആദിവാസികളുടെ പഞ്ചായത്ത് രൂപീകരണം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മറന്നുപോയത് ഭരണഘടനാപരമായ ബാധ്യതയാണ്. അതേസമയം, അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. അവിടെയൊന്നും ആദിവാസികള്‍ക്ക് ഇടം ലഭിച്ചില്ല. ആദിവാസികളുടെ ഭൂമിയും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നിയമം അട്ടിമറിക്കപ്പെട്ടു. അവരെ പട്ടിണിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിയിടുകയും ചെയ്തു.

തേജസ്‌ ദിനപത്രം , സെപ് 6 , 2010

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ജാതി സെന്‍സസ് എങ്ങിനെ ആവണം?

പ്രത്യേകമായി ജാതിസെന്‍സസ് നടത്താനുള്ള തീരുമാനം സംബന്ധിച്ചു വിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും തയ്യാറാക്കിയ കുറിപ്പില്‍ നിന്ന്:
ജാതി സംബന്ധിച്ച വിവരങ്ങള്‍ ഒരു പ്രത്യേക സെന്‍സസിലൂടെ ശേഖരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഈ സുപ്രധാനമായ നീക്കത്തിന്റെ പല പ്രധാന സാധ്യതകളും ഇല്ലാതാക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ജാതി സംബന്ധിച്ച വിവരശേഖരണം സെന്‍സസിന്റെ ഭാഗമായി നടത്തുമെന്ന നേരത്തേയുള്ള തീരുമാനം വളരെ പുരോഗമനപരവും ചരിത്രപ്രധാനവുമായിരുന്നു. ജാതി സംബന്ധിച്ച വിവരങ്ങള്‍ 2011 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന വീടുതോറും കയറിയിറങ്ങിയുള്ള വിവരശേഖരണവേളയില്‍ ശേഖരിക്കാനായിരുന്നു ഇതുസംബന്ധിച്ച മന്ത്രിസഭാസമിതിയുടെ ശുപാര്‍ശ. അതു വളരെ സ്വാഗതാര്‍ഹമായ ഒരു സമീപനമായിരുന്നു. എന്നാല്‍, അതിനുശേഷം ജാതി-വിവരശേഖരണം വേറെത്തന്നെ നടത്താനുള്ള തീരുമാനമാണു കേന്ദ്ര കാബിനറ്റ് യോഗം കൈക്കൊണ്ടത്. അതു വളരെ ആശങ്കാജനകമാണ്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ 140 കൊല്ലത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ജാതി സംബന്ധമായ വിവരങ്ങള്‍ ഇങ്ങനെ പ്രത്യേകമൊരു പരിപാടിയായി നടത്തപ്പെടുകയുണ്ടായിട്ടില്ല.

2011 ജൂണില്‍ ജാതി സംബന്ധമായ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുകയാണെങ്കില്‍ അതു രാജ്യത്തെ വിവിധ ജാതിക്കാരുടെ ഒരു തലയെണ്ണല്‍ പരിപാടി മാത്രമായി അവശേഷിക്കും. ജാതി സംബന്ധമായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സാമൂഹിക-സാമ്പത്തിക സ്ഥിതിയുമായും വിദ്യാഭ്യാസപരമായ അവസ്ഥയുമായും ബന്ധപ്പെടുത്തി വിശകലനം ചെയ്യാന്‍ അതു സഹായിക്കില്ല. മാത്രമല്ല, ഇങ്ങനെ വേര്‍തിരിക്കുന്നത് സാക്ഷരത, വിദ്യാഭ്യാസം, കുടുംബസംബന്ധമായ അവസ്ഥ, ജീവിതനിലവാരവും ആയുസ്സും, തൊഴില്‍ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കാനും സാധ്യമാവാതെ വരും. കാരണം, ഈ വിവരങ്ങള്‍ സാധാരണ സെന്‍സസിന്റെ ഭാഗമായാണു ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ സമഗ്രമായ ഒരു ചിത്രത്തിനു പകരം വെറും ജാതിക്കണക്ക് മാത്രമാണു ലഭ്യമാവുന്നതെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇത്തരത്തില്‍ ജാതിസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതുതന്നെ ഭാവിയില്‍ ദേശീയസമ്പത്തിന്റെ പുനര്‍വിതരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ നീതിനിഷ്ഠമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനായി രാജ്യത്തെ വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ സംബന്ധിച്ച യഥാര്‍ഥവും സത്യസന്ധവുമായ ഒരു ചിത്രം ലഭിക്കണമെന്നതാണ് ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനം തന്നെ. സാമൂഹികനീതി ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍പദ്ധതികള്‍ ഫലപ്രദമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് അത്തരമൊരു യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം വേണം. അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കണം.


ജൂണില്‍ പ്രത്യേകമായി ജാതി സംബന്ധമായ സെന്‍സസ് എന്ന പരിപാടിയോടു വിയോജിക്കുന്നതിനു വേറെയും ശക്തമായ നിരവധി കാരണങ്ങളുണ്ട്. ജൂണ്‍-സപ്തംബര്‍ കാലഘട്ടം ദേശവ്യാപകമായി ഇത്തരമൊരു പരിപാടി നടപ്പാക്കുന്നതിന് ഒട്ടും പറ്റിയ വേളയല്ല. കാരണം, ഉത്തരേന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ കടുത്ത വേനല്‍ക്കാലമായിരിക്കും അപ്പോള്‍; അതേസമയം, ദക്ഷിണേന്ത്യയില്‍ മഴയും വെള്ളപ്പൊക്കവുമായിരിക്കും. മാത്രമല്ല, ആ കാലത്തു മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്കൂള്‍ അവധി കഴിഞ്ഞു പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കും. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തിന് ആവശ്യമായ 21 ലക്ഷം വിവരശേഖരണപ്രവര്‍ത്തകരെ അധ്യാപകസമൂഹത്തില്‍ നിന്നു കണ്െടത്താന്‍ പ്രയാസമാവും. അതിനു പുറമെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു സെന്‍സസ് കഴിഞ്ഞയുടനെ ഇതിന് ആവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സൌകര്യങ്ങളും വീണ്ടും പ്രാദേശികതലത്തില്‍ ഒരുക്കുകയെന്നതു ക്ഷിപ്രസാധ്യമാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, പേരിന് ഒരു സെന്‍സസ് എന്നല്ലാതെ തൃപ്തികരമായ ഒരു വിവരശേഖരണ പ്രവര്‍ത്തനം നടത്താന്‍ ആ സമയത്തു പ്രയാസമായിരിക്കും.


ജൂണില്‍ നടക്കുന്ന ജാതിസെന്‍സസിന് വീണ്ടും 2000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കണം. ഫെബ്രുവരിയില്‍ നടക്കുന്ന 2011 സെന്‍സസിന് ചെലവഴിക്കുന്ന 2240 കോടി രൂപയ്ക്കു പുറമെയാണിത്. ഫെബ്രുവരി സെന്‍സസില്‍ തന്നെ വലിയ പ്രയാസമൊന്നും കൂടാതെ ജാതിവിവരങ്ങളും ശേഖരിക്കാമെന്നിരിക്കെ ഇത്തരത്തില്‍ അനാവശ്യമായ അധികച്ചെലവ് അംഗീകരിക്കാവുന്നതല്ല.


സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍- അതു പുനപ്പരിശോധിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്- തീര്‍ച്ചയായും ജാതിസെന്‍സസും 2011 ഫെബ്രുവരിയില്‍ ശേഖരിക്കുന്ന സാമൂഹിക-സാമ്പത്തികാദി മറ്റു വിവരങ്ങളുമായി സംയോജിപ്പിച്ചു സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ ഒരുക്കണം. അതിനുള്ള തയ്യാറെടുപ്പുകളും നടത്തണം. അങ്ങനെ മാത്രമേ ആ രണ്ടു ഘടകങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു രാജ്യത്തെ വിവിധ ജാതികളുടെ എണ്ണം മാത്രമല്ല, സാമൂഹിക-സാമ്പത്തിക സ്ഥിതി കൂടി വ്യക്തമായി കണ്െടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, അതുപോലും അത്രയൊന്നും തൃപ്തികരമാവുകയുമില്ല. കാരണം, ജനസംഖ്യയില്‍ ഒരു വലിയ ഭാഗം (ഏതാണ്ട് 20 ശതമാനം) വിവിധ കാരണങ്ങളില്‍ ഈ സമയത്തു തങ്ങളുടെ താമസസ്ഥലം മാറ്റിയിരിക്കും.


ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നത് സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനെ ബാധിക്കുമെന്നും അതിന്റെ ഗുണവശങ്ങളെ ഇല്ലായ്മ ചെയ്യുമെന്നുമൊക്കെയുള്ള ചില വാദമുഖങ്ങള്‍ ഈയിടെയായി ഉന്നയിക്കപ്പെടുന്നുണ്ട്. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ ശക്തി വലുതാക്കിക്കാണിക്കാനായി കുടുംബാംഗങ്ങളുടെ സംഖ്യ കൂട്ടിപ്പറയുമെന്നും ചിലര്‍ പറയുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമായ വാദമുഖങ്ങളാണ്. കാരണം, സെന്‍സസ് വ്യക്തിയുടെ എല്ലാ വിവരങ്ങളും (പേര്, ലിംഗം, വിദ്യാഭ്യാസം, കുടുംബം, തൊഴില്‍ എന്നിങ്ങനെ) ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇല്ലാത്ത ഒരാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നത് സംഭവ്യമേയല്ല. മാത്രമല്ല, തെറ്റായ വിവരം നല്‍കുന്നതിനെതിരേയുള്ള നിയമനടപടികളും ഓരോ വിവരവും പുനപ്പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നുണ്ട്. ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1871-1931 കാലഘട്ടത്തിലും പട്ടികജാതി-പട്ടികവര്‍ഗ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1951-2001 കാലഘട്ടത്തിലും എണ്ണം കൂട്ടിപ്പറയുന്നതു സംബന്ധിച്ച് യാതൊരു പരാതിയും ഉന്നയിക്കപ്പെടുകയുണ്ടായില്ല.


2011 ഫെബ്രുവരിയില്‍ നടക്കുന്ന പൊതു സെന്‍സസിന്റെ ഭാഗമായിത്തന്നെ ജാതിവിവരം ശേഖരിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. വിവരശേഖരണത്തിനു തയ്യാറാക്കിയ ഷെഡ്യൂളില്‍ പട്ടികജാതി-പട്ടികവര്‍ഗം സംബന്ധിച്ച കോളം ജാതി എന്നാക്കി മാറ്റിയാല്‍ മതി. അങ്ങനെ വന്നാല്‍ നേരത്തേ ശേഖരിച്ച മറ്റു സാമ്പത്തിക-സാമൂഹിക വിവരങ്ങളും ജാതിയും തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ സാധ്യമാവും. അതിനാല്‍ത്തന്നെ ജാതി സംബന്ധമായ വിവരങ്ങള്‍ 2011ലെ പൊതു സെന്‍സസ് റിപോര്‍ട്ടിന്റെ ഭാഗമായി ലഭ്യമാക്കാനും സാധിക്കും. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ നിശ്ചയിച്ച മുന്‍കൂര്‍ സെന്‍സസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്കു മാറ്റിവച്ചാല്‍ രാജ്യമൊട്ടാകെ പുതിയ ഷെഡ്യൂളുകള്‍ തയ്യാറാക്കി ഒറ്റയടിക്കു വിവരശേഖരണപ്രക്രിയ നടപ്പാക്കാവുന്നതേയുള്ളൂ.
സെന്‍സസ് രണ്ടു ഘട്ടമായി നടപ്പാക്കുന്നതിന് എതിരായ വാദമുഖങ്ങള്‍ പ്രധാനവും ശക്തവുമാണ്. എന്നിട്ടും എന്തിനു കാബിനറ്റ് ഇത്തരമൊരു തീരുമാനത്തിലെത്തി എന്നത് അതിശയകരമാണ്. ജാതിവിവര ശേഖരണത്തിനു വേണ്ടി ജൂണില്‍ വീണ്ടുമൊരു സെന്‍സസ് എന്നത് ഭരണപരമായും സാമ്പത്തികമായും നിര്‍വഹണപരമായും ആലോചിച്ചാല്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. ജാതിസംവരണ സെന്‍സസില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തണമെങ്കിലും സര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം മാറ്റി ഒന്നിച്ചുള്ള സെന്‍സസ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കണം.

(ഒപ്പിട്ടവര്‍: ഡോ. എം വിജയനുണ്ണി- മുന്‍ സെന്‍സസ് കമ്മീഷണര്‍; പ്രഫ. സതീഷ് ദേശ്പാണ്ഡെ- ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്; പ്രഫ. യോഗേന്ദ്ര യാദവ്- സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ്; പ്രഫ. സുഖദേവ് തോരാത്ത്- ചെയര്‍മാന്‍, യു.ജി.സി; പ്രഫ. എസ് ജാഫെത്- നാഷനല്‍ ലോ സ്കൂള്‍, ബാംഗ്ളൂര്‍; ഡോ. ചന്ദന്‍ ഗൌഡ- നാഷനല്‍ ലോ സ്കൂള്‍; പ്രഫ. രവിവര്‍മ കുമാര്‍- സീനിയര്‍ അഡ്വക്കറ്റ്.)

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

പോപ്പുലര്‍ ഫ്രണ്ട്‌ എന്ന മീശ മാധവന്‍

സാത്താന് സ്തോത്രം! കേരളത്തില്‍ പുത്തരിയല്ലെങ്കിലും ഇത്തവണ ഒരു  'കൈ വെട്ടു' കുറ്റം,  ഇസ്രയേലിന്റെയും അതുവഴി  അന്താരാഷ്ട്ര മാധ്യമങ്ങളുടെയും  ശ്രദ്ധ പിടിച്ചു പറ്റി. തൊടുപുഴ ന്യൂ മാന്‍ കോളേജിലെ പ്രൊഫസര്‍ T J ജോസഫ്‌ എന്ന അധ്യാപകന്റെ കൈ വെട്ടി മാറ്റിയ കേസില്‍ 53 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു! ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ എങ്കിലും പ്രതികളുടെ എണ്ണത്തിലെ ബാഹുല്യം  കൊണ്ട് കുറ്റം ശ്രദ്ധേയമാണ്. 
മത നിന്ദ നടത്തിയതിനു പിടിയിലായ Prof ജോസഫ്‌ 
'മഠയന്‍' എന്ന് കേരള വിദ്യാഭ്യാസ മന്ത്രി സാക്ഷ്യപ്പെടുത്തിയ  ഈ അധ്യാപകന്റെ കൈ വെട്ടുന്നതിനു പകരം,പരദൂഷണം തൊഴിലാക്കിയ, മലയാളത്തിലെ ഏതെങ്കിലും ഒരു ടി വി ചാനെലുകാരന്റെ നാവ്   പിഴുതെടുത്തിരിന്നുവെങ്കില്‍ പൊതു ജനം 'പോപ്പുലര്‍ ഫ്രണ്ട്' കാരെ പൂവിട്ടു പൂജിക്കുമായിരുന്നു. ഔചിത്യ ബോധമില്ലാത്ത, അന്യരുടെ സ്വകാര്യതയെ മാനിക്കാത്ത, പട്ടിണി കാരണം വിഷം കഴിച്ചു മരിച്ച ദരിദ്രന്റെ മരണവീട്ടിലേക്ക് വീഡിയോ ക്യാമറയുമായി കടന്നു വരുന്ന 'പാഷാണം വര്‍ക്കിമാര്‍' എന്ന നിലയിലാണ്  മിക്ക  മാധ്യമ പ്രവര്‍ത്തകരെയും, പൊതു സമൂഹം കാണുന്നത്.
ജോസഫ്‌ തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഭാഗം താഴെ. 

മുഹമ്മദ്‌  : പടച്ചോനെ, പടച്ചോനെ
ദൈവം  : എന്താടാ നായിന്റെ മോനെ! 
മുഹമ്മദ്‌ : ഒരു  അയില,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
ദൈവം : മൂന്നു കഷണമാണെന്നു എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!

ഒരു ജോസഫ്‌ പാരഡി:

പ്രൊഫ. ജോസഫ്‌  : പിതാവേ, പിതാവേ 
സാത്താന്‍  : എന്താടാ നായിന്റെ മോനെ! 
പ്രൊഫ. ജോസഫ്‌ : ഒരു  വലതു കൈ,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
സാത്താന്‍  : സ്വന്തം കൈക്ക് ഏറ്റ വെട്ടുകള്‍ ഒന്നൊന്നായി എണ്ണി നോക്കാന്‍  എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!
(ഒറിജിനല്‍ ചോദ്യ പേപ്പര്‍ ചിത്രമായി അവസാനം കാണാം)
സാമാന്യ ബോധമുള്ള, നാലക്ഷരം എഴുതാനറിയാവുന്ന ഒരാളും, 'വിശ്വാസിയായ  മന്ദബുദ്ധി' പ്രൊഫസര്‍ തയ്യാറാക്കിയ പോലെ ചോദ്യ പേപ്പര്‍ രൂപപ്പെടുത്തുകയില്ലെന്നു കാണിക്കാനാണ് ഇത്തരം വില കുറഞ്ഞ ഒരു പാരഡി എനിക്ക് കുറിക്കേണ്ടി വന്നത്. വായനക്കാര്‍ സദയം ക്ഷമിക്കുക. 

ഞാന്‍  പൊതു സമൂഹത്തിലെ ക്രിസ്ത്യന്‍ സേവനങ്ങളെ കുറച്ചു കാണുന്നില്ല.  ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 % മാത്രമാണെങ്കിലും അവരാണ് രാജ്യത്തെ 20 % പ്രാഥമിക വിദ്യാഭ്യാസ സൌകര്യവും, 10 % സാക്ഷരത, പൊതു ജനാരോഗ്യ മേഖലകളും, 25 % അനാഥ അഗതി മന്ദിരങ്ങളും 30 % കുഷ്ഠ രോഗികള്‍, വികലാന്ഗര്‍, എന്നിവയെ പരിചരിക്കുന്ന കേന്ദ്രങ്ങളും നടത്തുന്നത്  എന്ന്  ഇന്ത്യയുടെ ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. താഹിര്‍ മഹ്മൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.   


ജാതീയത മാറാത്ത വിമോചനം 
മണ്ടന്‍ ജോസഫിന് പിന്തുണയുമായി  ഒരു ചെന്നായ കൂട്ടം കേരളത്തിലുണ്ട്. അതില്‍ മുന്നിലുള്ളത് ഒറീസയില്‍ ക്രിസ്ത്യാനികളെ പച്ചക്ക് കത്തിച്ചു കൊന്ന 'കാവി  ഭീകരര്‍'! കോളേജ് നടത്തുന്ന സഭ ജോസഫിനെ നിരാകരിച്ചുവെന്നത് നല്ല കാര്യം. പക്ഷെ   'liberation  theology' കൊണ്ട് മോചിപ്പിക്കാവുന്നതിനും അപ്പുറത്താണ് വിവിധ മുന്നാക്ക ക്രിസ്ത്യന്‍ സഭകളില്‍  ഒളിഞ്ഞിരിക്കുന്ന  സവര്‍ണ ജാതീയ സങ്കല്‍പ്പങ്ങള്‍.

എന്നെ അല്ഭുതപ്പെടുതുന്നത് ഈ മണ്ടന്‍ അധ്യാപകന് ലഭിക്കുന്ന ചില  'ഉദര ബുദ്ധി ജീവി' കളുടെ പിന്തുണ ആണ്. പ്രത്യേകിച്ചും മുഖ്യ ധാര വിപ്ലവ പക്ഷത്തിന്റെ. ഇത്തരം രക്ത സാക്ഷി പരിവേഷം ആണല്ലോ 'സര്‍വീസ് സംഘടനാധിഷ്ടിത വിപ്ലവത്തിന്റെ' അടിസ്ഥാന രഹസ്യം. അങ്ങോരുടെ ചോദ്യ പേപ്പര്‍ വായിച്ചാല്‍ എന്ത് കൊണ്ടും പു ക സ യുടെ നേതൃ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണ് പ്രൊഫസര്‍ T J ജോസഫ്‌ എന്ന് എതൊരു 'ബേബി'ക്കും തോന്നി പോകും. ജോസഫിനെ  മുമ്പ്  'മഠയന്‍' എന്ന് വിളിച്ച എം എ ബേബി, പിന്നീട്  'ജോസഫ്‌ പുണ്യവാളന്‍' ആക്കി ഉയര്ത്തെഴുന്നെല്‍പിച്ചു.  ബേബിക്കും കുറച്ചൊക്കെ സമുദായ സ്നേഹം കാണുമല്ലോ. പക്ഷെ, എന്താണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉദാത്ത ഭാവം സഖാക്കളെ ?

'നായിന്റെ മോനെ'പൊതു പഠന പദ്ധതിയുടെ ഭാഗമാവുന്നു!

'പൊതു പഠനം' (public education) എന്നത് ഒരു നിര്‍ണിത ചട്ടകൂടിനകത്തു വിവിധ സമൂഹങ്ങള്കിടയില്‍ പൊതു ധാരണയോടെ നിര്‍മിച്ചെടുത്ത ഒന്നാണ്. ഒരു ബഹു സ്വര സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്രം പ്രകടിപ്പിക്കാനായി ഒരു പാട് മേഖലകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്നിരിക്കെ ജോസഫ്‌ എന്തിനു "നായിന്റെ മോനെ" എന്ന പദം 'പൊതു പഠന' മേഖലയിലേക്ക് ഉള്‍പ്പെടുത്തി? പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റാണു  ജോസഫ്‌ ചെയ്തത്.  

'കൈവെട്ടിനെ' മാധ്യമങ്ങള്‍ പര്‍വതീകരിച്ചപ്പോള്‍, മൌലികമായ ഇക്കാര്യം  ചര്‍ച്ച  ചെയ്യപ്പെടാതെ പോയി. 'തെറി പഠിപ്പിക്കുന്നവനാകണം അദ്ധ്യാപകന്‍' എന്നൊരു DPEP വിപ്ലവമാണ് ഇവിടെ നടന്നത്.   'ലെഫ്.കേണല്‍. പൂജനീയ ശ്രീ. മോഹന്‍ ലാല്‍ നായര്‍',  മലയാള പ്രേക്ഷകരെയും സുകുമാര്‍ അഴീക്കോടിനെയും നോക്കി സ്ഥിരമായി പുലമ്പുന്ന പദം ആയതിനാല്‍ "നായിന്റെ മോന്‍" സിലബസില്‍ ഉള്പ്പെടുത്തെണ്ടതുണ്ടോ?  SFI കുഞ്ഞാടുകളും ABVP വാനരപടയും  "നായിന്റെ മോന്‍" സിലബസില്‍ ഉള്പെടുതാനായുള്ള സമരത്തിലാണെന്നു കേള്‍ക്കുന്നു!  

ഒരു  തെരുവിലെ കള്ള് കുടിയന്റെ പ്രകടനവും തെറി വിളിയും ആവിഷ്കാര സ്വാതന്ത്ര്യം ആയി ചിലരെങ്കിലും അന്ഗീകരിക്കുമെങ്കിലും നമ്മുടെ പൊലിസ് 'കൈകൂലി' ലക്ഷ്യമാക്കിയെങ്കിലും കേസ് എടുക്കാറുണ്ട്. എന്നാല്‍ ചോദ്യ പേപ്പറില്‍ വിഡ്ഢിത്തം എഴുതിയതിനു വെട്ടേറ്റ  ജോസഫിനെ  ഭരണകൂടം കുറ്റ വിമുക്തമാക്കുകയും പിന്നീട്  രക്തസാക്ഷിയാക്കി ഉയര്‍ത്തുകയും ചെയ്യുന്നു ! രണ്ടു ഭാഗത്തും നടന്ന കുറ്റങ്ങള്‍ക്ക്  ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ ഉള്ളില്‍ നിന്ന് കൊണ്ട് ശിക്ഷ വാങ്ങി കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം.  അല്ലാതെ നീതിയില്‍ ഇരട്ട സ്വഭാവം കാണിക്കലല്ല.  ജോസഫിന്റെ കാര്യത്തില്‍ 'സഭ' പിന്നീട് കുറച്ചെങ്കിലും മാന്യമായ ശിക്ഷ നല്കിയന്നെത്  ശുഭാത്മകം.  ഒരു പക്ഷെ, ഇയാളെ മുമ്പേ സര്‍വീസില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കില്‍  ഈ കൈവെട്ടു പോലും നടക്കുമായിരിന്നില്ല.

ജോസഫിന് കുറച്ചു 'വീഞ്ഞോ' 'ആന മയക്കി'യോ  സേവിച്ച ശേഷം തെരുവില്‍ ചെന്ന് "നായിന്റെ മോനെ" എന്ന് വഴിപോക്കന്മാരെ നോക്കി വെല്ലു വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പൊതു പഠന രീതിയിലുള്ള ചോദ്യ പേപ്പറില്‍ "നായിന്റെ മോനെ" ഉള്പ്പെടുതുവാനുള്ള സ്വാതന്ത്ര്യം  അദ്ദേഹത്തിന്  സമൂഹം പതിച്ചു നല്‍കുന്നില്ല. എന്നാല്‍ ഇതിനുള്ള പ്രതിവിധി കൈവെട്ടല്ല എന്നും ഞാന്‍ കരുതുന്നു. എന്നാല്‍ മുസ്ലിംകള്‍ക്കെതിരെ  തെക്കന്‍ കേരളത്തില്‍ ചില 'മുന്നാക്ക നായര്‍ നസ്രാണി ശക്തികള്‍' നടത്തി കൊണ്ടിരിക്കുന്ന 'love jihad', 'islamic terrorism' പോലെയുള്ള പല  വ്യാജ പ്രചാരണങ്ങളും 'പോലിസ്, മാധ്യമ, ജുഡീഷ്യല്‍  വേട്ടയും' വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങളും  ആണ് കൈവെട്ടിലേക്ക് നയിച്ച സാമൂഹ്യ ഘടകങ്ങള്‍  എന്നതാണ് വസ്തുത. 

ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഷയോടും മത ചിന്ഹങ്ങലോടുമുള്ള തന്റെ വെറുപ്പും പരമ പുച്ചവും 'പൊതു പഠനത്തിലെ' (public education) ചോദ്യ പേപ്പറില്‍ കൂടെ‌   T J ജോസഫ്‌ ഔദ്യോഗികമായി രേഖപെടുത്തിയതോടെ, മുസ്ലിം സമൂഹം കൂടുതല്‍ പ്രകോപിതരായി.  ജോസഫ്‌ ഒരു മന്ദ ബുദ്ധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അക്രമികള്‍ വെട്ടിയതായിരിക്കണം. അവരുടെ അടിസ്ഥാന ലക്‌ഷ്യം തെക്കന്‍ കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തുന്ന മുന്നാക്ക കൂട്ടുകെട്ടിന് (forward class) എതിരെ ഒരു 'വാണിംഗ് ഷോട്ട്' ആകാം. സാമൂഹ്യ നീതി  പരാജയപ്പെടുന്നിടത്ത് പ്രതി ക്രിയകള്‍ വരുന്നത് കൈ വെട്ടു പോലെയുള്ള പ്രാകൃത ശിക്ഷ വിധിയിലൂടെ ആയിരിക്കും എന്ന് അഭിനവ നീതി സാരം. മുസ്ലിംകള്‍ കക്ഷികളായ 'ബാബറി മസ്ജിദ്' പോലുള്ള കേസുകളില്‍ വിധി പറയാനെടുക്കുന്ന പതിറ്റാണ്ടുകളുടെ കാല ദൈര്‍ഘ്യം കണക്കിലെടുത്ത് 'ഇന്‍സ്റ്റന്റ് ശിക്ഷ' നടപ്പാക്കുന്നതാണ് മെച്ചം എന്ന് ചിലര്കെങ്കിലും തോന്നി തുടങ്ങിയിരിക്കുന്നു!

കീഴാള വര്‍ഗ്ഗത്തിന്റെ ചെറുത്തു നില്പുകള്‍

യാഥാസ്ഥിതികമായ സമൂഹങ്ങള്‍ക്കുള്ളില്‍  നടക്കുന്ന മൌലികവും പുരോഗമാനപരവുമായ  മാറ്റങ്ങളെ 'മുഖ്യധാര' ശക്തികള്‍ എന്നും എതിര്‍ത്തിട്ടുണ്ട്.  വിഭവങ്ങളുടെ ഉടമസ്ഥാവകാശം ചൂഷകന്‍ വെറുതെ കൈവിട്ടു കൊടുക്കാറില്ല.  അധസ്ഥിതന്‍ അവന്റെ പങ്കു നേടിയെടുക്കുന്നതോടെ സാമൂഹ്യ മാറ്റം സംഭവിക്കുന്നു.  പുറത്തു 'പുരോഗമനപരവും' (progressive) അകത്തു 'ജാതീയവുമായ'(caste oriented) ഒരു കപട സമൂഹമാണ് കേരളം. ഈ സാമൂഹ്യാവസ്തക്ക് ഗുണപരമായ ഒരു പരിണാമം അനിവാര്യമാണ്.  ഹീനമായ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ്‌കള്‍ പര്യാപ്തമല്ലെന്നു  പിന്നാക്ക ജാതി സംഘടനകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വം (cultural and political identity) പുനസ്ഥാപിക്കാതെ രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ പങ്ക് ലഭിക്കില്ലെന്ന് അവരില്‍ പലര്‍ക്കും ബോധ്യമായി.  ഇന്ത്യയിലെ എല്ലാ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കീഴാളരുടെ ഈ തിരിച്ചറിവുണ്ട്.

പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകലെ (neo social movements) ഭരണ കൂടം 'കൊടും ഭീകരവാദി'കളായി കാണുന്നത് അവയുടെ ഒറ്റപെട്ട ചെറുത്തു നില്പുകള്‍ പോലും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ഹനിക്കുമെന്നതിനാല്‍ മാത്രമാണ്. 'ഭീകരത' പട്ടം രാഷ്ട്രീയ ശത്രുക്കളുടെ മേല്‍ പതിക്കാന്‍ സവര്‍ണന്റെ നാട്ടില്‍ നിയമ തടസ്സമൊന്നും നിലവിലില്ല. പീഡിതരുടെ ചെറുത്തു നില്പുകള്‍ ഭരണകൂടങ്ങള്‍ 'ഭീകരത' യാക്കി പെരുപ്പിച്ചു കാണിക്കുന്നത് ചരിത്രതിലാദ്യമല്ലല്ലോ?  പാശ്ചാത്യ ലോകത്തിനു 'നെല്‍സണ്‍ മണ്ടേല'  ഒരു കാലത്ത് അറിയപ്പെടുന്ന ഭീകരനായിരുന്നു!  ബ്രിട്ടീഷ് കാര്‍ക്ക് ഭഗത് സിങ്ങും. ഇന്നത്തെ കേരള മുഖ്യമന്ത്രിയായ സഖാവ് അച്ചുതാനന്ദന്‍ പോലും പോലിസ് സേനക്കും വലതു പക്ഷ മാധ്യമങ്ങള്‍ക്കും മുന്നില്‍ ഒരു തീവ്ര വാദിയായിരിന്നു.

ഇവിടത്തെ  ആദിവാസിയും ദളിതനും എന്നും 'അടിച്ചു പൂസായി' ദരിദ്രനായി  ജീവിച്ചു മരിക്കട്ടെ എന്നതാണ് നായര്‍ - നസ്രാണി മുന്നോക്കക്കാരന്റെ നിലപാട്. മുസ്ലിംകള്‍ കുറച്ചു ചായ കച്ചവടവും ചില പലചരക്കു കടകളും പിന്നെ 'മ്ലേച്ചമായ ഇറച്ച്ചിവെട്ടും' ഒക്കെ ആയി കഴിഞ്ഞു കൂടിയാല്‍ മതിയെന്നും ഈഴവര്‍ക്ക് സാധാരണ തൊഴിലുകലോടൊപ്പം കുറച്ചു 'കള്ള് ഷോപും' പിന്നെ ഇത്തിരി   ക്ലാര്‍കുമാരും ആയി കോട്ടെയെന്നും ലതീന്കാര്‍ക്ക് മത്സ്യ കച്ചവടം മതിയെന്നും ആദിവാസികള്‍ക്ക് ഭൂമിയടക്കം യാതൊന്നും വേണ്ടെന്നും ഒക്കെ മുന്നാക്ക സഖ്യം കരുതുന്നുണ്ട്. ഇവിടെയാണ്‌ സംഘട്ടനങ്ങളുടെ സാമൂഹ്യ പരമായ കാതല്‍ കിടക്കുന്നത്.

ദളിത്‌ വേട്ടക്കെതിരെ ഡി എച് ആര്‍ എം പ്രവര്‍ത്തകരുടെ സമരം
ഇയ്യിടെ വര്‍ക്കലയിലെ ദളിതരില്‍ ചിലര്‍ ബുദ്ധിപരമായ ഒരു തീരുമാനം കൈകൊണ്ടു. മയക്കു മരുന്നും മദ്യപാനവും നിര്‍ത്തിയതായി അവര്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവിടത്തെ കീഴാളന് മെച്ചപ്പെട്ട കുടുംബ ജീവിതങ്ങള്‍ ആയി തുടങ്ങി. കീഴാളന് സ്വയം ബഹുമാനം തോന്നുകയും നായന്മാരും അവനും ഇന്നാട്ടിലെ തുല്യ പൌരന്മാരനെന്നും ബോധ്യം വരികയും ചെയ്തു. ഇതോടെ പെരുന്നയിലെ നായര്‍ പ്രമാണിമാര്‍ക്ക് അടിമ പണിക്കു ദളിത്‌ കീഴാളനെ കിട്ടാതായി. അങ്ങിനെയാണ് ഡി എച് ആര്‍ എം എന്ന മനുഷ്യാവകാശ സംഘത്തിലെ വിവേക ശാലികളായ യുവ സമൂഹത്തെ കേരളത്തിലെ മാധ്യമ ഇടതു വലതു പക്ഷങ്ങള്‍ 'ഭീകര സംഘടന' ആയി വാഴ്ത്തപ്പെടുത്തിയത്. ഇടതു വിപ്ലവ ഭരണകൂടം അവരിലെ ഗര്‍ഭിണികളെ പോലും മൂന്നാം മുറയോടെ പീഡിപ്പിച്ചു! DHRM  കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു 5000 ഇല്‍ പരം വോട്ടു നേടിയ, നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമാണ്.

പോപ്പുലര്‍ ഫ്രണ്ട് എന്ന 'കൊടും ഭീകര ജീവി'

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ കാര്യമെടുക്കാം. അവരുടെ മുന്‍ രൂപമായ NDF തുടങ്ങിയത് മുതല്‍   മുന്നോട്ടു വെച്ച പ്രധാന മുദ്രാവാക്യം 'സാമൂഹ്യ നീതി' (social justice) യെ കുറിച്ചായിരിന്നു. തൊഴില്‍, വിദ്യാഭ്യാസം, വ്യവസായം, തുടങ്ങിയ എല്ലാ അടിസ്ഥാന മേഖലകളിലും  മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍  നിന്നും 'പിന്നാക്ക' സമുദായങ്ങളെ അകറ്റി നിര്‍ത്തുന്ന 'മുന്നാക്ക' സമൂഹത്തിന്റെ 'exclusive' ദാര്ഷ്ട്യത്തെ   അവര്‍ ചോദ്യം ചെയ്തു.  ഈഴവ, ലത്തീന്‍, ദളിത്‌, ആദിവാസികള്‍, നവ ഇടതുപക്ഷം (new left) തുടങ്ങിയ വിഭാഗങ്ങളെ  അവര്‍ ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ പരമ്പരാഗത മുസ്ലിം സംഘടനകളുടെ രീതിയില്‍  നിന്നും വ്യസ്തസ്തമായി  മുസ്ലിം സ്ത്രീകളുടെയിടയില്‍  Kerala Womens Front  എന്ന സിവില്‍ ആക്ടിവിസ്റ്റ് സംഘടനക്ക് അവര്‍ രൂപം കൊടുത്തു.  സാമൂഹ്യ ശാക്തീകരണത്തിന് (empowerment) ഉതകുന്ന തുറന്ന ചര്‍ച്ചകള്‍ അവര്‍ നടത്തി. ആരോഗ്യ മേഖലയില്‍ പോലും അവര്‍ കാമ്പയിന്‍ നടത്തി. ഭരണഘടനാനുസ്രിതമായി, ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഓരോ പിന്നാക്കക്കാരനും  ലഭിക്കേണ്ട 'തുല്യ മനുഷ്യാവകാശത്തെ' (human rights) കുറിച്ച് അവര്‍ സമൂഹത്തെ ബോധാവാന്മാരാക്കുകയും നിയമപരമായി നിഷേധങ്ങളെ നേരിടുകയും ചെയ്തു. മുന്നാക്കക്കാരന്‍ നിര്‍ണയിച്ച 'മുഖ്യധാര'ക്ക് (establishment) എതിരായ  ഇത്തരം 'ബുദ്ധിപരമായ' നീക്കങ്ങള്‍ കാരണമാണ്    'പോപ്പുലര്‍ ഫ്രണ്ട് ' എന്ന സംഘടനയുടെ മേല്‍ 'തീവ്രവാദവും' പിന്നീട് 'ഭീകരവാദവും' ആരോപിക്കാനിടയായത്‌.  ഇതിനിടയില്‍ 'പോപ്പുലര്‍ ഫ്രണ്ട് , CPM, RSS എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍  ചില സന്ഘര്‍ഷങ്ങലുണ്ടായി എന്നതും അപൂര്‍വമായി അവ ഇരു ഭാഗത്തും മരണം കൊയ്ത 'വെട്ടുകള്‍' ആയി എന്നതും ഞാന്‍ കാണാതിരിക്കുന്നില്ല

പക്ഷെ എന്റെ നിരീക്ഷണത്തില്‍ 'പോപ്പുലര്‍ ഫ്രണ്ട്' നേതാക്കള്‍ പൊതുവേ ബുദ്ധിപരമായ ഒവ്ന്നത്യം പുലര്‍ത്തുന്നവര്‍ ആണ്. ജോസെഫിനെ പോലുള്ള ഒരു 'മന്ദബുദ്ധിയെ വെട്ടിയത് ' പോലുള്ള  ഒരു കയ്യബദ്ധം ചെയ്യാന്‍ അവരുടെ നേതാക്കള്‍ അണികളെ പ്രേരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സാമൂഹ്യ നീതി പരാജയപ്പെടുന്നിടത്ത്  ഇത്തരം ചെറുത്‌ നില്പുകള്‍ (resistance) ഉണ്ടാകുന്നത് സാമൂഹ്യ ഘടനയുടെ പരിണാമപരമായ അനിവാര്യത ആയി ഞാന്‍ കാണുന്നു.  

പോപ്പുലര്‍ ഫ്രണ്ട് കാരന്റെ വെട്ടു കൊണ്ട് ഗുണപരമായ മറ്റൊരു മാറ്റം കൂടെ ഉണ്ടായിരിക്കുന്നു. വെട്ടു ശീലമാക്കിയ സംഘ പരിവാരവും വിപ്ലവ പാര്ടിക്കാരും ടെലിവിഷന്‍  ചര്‍ച്ചകളില്‍ സമാധാനത്തെ കുറിച്ചും നിയമ വാഴ്ചയെ (rule of law) കുറിച്ചും സംസാരിക്കുവാന്‍ നിര്‍ബന്ധിതരായി. വെട്ടിന്റെ കുല ഗുരുക്കളായ  ഇക്കൂട്ടരൊക്കെ  ഇപ്പോള്‍ പൊതു ജന മധ്യത്തില്‍ 'മിതവാദി' കളായി മുഖം മിനുക്കാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍, പലര്‍ക്കും 'മാപ്ലാരോട്' പണ്ടത്തെ പോലെ നേരിട്ട് 'അങ്കട് മെക്കിട്ടു കയറാന്‍' (തൃശ്ശൂര്‍ ഭാഷയില്‍) ഇപ്പോള്‍ ഭീതിയാണ്. അത് കൊണ്ടാണ് പോലീസ് എന്ന "legalized criminals മായി ചേര്‍ന്നുള്ള 'പുതിയ ഭീകര നിയമ' പ്രകാരമുള്ള ഒളി യുദ്ധം. 

കേരളത്തിലെ മറ്റു പല  സംഘടനകളെ പോലെ തന്നെ, പോപ്പുലര്‍ ഫ്രണ്ട്കാര്‍  ഇതിനു മുമ്പും ചില 'വെട്ടുകളൊക്കെ' നടത്തിയിട്ടുണ്ട്. അവയൊക്കെ അവരെ വേട്ടയാടുന്ന RSS, സിപിഎം കക്ഷി പ്രവര്‍ത്തകര്‍ക്കെതിരെയായ്രുന്നു.  ഇത്തവണ കൈവെട്ടിന്റെ സാമൂഹിക പശ്ചാത്തലം കുറച്ചു കൂടി വിപുലമായി പോയി എന്നതാണ് വിഷയം. അതിലേക്കു നയിച്ച സാമൂഹ്യ കാരണങ്ങള്‍ തെക്കന്‍ കേരളത്തിലെ 'നായര്‍ നസ്രാണി മാടമ്പി' തരവുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നത്.
 

മതാതീതമായ മുന്നോക്ക ഐക്യം

മതമേതായാലും സവര്‍ണന്‍ ആയാല്‍  മതി 
തെക്കന്‍ കേരളത്തിലെ 'മുന്നാക്ക നായര്‍ നസ്രാണി' ബാന്ധവം ഇപ്പോഴും പിന്നാക്കക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍  , ഈഴവ, ദളിത്‌, ആദിവാസി  വിഭാഗങ്ങളുടെ ശാക്തീകരണത്തെ തടയിടാനുള്ള ഒരു അവിശുദ്ധ കൂട്ടായ്മയാണ്. പുറത്തൊരു സെകുലര്‍ സ്വഭാവം തോന്നുന്ന ഈ കൂട്ടുകെട്ടിന്റെ ഉള്ളിലിരിപ്പ് അതി മ്ലേച്ചമായ 'അയിത്ത' വിചാരമാണ്.
 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 

ഇന്ത്യയിലെ ഭരണക്രമത്തില്‍, ഉദ്യോഗസ്ഥ താല്പര്യങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനു മുകളില്‍ ശക്തമായ  'മേല്‍കോയ്മ' ഉണ്ട്.  80 കഴിഞ്ഞ നാരായണ പണിക്കര്‍ പിന്നാക്ക്ക ഭൂരിപക്ഷതിനെതിരെ ഇന്നും അഹന്തയോടെ സംസാരിക്കുന്നതും 'സമദൂര സിദ്ടാന്തം' എന്ന 'മനുവാദ രാഷ്ട്രീയം' തുടരുന്നതും ഇത് കൊണ്ടാണ്.  തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ സവര്‍ണ താല്പര്യങ്ങള്‍ സംരഷിക്കാന്‍ കഴിയുമെന്നത് കൊണ്ടാണ് പെരുന്ന്ന കേന്ദ്രീകരിച്ചുണ്ടാക്കിയ NDP എന്ന 'നായര്‍' രാഷ്ട്രീയ പാര്‍ടി വര്‍ഷങ്ങള്‍ക്കു മുമ്പേ പിരിച്ചു വിട്ടത്. 
ദില്ലിയിലെ കരുത്തരായ നായര്‍ ജാതി പട  NSS ചടങ്ങില്‍
'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണിന്നു NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്.

മുന്നാക്ക നസ്രാണിക്ക് ഉദ്യോഗസ്ഥ വൃന്ദം കൂടാതെ റബ്ബറും കുറെ മാധ്യമങ്ങളും തുണയായുണ്ട്. "അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കാം" എന്നാണ് ഇവരുടെ പ്രമാണം. 'അപോസ്തലന്‍' നാട്യമുള്ള ഇവരില്‍ പലര്‍ക്കും 'ജൂദാസിന്റെ' മനസ്സാണ്. ഏതു രാഷ്ട്രീയ സാഹചര്യത്തിലും നുണ പറഞ്ഞും, സുഖിപ്പിച്ചും, പാര വെച്ചും  തങ്ങളുടെ ജീവിതം ഭദ്രമാക്കുന്ന  നില നില്പിന്റെ കല (art of survival) ഇവരെ പോലെ അറിയാവുന്ന മറ്റൊരു സമൂഹവും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല. ഇവര്‍ ആന്തരികമായി 'ബ്രാഹ്മണ്യം' മനസ്സില്‍ സൂക്ഷിക്കുകയും 'അവശ ക്രിസ്ത്യാനി' യെ തെമ്മാടി കുഴിയിലേക്ക് താഴ്ത്തുകയും ചെയ്യും.'സുറിയാനി' സമൂഹത്തിലെ തൊട്ടുകൂടായ്മയുടെ നേര്കാഴ്ചയാണ് അരുന്ധതി റോയ് എഴുതിയ, ബുക്കെര്‍ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌" കൂടാതെ, കേരള സുറിയാനി സഭ ചരിത്രം കുറെ ബ്രാഹ്മണ, ജൂത വേരുകളുള്ളതാണ് താനും.
 

ഉന്നത ഉദ്യോഗസ്ഥ സമൂഹം, വ്യവസായങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍  ഈ മുന്നാക്ക സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ അവര്‍ക്ക്  ദരിദ്രരായ പിന്നാക്ക  സമുദായക്കാരെ പല മാര്‍ഗങ്ങളും ഉപയോഗിച്ച് ഒതുക്കാന്‍ കഴിയുന്നു.  ഇടതു ഭരണകൂടത്തിന്റെ പല ഇടപെടലുകള്‍ ഉണ്ടായിട്ടും, സ്വകാര്യ വിദ്യഭ്യാസവുമായും സംവരണവുമായും ബന്ധപെട്ട നീതി ന്യായ വിധികള്‍ കേരളത്തില്‍ ആരെയാണ് സഹായിച്ചതെന്ന് ഓര്‍ക്കുക.

ഇരട്ട നീതിയുടെ സാമൂഹ്യ പശ്ചാത്തലം 

ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍. 'പഴയ ഇടതു പക്ഷം'  ഇപ്പോള്‍  കേരളത്തില്‍  ഭരണകൂടം ആയി മാറിയതിനാല്‍, അവര്‍ക്ക്  'സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു 'ദേശ സ്നേഹി സര്‍ട്ടിഫിക്കറ്റ് ' ഉണ്ടായാല്‍  'ചൈനീസ് ചാരന്‍' അല്ല എന്ന് തല്‍കാലം അഭിമാനിക്കാം.

നമ്മുടെ 'ദേശീയ സുരക്ഷ' (national security) ഏജന്‍സികള്‍ എപ്പോഴും മുന്നാക്ക ജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട, പലപ്പോഴും ഭരണഘടനക്ക് വിധേയമല്ലാതെ (extra constitutional) പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ്‌. ഇവയില്‍ പലതിന്റെയും വരവ് ചെലവു കണക്കുകള്‍ ജന പ്രതിനിധി സഭയെ (parliament) അറിയിക്കെണ്ടതുമില്ല.  പിന്നാക്കക്കാരെ വേട്ടയാടാന്‍  സവര്‍ണരും, രാഷ്ട്രീയ എതിരാളികളെ നേരിടാനായി ഭരണകൂടവും സ്ഥിരമായി ദുരുപയോഗപ്പെടുത്തുന്ന സംവിധാനമായി ആഭ്യന്തര സുരക്ഷ ഏജന്‍സികള്‍ തരം താഴ്ന്നിരിക്കുന്നു. 

പൊതു ജനങ്ങളില്‍ നിരന്തരമായി  സുരക്ഷ ഭീതിയുണ്ടാക്കി, ആഗോള യുദ്ധ നിര്‍മാതാക്കളില്‍ നിന്നും ലഭ്യമാവുന്ന കോടികള്‍ വില മതിക്കുന്ന 'കമ്മീഷന്‍' മുന്നില്‍ കണ്ടു കൊണ്ട് രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വര്‍ഗം ഇതില്‍ പിടി മുറുക്കി കഴിഞ്ഞിരിക്കുന്നു.  രാജ്യത്തെ സ്ഫോടനങ്ങളില്‍ പലതും ഇക്കൂട്ടരുടെ ബിനാമികളിലൂടെ നടക്കുന്നതിനാലാണ്  അവ നമുക്ക് നിയന്ത്രിക്കാനകാത്തതും. നിയമ പരിപാലനത്തിന്റെ നിയന്ത്രണം എപ്പോഴും മുന്നാക്കക്കാരുടെ  കൈകളിലൂടെ മാത്രം സഞ്ചരിക്കുന്ന രീതിയിലാണ് രാജ്യത്തെ അധികാര ചാര്ട്ട് നില കൊള്ളുന്നത്‌ എന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ എപ്പോഴും സുരക്ഷിതരായി കഴിയുന്നു.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. രാജ്യത്തെ എത്ര വലിയ സാമ്പത്തിക കുറ്റവും 'പച്ച' നിറമുള്ള  ഒരു 'അണ്ടര്‍ വെയര്‍' ഒരു മുസ്ലിം ധരിക്കുന്നത്ര രാജ്യദ്രോഹ കുറ്റമാവില്ല!  'പാകിസ്ഥാന്‍' പതാകയിലും 'പച്ച' നിറം ഉള്ളതിനാല്‍ ഇത് കൊടിയ ദേശദ്രോഹ പ്രവര്‍ത്തനമായി കണ്ടു പ്രതിയെ ജാമ്യമില്ലാതെ ജയിലില്‍ അടക്കാം.

24,000 കോടി രൂപയുടെ  ഭീമാകാരമായ കോര്‍പ്പറേറ്റ് തട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ ശ്രീ. രാമലിംഗ രാജു  എന്ന 'പാവം മുന്നാക്കക്കാരന്‍' ഇന്ന്  'ജാമ്യത്തിലാണ്'. ഒരു 'തട'യില്ലാത്ത 'നസീര്‍' മൊബൈല്‍ ഫോണിലേക്ക്  വിളിച്ച കുറ്റത്തിന് വികലാംഗനായ മദനിയെ ജയിലിലടക്കുകയും തുടര്‍ച്ചയായി  ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു!

കേരളത്തിലെ കോടതികളുടെ കാര്യവും തഥൈവ.  ഈ അടുത്ത കാലത്താണ് ജാതി സര്‍ട്ടിഫിക്കറ്റ്മായി ബന്ധപ്പെട്ട ഒരു ചെറിയ സാങ്കേതിക പ്രശനം ഉയര്‍ത്തി, ദളിതനായ  പാര്‍ലിമെന്റ് അംഗം  ശ്രീ. കൊടിക്കുന്നില്‍ സുരേഷിന്റെ  തെരഞ്ഞെടുപ്പു ഹൈക്കോടതി  അസാധു ആക്കിയത്.  ആര്‍ ബാലകൃഷ്ണ പിള്ള അടക്കമുള്ള പല നായര്‍ ഹിന്ദു പ്രമാണിമാരും സുരേഷിനെ പണ്ടേ ശത്രു സ്ഥാനത് പ്രതിഷ്ടിച്ചതാണ്.  സുരേഷിന്റെ  മാതാ പിതാക്കള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നുവെന്നും, അദ്ദേഹം 'ശുദ്ധി' ചെയ്തു ഹിന്ദു ആയെന്നും അല്ലെന്നും തര്‍ക്കം  നില നില്‍ക്കുന്നു. 'ഒബാമ' ഒരു മുസ്ലിമാണെന്ന് അമേരിക്കന്‍ വലതു പക്ഷം പറയുന്ന പോലെയാണ് സുരേഷിന്റെ കാര്യവും.
'ഇന്ത്യ ഒരു കോര്‍പ്പറേറ്റ് ഹിന്ദു രാഷ്ട്രമാണ്' എന്ന് അരുന്ധതി റോയ്  ഇയ്യിടെ CNN-IBN ഇന്റര്‍വ്യൂവില്‍  പറഞ്ഞത് എത്ര ശരി!

വായന ഭീകര കുറ്റമാകുന്ന കേരളം!

ഇവിടെ ടി.ജെ. ജോസഫ്‌ പള്ളിയില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനി ആണെങ്കിലും, 'പര മതനിന്ദ' ആരോപിക്കപ്പെട്ടെങ്കിലും ആരും അയാളെ  'തീവ്രവാദിയെന്ന് 'കുറ്റപ്പെടുത്തിയില്ല.  അയാളെ  അറസ്റ്റ് ചെയ്തതിനു പിന്നാലെ  കോടതിയില്‍ നിന്നും  ജാമ്യം ലഭിക്കുകയും ചെയ്തു.  എന്നാല്‍ മറുഭാഗത്ത്‌,  കേരള ചരിത്രത്തില്‍ ഇല്ലാത്ത വിധം ഒരു കൈ വെട്ടു കുറ്റത്തിന് ഒരു ഡോക്ടര്‍ അടക്കം '53 മുസ്ലിം തീവ്രവാദികളെ' പ്രതിയാക്കി എന്നത് പോരാതെ draconian നിയമ വകുപ്പുകള്‍ പ്രകാരം, എല്ലാവര്ക്കും ജാമ്യം നിഷേധിച്ചു കേസ് എടുക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാല്‍  പോലീസുകാര്‍ പ്രതികള്‍ ആകുമ്പോള്‍ പ്രതികളുടെ എണ്ണം ചുരുങ്ങുകയും കേസുകള്‍  ദുര്‍ബലമാവുകയും ചെയ്യും. പോലിസ് സ്റ്റേഷനില്‍ വെച്ച് ഉദയനെ ഉരുട്ടികൊന്ന  കേസില്‍ വെറും 6 പ്രതികളും 8 മാപ്പുസാക്ഷികളും! അത് പോലെ തന്നെ RSS കാരും, സിപിഎം കാരും പ്രതികളാവുന്ന നിരവധി കേസുകളില്‍ പ്രതികളുടെ എണ്ണം കുറവാണു താനും.  ഇതിനര്‍ത്ഥം ഗുജരാത്തിനെക്കളും കര്‍ണാടകയെക്കാളും പക്ഷപാതിത്വം  കേരളത്തിലെ നിയമ വ്യവസ്ഥക്കുണ്ട് എന്നാണ്.

കൈ വെട്ടു കേസില്‍  ഭൂരിഭാഗം പ്രതികളുടെ പേരിലും മത സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാവുന്ന, അന്യെരുഴുതിയ 'പുസ്തകങ്ങള്‍'  പ്രതികളുടെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ കണ്ടെടുത്തുവെന്ന കുറ്റം ആണുള്ളത്.  അതായത്, ജോസഫ്‌ പ്രതിയായ കേസിനോട് സമാനമായ 'മത വിദ്വേഷം പരത്തല്‍' തന്നെയാണ് ഭൂരിഭാഗം പ്രതികളിലും  ആരോപിക്കപെട്ട കുറ്റം എങ്കിലും അവര്‍ക്ക് പോലും ജാമ്യം നിഷേധിക്കപ്പെട്ടു! 

എന്നാല്‍ പ്രതികളില്‍ നിന്നു പോലിസ്  പിട്ചെടുത്ത പുസ്തകങ്ങളിലൊന്ന് ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് എഴുതിയതും 1936 ല്‍  കേരള തിയ്യ ലീഗ്  പ്രസിദ്ധീകരിച്ചതും, പിന്നീട് 1988ല്‍ ദലിത് സാഹിത്യ അക്കാദമി  പുനപ്രസിദ്ധീകരിച്ചചതുമായ  'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ഗ്രന്ഥമാണ്. തിരുവിതാംകൂറില്‍ ഈഴവര്‍ക്കിടയില്‍ കൂട്ടത്തോടെ മതംമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന കാലത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ കേരളം കണ്ട പ്രമുഖ നവോത്ഥാന കാലത്തെ ബുദ്ധി ജീവികളായ സഹോദരന്‍ അയ്യപ്പന്‍, കേരള കൗമുദി സ്ഥാപക എഡിറ്റര്‍ കെ സുകുമാരന്‍, എ കെ ഭാസ്‌കര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം  മതവിദ്വേഷം വളര്‍ത്തുന്നതല്ലെന്നു  ശ്രീ. എ കെ ഭാസ്കറിന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ BRP ഭാസ്കര്‍ തന്നെ പറയുന്നു. 

പ്രതികളില്‍  നിന്ന് കണ്ടെടുത്ത മറ്റു പുസ്തകങ്ങളില്‍ ഒന്ന് പോലും നിരോധിക്കപ്പെട്ടതുമല്ല. 'ജിഹാദ്' എന്ന വാക്ക് ഏതെങ്കിലും പുസ്തകങ്ങളിലുന്ടെങ്കില്‍ അവ നിരോധിച്ചവയാണെന്നു പൊലിസ് സ്വയം തീരുമാനിക്കുന്നു! അവ വായിച്ചവര്‍ക്കെതിരെയും പ്രസിധീകരിച്ചവര്‍ക്കെതിരെയും എഴുതിയവര്‍ക്കെതിരെയും  രാജ്യ ദ്രോഹ കുറ്റത്തിന് ജാമ്യം നിഷേധിച്ചു കേസെടുക്കുന്നു! ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഒട്ടും അറിയാത്ത, സ്വതന്ത്ര ചിന്തയെ ഭയപ്പെടുന്ന, ആധുനിക നിയമ വാഴ്ച അപ്പാടെ അവഗണിക്കുന്ന, മനുഷ്യാവകാശങ്ങളെ നിഷ്കരുണം അവമതിക്കുന്ന, സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവകാരി നയിക്കുന്ന, ഒരു  പോലിസ് സേനയുടെ ദയയുടെ കീഴിലാണ് ഇന്ന് സാംസ്കാരിക കേരളത്തിന്റെ വായന സ്വാതന്ത്ര്യം !


ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ. ജോസഫിന്റെ കൈനീളം കൃത്യമായി എനിക്കറിയില്ല. ഓരോ സെന്റി മീറ്റര്‍ വെട്ടാനും ഓരോ പ്രതിയുടെ കാര്യമില്ലല്ലോ?  ഈ 53 പ്രതികളില്‍ ഭൂരിഭാഗത്തിനും ഒരു  മുന്‍കാല കുറ്റ ചരിത്രവും ഇല്ല. എന്നിട്ടും ഒട്ടനവധി വകുപ്പുകളും തെളിവുകളും പോലിസ് നിര്മിചെടുത്തു!  ഇതാണ് കേരള പോലീസിന്റെ ജാതീയമായ ഇരട്ട നീതി. പോലീസ് പീഠനങ്ങള്‍ക്ക് ഒരു പാട് മുസ്ലിം കുടുംബങ്ങള്‍ വിധേയരായി എന്നതാണ് ഈ നീണ്ട പ്രതി പട്ടിക സാക്ഷ്യപ്പെടുത്തുന്നതും. 

N M സിദ്ധീക്ക്
ഇക്കാര്യം ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയതിനാല്‍  NM സിദ്ധീക്ക് എന്ന അഭിഭാഷകനെ 'ബുദ്ധിപരമായ തീവ്രവാദം' ആരോപിച്ചു അമ്പതു ദിവസത്തിലധികം തടവിലിട്ടു.  ഇത് കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (KSFE) ജോലി ചെയ്ത അദ്ധേഹത്തെ ജയിലില്‍ കിടന്നെന്ന  കുറ്റം കാണിച്ചു  പിരിച്ചു വിടുകയും ചെയ്തു! ഒരൊറ്റ സര്‍ക്കാര്‍ സര്‍വീസ് സംഘടനയും 'നവ ഇടതു പക്ഷ' ക്കാരനായ ഈ മനുഷ്യാവകാശ പ്രവര്ത്തകന് വേണ്ടി രംഗത്ത് വന്നില്ല!

പിന്നാക്കക്കാര്‍ പ്രതികള്‍ ആവുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ 'ഇരട്ട നീതി' യുടെ നൈരന്തര്യത്തിനു പിന്നില്‍ കുറച്ചു സാമൂഹ്യ കാരണങ്ങള്‍ ഉണ്ട്.  അതില്‍ പ്രധാനമാണ് ഉദ്യോഗ തലത്തിലെ ജാതീയമായ ഉച്ച നീചത്വങ്ങള്‍.  അതിനെ ചോദ്യം ചെയ്യുന്നവരെ എന്ത് വില കൊടുത്തും തോല്പിക്കാവുന്ന രീതിയിലാണ് നമ്മുടെ ഭരണക്രമം. 

നിയമ നിര്‍മാണത്തിലെ ഉച്ച നീചത്വം 
'Subordinate legislation ' അല്ലെങ്കില്‍ delegated legislation എന്ന മേഖലയിലാണ് ആത്യന്തികമായി ഗവണ്മെന്റ് പോളിസികള്‍ രൂപപെടുന്നതും നടപ്പാക്കുന്നതും. കേരള സെക്രട്ടേറിയട്ടിനെ  നിയന്ത്രിക്കുന്നത്‌ 'മുന്നാക്ക നായര്‍ നസ്രാണി' സഖ്യമായതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട 'പിന്നാക്കക്കാരായ' നിയമ സാമാജികര്‍ മുന്‍കൈയെടുത്തു, സാമൂഹ്യ നീതി കൈവരിക്കാനുള്ള  ഒരു നിയമം പാസ്സാക്കിയാലും അതിന്റെ ഉപവകുപ്പുകള്‍  നിര്‍വചിക്കാന്‍  സാധിക്കാറില്ല. പിന്നാക്കക്കാരന് നീതി അസാധ്യമാക്കുന്ന വിധം അത് രൂപം മാറ്റുകയെന്ന ഉപജാപമാണ് സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി നടക്കുന്നത്. അങ്ങിനെ കൊച്ചു കാര്യങ്ങള്‍ക്ക് പോലും തിരുവനതപുരത്തെ ജാതി കോമരങ്ങളെ പ്രീതിപെടുത്താന്‍  പിന്നാക്കക്കാരന്‍ കൈക്കൂലിയുമായി ഓടേണ്ടി വരുന്നു.

പിന്നാക്ക ഭൂരിപക്ഷത്തിന്റെ ശാക്തീകരണത്തിനായി അവരിലെ  മന്ത്രിമാര്‍ക്ക് പോലും എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാന്‍ അസാധ്യമായ രീതിയാലാണ്  നമ്മുടെ ഭരണ വ്യവസ്ഥ എന്ന് ചുരുക്കം.  ഭരണക്രമത്തിന്റെ ഈ വൈകല്യം തന്നെയാണ് ഇന്ത്യയിലെ പിന്നാക്ക സമുദായക്കാര്‍ക്ക് നീതി തടയുന്ന മുഖ്യ കാരണം. 

ഇന്നാട്ടില്‍ സാമൂഹ്യ നീതി കൈവരിക്കുനതിനു, കേരള സെക്രട്ടേറിയറ്റ് എന്ന ഭരണ സംവിധാനം മുന്നാക്ക ജാതി കോമരങ്ങളുടെ മേധാവിത്വത്തില്‍ നിന്ന് മോചിപ്പിക്കേണ്ടാതയുണ്ട്. ഐക്യ കേരളം നിലവില്‍ വന്നതിനു ശേഷം, തങ്ങളുടെ 'ജാതി സ്വത്വം' ഇടതു പക്ഷ സര്‍വിസ് സംഘടനകളില്‍ ഒളിച്ചു വെച്ച് ഭരണം നിയന്ത്രിക്കുന്ന രീതിയാണ്‌ 'മുന്നാക്ക നായര്‍ നസ്രാണി സഖ്യം' പിന്തുടരുന്നത്.  ഒരേ സമയം കാവി പടയുമായി ജാതിപരമായ ഐക്യം പുലര്‍ത്തുകയും, 'ഇടതു പുരോഗമന ബുദ്ധിജീവി' ചമയുകയും ചെയ്യുവാന്‍ ഇവര്‍ക്ക് യാതൊരു മടിയും കാണില്ല.  കേരളത്തിലെ നിയമ പരിപാലകര്‍ മുസ്ലിംകള്‍  പ്രതികളായി വരുന്നിടത്ത് ജാമ്യം നിഷേധിച്ചു നടപ്പിലാക്കുന്ന ഇരട്ടി നീതി കാണുക. ഇവിടുത്തെ  നിയമ നീതി ന്യായ സംവിധാനം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വര്‍ഗീയവല്‍ക്കരിക്കപെട്ടതാണ്  എന്ന് താഴെ കണക്കില്‍ നിന്നും മനസ്സിലാക്കാം. 
287 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തില്‍ 124 പ്രതികള്‍
58  പേര്‍ കൊല്ലപെട്ട കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ 151 പ്രതികള്‍ 
9  പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപത്തില്‍  139  പ്രതികള്‍
ജോസഫ് കൈവെട്ടു കേസില്‍ 53 പ്രതികള്‍ !


ജാതീയതയുടെ ഇരകള്‍പ്രതിരോധത്തിലേക്ക്

ജോസഫ്‌ കന്യാസ്ത്രീ ആയ സഹോദാരിയോടൊപ്പം  
കൈവെട്ടു സംഭവം മറ്റൊന്ന് കൂടെ ഓര്‍മപ്പെടുത്തുന്നു. പിന്നാക്കക്കാരില്‍ ചിലരെങ്കിലും അവരുടെ ശത്രുക്കളെ തിരിച്ചറിഞ്ഞിരിക്കുന്നു. ശത്രുക്കളെ എങ്ങിനെ നേരിടണമെന്ന് അവരുടെ ശത്രുക്കളില്‍ നിന്ന് തന്നെ പഠിച്ചു കഴിഞ്ഞു. കൈവെട്ടിനുള്ള 'അതിനൂതന സാങ്കേതികവിദ്യയും പഠനവും' പാകിസ്താനില്‍ പോയി നേടേണ്ട കാര്യമില്ലല്ലോ? ഇവിടെ കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളും കാവി കൂടാരങ്ങളും മറ്റെന്തു സാങ്കേതിക വിദ്യയാണ് അണികളെ പഠിപ്പിക്കുന്നത്‌? അതെന്തായാലും മുസ്ലിം ഇരകളെ വേട്ടക്കാര്‍ക്ക് സവ്ജന്യമായി വിട്ടു കൊടുക്കുന്ന കാലം കഴിഞ്ഞു എന്ന് സാരം. 

കേരളത്തിലെ പിന്നാക്ക വര്‍ഗക്കാരായ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്കാരില്‍ നിന്നും  'സാമൂഹ്യ നീതിയുമായി' ബന്ധപ്പെട്ട അവരുടെ പാഠം പഠിച്ചാലേ മാവേലി ഭരിച്ച, സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാവൂ. 'കൊണ്ടും കൊടുത്തും' മുന്നോട്ടു കുതിക്കുകയാണ് അവര്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ 'കൈ അബദ്ധങ്ങള്‍' ശത്രുക്കളെ മാനസികമായി തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. കാളി മന്ത്രം ജപിച്ചും , ലാലേട്ടന്റെ 'കാവി' ജാട കാണിച്ചും ബി. ഉണ്ണി കൃഷ്ണന്റെയും ഷാജി കൈലാസിന്റെയും സിനിമ ഓടിച്ചും, പോപ്പുലര്‍ ഫ്രണ്ട് കാരെ ഒതുക്കാനാവില്ലെന്നു 'കാവി ഭീകര' വാദി കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ഭരണ കൂട, മാധ്യമ പിന്തുണയോടെ പോപ്പുലര്‍ ഫ്രണ്ട്കാര്‍ക്കെതിരെ 'ഭീകര വിരുദ്ധ യുദ്ധം' നടത്തുന്നതും.
 

എന്നാല്‍ ഇതൊക്കെ തന്നെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ അടിത്തറ വിപുലപ്പെടുതുകയെ ഉള്ളൂ എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ കൈ വെട്ടിനു ശേഷം മുസ്ലിമ്കളിലെ മധ്യവര്‍ഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്കെതിരെ അഭിപ്രായം രൂപപ്പെട്ടു വന്നതായിരിന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും സാംസ്‌കാരിക നിരൂപകരും കാടിളക്കി വെടി വെച്ചതോടെ ഈ മധ്യവര്‍ഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് സഹതാപ പൂര്‍വ്വം അടുത്ത് തുടങ്ങി. ഇപ്പോഴാവട്ടെ, കോടിയേരി സഖാവ് പോലീസ് നായ്ക്കളെ അഴിച്ചു വിട്ടു മുസ്ലിം വേട്ട നടത്തിയതോടെ ബഹു ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് എന്ന 'മീശ മാധവനെ' മനസ് കൊണ്ട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
 

ജനകീയമാവുന്ന തീവ്രവാദം   

കാവി പടയുടെ തട്ടകത്തില്‍ പോപ്പുലര്‍ ഫ്രോന്റിന്റെ ഫ്രീഡം പരേഡ് : ഗുല്‍ബര്‍ഗ, കര്‍ണാടകം 
ഇടതും കാവിപടയും ഒത്തു കളിച്ചു നടത്തിയ മദനിയുടെ അറസ്റ്റ് കാരണം തെക്കന്‍ കേരളത്തിലെ മുസ്ലിംകള്‍ 'പോപ്പുലര്‍ ഫ്രൊന്റില്‍ രക്ഷകനെ കാണുന്നു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ മദനിയെ പോലെ വായിട്ടടിക്കുന്നില്ല. അവര്‍ എല്ലാം കാണുന്നു. എല്ലാം കേള്‍ക്കുന്നു. പിന്നെ ചിലതൊക്കെ ചെയ്യുന്നു. ഘടനയില്‍ പി ഡി പി യില്‍ നിന്നും വ്യസ്തതമാണ് പോപ്പുലര്‍ ഫ്രണ്ട്. മദനിയെ പോലെ 'ഖരിസ്മ'(Charisma) യുള്ള ഒരു നേതാവിനെ ചുറ്റി പറ്റി രൂപപ്പെട്ട ഒഴുക്കന്‍ സംഘമല്ല പോപ്പുലര്‍ ഫ്രണ്ട്.
 


അതീവ ബുദ്ധിയുള്ള, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നേതാക്കള്‍ അതിനുണ്ട്. അവര്‍ പല നിരകളിലായി പ്രവര്‍ത്തിക്കുന്നവരാണ്. അതതു മേഖലകളില്‍ പ്രൊഫഷണല്‍ കാഴ്ച പാടുള്ളവര്‍. അവരില്‍ അധികവും സിവില്‍ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടുകളോട് സമരസപെടാവുന്ന ആക്ടിവിസ്റ്റുകള്‍. അവരില്‍ പത്തു പേരെ നിയമത്തില്‍ കുരുക്കിയാല്‍ പുതിയ ഇരുപത് പേര്‍ നേതൃത്വം ഏറ്റെടുക്കും. മുസ്ലിം സംഘടനകളുടെ പൊതു രീതിയില്‍ നിന്നും വ്യസ്തതമായി അവര്‍ ജനാധിപത്യ വിരുദ്ധ അറബ് നാടുകളെ കണ്ണടച്ച് അന്ഗീകരിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷമുള്ള ജനാധിപത്യ ബഹുസ്വര സമൂഹമായ തുര്‍കിയോ, മലേഷ്യ യോ ആകും അവര്‍ അറബ് ലോകത്തേക്കാള്‍ ഇഷ്ടപെടുന്നത്. അമേരിക്കയെക്കാള്‍ അവര്‍ യൂറോപിനെ ആദരിക്കും. ശത്രുക്കള്‍ക്ക് പ്രലോഭിപ്പിക്കാവുന്ന ദുശീലങ്ങള്‍ക്ക് പുറത്താണ് അവരുടെ വ്യക്തിത്വം. പരിണാമം അനിവാര്യം ആണെന്ന് എന്ന് അവര്‍ക്ക് അറിയാം. സൈദ്ധാന്തിക ദുര്‍വാശിയേക്കള്‍ ലക്ഷ്യ ബോധം അവര്‍ക്കുണ്ട്.
 

ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും പൌരന്റെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ശക്തമായ അവബോധം അവര്‍ക്കുണ്ട്. കാവിപടയുടെ രാജ്യ ദ്രോഹമെന്ന സ്ഥിരം കുറ്റാരോപണം ഇവരുടെ മേല്‍ വിലപോകില്ല. ലക്ഷ്യബോധമുള്ള ഒരു നവ സാമൂഹ്യ പ്രസ്ഥാനം എന്ന നിലക്ക് പോപ്പുലര്‍ ഫ്രണ്ട് എല്ലാ വിലക്കുകളെയും അതി ജീവിക്കും. യു പി യില്‍ BSP ദളിത്‌ ഭരണം സ്ഥാപിച്ചപ്പോള്‍ സവര്‍ണര്‍ മുട്ടുമടക്കിയ പോലെ, കേരളത്തില്‍ മുന്നാക്ക നായര്‍ നസ്രാണി സഖ്യത്തിന് പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകളെ  അനതിവിദൂര  ഭാവിയില്‍ അംഗീകരിക്കേണ്ടിവരും എന്ന് തീര്‍ച്ച.
 

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കൈ വെട്ടു സംഭവത്തെ ഒരു പ്രാദേശിക ക്രൈം എന്ന രീതിയില്‍ കുറച്ചു കാണുമ്പോള്‍ തന്നെ അതിനു നിമിത്തമായ കുറെ കാരണങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലേക്ക്‌ എറിയുന്നുണ്ട് . അവരുടെ വാക്കുകള്‍ ശക്തമാണ്, കുറ്റബോധമില്ലാതെ പ്രതിരോധിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് അവര്‍. ഇടതന്റെയും വലതന്റെയും ഭരണകൂടത്തിന്റെയും ഒരുമിച്ച ശക്തി അവരെ ഉലക്കുന്നില്ല. ഒരു 'മിത വാദ സര്‍ട്ടിഫിക്കറ്റ്' അവര്‍ ആരില്‍ നിന്നും ആവശ്യപെടുന്നുമില്ല. ഒരു തലമുറയുടെ ജീവിതം ത്യജിച്ചും അടുത്ത തലമുറയെ അധികാരത്തിലേക്ക് എത്തിക്കുകകയെന്നതാണ് അവരുടെ വിപ്ലവാത്മകമായ രാഷ്ട്രീയ കഴ്കാപ്പാട്. അത് കൊണ്ട് തന്നെ, ഈ സംഘത്തെ ഭരണകൂടം നിയമകുരുക്കിലാക്കി നിരോധിച്ചാലും അവരുന്നയിച്ച സാമൂഹ്യ മാറ്റം അനിവാര്യമായിരിക്കും.
 
പുണ്യ പശുവിനു വേണ്ടിയുള്ള ധര്‍മ്മ യുദ്ധം അഥവാ COW JIHAD
 

ലവ് ജിഹാദ്' (love jihad) എന്ന പേരിട്ടു 'പശു ധര്‍മ്മ യുദ്ധ' വാദികളും (cow jihadi) പ്രണയം നിഷേധിക്കപ്പെട്ട പാതിരികളുടെ ആശീര്‍വാദത്തില്‍ പുറപ്പെടുന്ന 'റബ്ബര്‍ പത്രവും' കാവി ഭീകരരുടെ താല്‍പര്യങ്ങള്‍ക്കനുസരിചു റിപ്പോര്‍ട്ട്‌ നല്‍കുന്ന ഇന്റെലിജെന്‍സ്‌ ബുറോയും കൂടെ മുസ്ലിം യുവാക്കളെ വേട്ടയാടിയത് പോലെയുള്ള സംഭവങ്ങള്‍ അവര്‍ ചൂണ്ടി കാണിക്കുന്നു. എവിടെയാണ് മുന്നാക്കക്കാരാ, പ്രണയത്ത്തിനോടുള്ള നിങ്ങളുടെ 'ലിബറല്‍' ഭാവം? കേരളത്തിന്റെ പൊതു ബോധം എന്ത് കൊണ്ട് ജാതീയവും മതകീയവുമായ വേലി കെട്ടുകള്‍ തകര്‍ത്തു വളരുന്നില്ല? എന്ത് കൊണ്ട് സംഘ പരിവാറിനു വ്യസ്തത ജാതികളിലുള്ള ഇണകള്‍ തമ്മിലുള്ള പ്രണയവും വിവാഹവും 'വിശാല ഹിന്ദു'ക്കള്‍ക്കിടയില്‍ വ്യാപകമാക്കാന്‍ ഒരു 'COW JIHAD' നടത്തി കൂടാ? സ്വന്തം 'വിശുദ്ധ പശു തൊഴുത്ത് ' വൃത്തിയാക്കിയിട്ട്‌ പോരെ മറ്റുള്ളവരെ 'ശുദ്ധി' ചെയ്യുന്നത്?

കേരളത്തിലെ ഒരു 'നായര്‍ പശുവും' 'ഈഴവ പശുവും' വിവാഹിതരാകുന്നത് വരെ പെരുന്ന നായര്‍ മാടമ്പിമാര്‍ സഹിക്കില്ല എന്നിരിക്കെ ഈഴവരുടെ പത്രമെന്നഭിമാനിക്കുന്ന 'കേരള കൌമുദി' പോലും എന്തിനിത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തി?‍ കൌമുദി കുടുംബ ലഹളയുടെ ഫലമായി 'കേരള കൌമുദി ഇപ്പോള്‍ ശിവസേനക്കാരുടെ ആധിപത്യത്തിലാണ്‌ എന്നതാണതിന്റെ പൊരുള്‍.
 

എന്ത് കൊണ്ട് 'ഇന്റര്‍ ചര്‍ച് വിവാഹങ്ങള്‍ക്ക്' 'സുറിയാനി' 'മാര്‍ത്തോമ' അടക്കമുള്ള മുന്നാക്ക തിരു സഭകള്‍ മുന്‍ കൈയെടുക്കുന്നില്ല? അതൊക്കെ പോകട്ടെ, മുഖ്യ ധാര വിപ്ലവ പാര്‍ടി സഖാക്കളില്‍ എത്ര പേര്‍ക്ക് സ്വന്തം ജാതിക്കു പുറത്തു നിന്നുള്ള ഒരു ഇണയെ വിവാഹം കഴിക്കാനുള്ള ധൈര്യം ഉണ്ട്?
 

എന്നാല്‍ വിവാഹിതരാവുന്നതില്‍ ജാതിയുമായി ബന്ധപ്പെട്ട യാതൊരു വിലക്കുകളും പുലര്‍ത്താത്ത കേരളത്തിലെ ഏക സമുദായം മുസ്ലിംകളാണ്‌. ഈ മാനദണ്ഡം വെച്ച് ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായം മുസ്ലിമ്കലാണെന്നതാണ് സത്യം. ഇതു തന്നെയാണ് ജാതി കോമരങ്ങളെ ആശങ്കയിലാക്കുന്ന വസ്തുത. അമുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളില്‍ ആക്രിഷ്ടരാവുന്നുവെങ്കില്‍ അതിനുള്ള കാരണം 'വിശാല ഹിന്ദു' വും തിരു സഭകളും പുലര്‍ത്തുന്ന ജാതീയത കൂടിയാണ്. ആധുനിക യുഗത്തില്‍ നക്ഷത്രം നോക്കാതെ, ജാതകം നോക്കാതെ സന്തോഷ പൂര്‍ണമായ ഒരു കുടുംബ ജീവിതം വിദ്യാഭ്യാസം നേടിയ പല പെണ്‍കുട്ടികളും  ആഗ്രഹിക്കുന്ന ഒന്നാണ്. പ്രണയത്തില്‍ പോലും നിങ്ങള്‍ 'ഭീകരത' ദര്ശിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം എത്ര ചെറുതാണ് സുഹൃത്തെ?
 
മുസ്ലിം പ്രണയത്തിനു നിയമ നിരോധനം!   

രണ്ജിനിയുടെ ലിംഗപൂജയില്‍ സായൂജ്യം, സ്വാമി നിത്യാനന്ദ
എന്തിനാണ് ഈ പ്രണയ നിരോധനം പോലിസ് ഏമാന്മാരെ ? ഇന്ത്യന്‍ ഭരണ ഘടന പ്രകാരം പ്രണയം ഒരു 'ഭീകര' കുറ്റമാണോ 'മുന്നാക്ക ശങ്കരന്‍' ജഡ്ജി അങ്ങുന്നെ ? എന്ത് കൊണ്ട് മുസ്ലിം യുവാക്കള്‍ ഒറ്റപ്പെട്ടു 'സാധനം' കൈയിലെടുത്തു , സന്യാസം സ്വീകരിച്ചു, നാമം ജപിച്ചു ജീവിക്കണം? 'പാതിരാ പാതിരി' മാരെ പോലെ രാത്രിയില്‍ 'അഭയ' മാരെ തപ്പിയിറങ്ങി അവര്‍ ജീവിക്കണോ മാത്ത് കുട്ടി ഇച്ചായാ?
മുസ്ലിം യുവാക്കള്‍ സ്വാമി നിത്യാനന്ദ യെ പോലെ തമിഴ് നടി രന്ജിതയെ കൊണ്ട് ലിംഗ പൂജ ചെയ്യിച്ചു സായൂജ്യം അടയണോ ഗുജറാത് ഗുരുജി മാരെ?
 

'പശു ധര്‍മ യുദ്ധ' വാദികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടന തന്നെ. പക്ഷെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കാരന്‍ ഒരു 'മീശ മാധവന്‍' ആയി മാറിയിരിക്കുകയാണ്.
 

ഈ പുതിയ മീശ മാധവന്‍ അവരെ മാപ്പിള പാട്ടുകള്‍ പഠിപ്പിക്കുന്നു. പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ ജീവന്‍ 'പശു ധര്‍മയുദ്ധ' വാദികളില്‍ നിന്നും സംരക്ഷിക്കുന്നു.
 

മനുഷ്യര്‍ തമ്മിലുള്ള പ്രണയങ്ങള്‍ പൂത്തുലയട്ടെ! ഈ നാട് അങ്ങിനെയെങ്കിലും ഒന്ന് സമാധാന പൂര്‍ണമാവട്ടെ!